ഇളയമകനെ രണ്ടു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഫ്രാന്‍സിസിന്റെ വേര്‍പാട്; ചവിട്ടു നാടകം കളിച്ചും കരിങ്കല്ല് ചുമന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്. പ്രസവിക്കുന്നതിന്റെ തലേന്നും ചവിട്ടു നാടകം കളിച്ചു, തുറന്ന് പറഞ്ഞ് മോളി കണ്ണമാലി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മോളി കണ്ണമാലി. പലപ്പോഴും തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കവെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

ചവിട്ടു നാടക കലാകാരനായിരുന്നു ഫ്രാന്‍സിസും. ചെറിയ വഴക്കിലൂടെ തുടങ്ങിയ ബന്ധം പിന്നീട് പ്രണയമാവുകയായിരുന്നു. 30ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് ഫ്രാന്‍സിസ് മരിക്കുന്നത്. അതിനു ശേഷം ജീവിതം ദുരിതപൂര്‍ണമായെന്നാണ് മോളി പറഞ്ഞത്. നാടകത്തിലെ നായകനായിരുന്നു ഫ്രാന്‍സിസ്. ശരീരത്തില്‍ തൊട്ടുള്ള അഭിനയം മോളിക്ക് ഇഷ്ടമായിരുന്നില്ല.

പക്ഷേ ഈ നാടകത്തില്‍ പ്രണയരംഗം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി തൊട്ടതും ഫ്രാന്‍സിസിനെ മോളി അടിച്ചു. കവിളിലാണ് അടി കൊണ്ടത്. അതിനു പിന്നാലെ മോളിയെ വിവാഹം ആലോചിച്ച് ഫ്രാന്‍സിസ് വീട്ടില്‍ വന്നുത്. എന്നാല്‍ അടിച്ചതിന്റെ വൈരാഗ്യമായിരിക്കുമോ എന്നായിരുന്നു മോളിയുടെ സംശയം. വൈരാഗ്യമല്ലെന്നും തനിക്ക് ശരിക്കും ഇഷ്ടമാണ് എന്നുമായിരുന്നു ഫ്രാന്‍സിസിന്റെ മറുപടി.

കുറച്ചു നാള്‍ പ്രണയിച്ചതിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. സന്തോഷകരമായി ആരംഭിച്ച ജീവിതം ദുരിതമാവാന്‍ അധികകാലമുണ്ടായിരുന്നില്ല. ഇളയമകനെ രണ്ടു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഫ്രാന്‍സിസിന്റെ വേര്‍പാട്.

30 വയസ്സായിരുന്നു ഫ്രാന്‍സിസിന് പ്രായം. ഹൃദയാഘാതമായിരുന്നു. ജീവിതം പിന്നീട് ദുരിതപൂര്‍ണമായിരുന്നു. ചവിട്ടു നാടകം കളിച്ചും കരിങ്കല്ല് ചുമന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്. പ്രസവിക്കുന്നതിന്റെ തലേന്നും ചവിട്ടു നാടകം കളിച്ചു. അമ്മ താങ്ങായി നിന്നതും ജീവിതം മുന്നോട്ടു പോകാന്‍ കരുത്തായെന്നും മോളി പറഞ്ഞു.

Vijayasree Vijayasree :