നടി ആക്രമിക്കപ്പെട്ട കേസിലെ സത്യാവസ്ഥ മറ്റൊന്നാണ്;ദിലീപ് കുറ്റക്കാരനല്ലെന്ന് ലാൽജോസിന്റെ വെളിപ്പെടുത്തൽ!

ദിലീപ് ലാൽ ജോസ് കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് സമംനിച്ചത് ഒരുപാട് നല്ല ചിത്രങ്ങളായിരുന്നു.ചന്ദ്രനുദിക്കുന്ന ദിക്കിൽ മീശമാധവൻ തുടങ്ങി നീണ്ടുപോകുന്നു അവയുടെ എണ്ണം.അതുകൊണ്ട് തന്നെ ലാൽ ജോസും ദിലീപും തമ്മിൽ നല്ല ബന്ധം നിലനിർത്തുന്നവരുമാണ്.കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു.നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്നും എല്ലാവരും അയാളെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നുമാണ് ലാൽജോസ് പറയുന്നത്.

ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ..

ആ വിഷയം ഉണ്ടായപ്പോള്‍ എഴുതിയ ഫേസ്ബുക്ക് നോട്ട് മാത്രമാണ് എന്റതെതായി വന്നിട്ടുളളത്. കഴിഞ്ഞ 26 വര്‍ഷമായി എനിക്ക് നിന്നെ അറിയാം. നീയിത് ചെയ്യില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല. ആ അര്‍ത്ഥം വരുന്ന രണ്ടോ മൂന്നോ വരികളാണ് ഞാന്‍ അതില്‍ എഴുതിയത്. അവന്‍ അത് ചെയ്തിട്ടില്ലായെന്ന് അന്നും ഇന്നും എന്നും ഞാന്‍ 100 ശതമാനം ഞാന്‍ വിശ്വസിക്കുന്നു.

അത്‌കൊണ്ടാണ് എനിക്ക് അങ്ങനെ പറയാന്‍ കഴിയുന്നതും. അത് ഞാന്‍ പറയേണ്ട? ലാല്‍ ജോസ് ചോദിക്കുന്നു. ആരോപണം ഉന്നയിക്കുന്ന നടിയോട് ഏന്ത് സമീപനമാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതിനും കൃത്യമായ മറുപടി സംവിധായകന്‍ നല്‍കിയിരുന്നു. നൂറ് ശതമാനവും ദിലീപ് അത് ചെയ്തിട്ടില്ല എന്നറിയുമ്പോള്‍ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ കൂടി തിരിച്ചറിയാന്‍ അത് ഞാന്‍ പറയേണ്ടേ? അവരെയും കൂടി ബോധ്യപ്പെടുത്താനാണത്.

കേസില്‍ നടിയടക്കം ഉള്‍പ്പെടുന്നവര്‍ വിശ്വസിച്ചത് തെറ്റാണെന്ന ഉറച്ച ബോധ്യം തനിക്കുണ്ടെന്നും ഒരു ഘട്ടത്തിലും ആ നിലപാട് മാറ്റില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. ഒരാളെ കോടതി വിധിക്കുമ്പോള്‍ മാത്രമേ പ്രതി എന്ന് വിളിക്കാവൂ എന്നും ലാല്‍ജോസ് പറയുന്നു. ഗൂഢാലോചനയില്‍ ദിലീപ് ഉണ്ടായിരുന്നുവെന്നത് ആരോപണമാണ്. ആ ആരോപണത്തിന്റെ പേരില്‍ അയാളും അയാളുടെ കുടുംബവും അനുഭവിച്ചതെന്താണ്?

ഞങ്ങള്‍ ഒന്നിച്ച് ഉണ്ടുറങ്ങി, സിനിമ ചെയ്ത് കുടുംബവുമായി ബന്ധമുളളവരാണ്. കുടുംബ പരിപാടികളില്‍ പങ്കെടുക്കാറുമുണ്ട്. മൂത്ത മകനായിട്ടാണ് ദിലീപിന്റെ അച്ഛനും അമ്മയും എന്നെ കാണുന്നത്. അങ്ങനെയുളള ഞാന്‍ പറയുന്നതാണോ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ആളുകള്‍ അവനെ പറ്റി പറയുന്നതാണോ വിശ്വസിക്കേണ്ടത്. ലാല്‍ജോസ് അഭിമുഖത്തില്‍ പറഞ്ഞു. നമ്മള്‍ എന്ത് പറഞ്ഞാലും ജനം അവര്‍ക്കിഷ്ടമുളളത് വിശ്വസിക്കുമെന്നും ഇനി കോടതി പറയട്ടെയെന്നും ലാല്‍ജോസ് പറഞ്ഞു. തന്റെ എറ്റവും പുതിയ ചിത്രമായ നാല്‍പത്തിയൊന്നുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.

lal jose about dileep

Vyshnavi Raj Raj :