അദ്ദേഹത്തിന് യാത്ര ചെയ്യാൻ ഇഷ്ടമല്ല. എന്റെ ഇഷ്ടങ്ങളേ അല്ല അദ്ദേഹത്തിന്. ഞാനിങ്ങനെ വഴിനീളെ ഭക്ഷണം കഴിച്ച് നടക്കുന്ന ആളാണ്. ബോബി ചേട്ടൻ പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളയാളല്ല; ലക്ഷ്മി നായർ

പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ലക്ഷ്മി അവതാരികയായ പരിപാടിക്ക് ഒട്ടേറെ പ്രേക്ഷകരാണുണ്ടായിരുന്നത്. യുട്യൂബിൽ വ്‌ലോഗറായും ലക്ഷ്മി നായർ ഇപ്പോൾ സജീവമാണ്. ലക്ഷ്മി നായർ പങ്കുവെയ്ക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഓരോ വീഡിയോയ്ക്കുമുള്ളത്. സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ അടക്കം പങ്കുവെക്കാറുള്ള ലക്ഷ്മിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്.

കുടുംബത്തിലെ വിശേഷങ്ങൾ ലക്ഷ്മി നായർ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ ഭർത്താവ് അജയ് കൃഷ്ണൻ നായരെ വീഡിയോകളിൽ അധികം കാണാറില്ല. വർഷങ്ങളായി ലക്ഷ്മി ലെെം ലെെറ്റിലുണ്ട്. എന്നാൽ ഭർത്താവിനെ ഒപ്പം കാണാറേയില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ലക്ഷ്മി നായർ. സബ്സ്ക്രെെബേർസിനുള്ള മോട്ടിവേഷണൽ വീഡിയോയിലാണ് ലക്ഷ്മി നായർ ഭർത്താവിനെക്കുറിച്ച് പരാമർശിച്ചത്.

ഭർത്താവ് എവിടെയെന്ന് ഒരുപാട് പേർ ചോദിക്കാറുണ്ട്. ഞങ്ങൾ ഒന്നിച്ചുള്ള വേദികൾ വളരെ കുറവാണ്. രണ്ട് മൂന്ന് ഘടകങ്ങളുണ്ട്. ക്യാമറയുടെ മുന്നിൽ വരാൻ ഇഷ്ടപ്പെടാത്ത ആളാണ്. ഞാൻ ക്യാമറയ്ക്ക് മുന്നിൽ എപ്പോഴും വരാൻ ആ​ഗ്രഹിക്കുന്നയാളും. വരാതിരിക്കുന്നതിൽ എനിക്ക് പരാതിയില്ല. ഇഷ്ടമില്ലാത്തയാളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. ഞാൻ പരിഭവിച്ചിട്ട് കാര്യമില്ല. അതൊരു അഡ്ജസ്റ്റ്മെന്റാണ്. വരാനായിട്ട് നിർബന്ധിച്ചാൽ അവിടെ വലിയ ബുദ്ധിമുട്ടുകളുണ്ടാകും.

യാത്രകളിൽ എല്ലായിടത്തും ഒറ്റയ്ക്ക് പോകുന്നു. ബോബി ചേട്ടനും കൂടെ ഉണ്ടായിരുന്നെങ്കിൽ കുറച്ച് കൂടെ രസമായിരിക്കില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അത് ആ​ഗ്രഹിക്കാത്തവർ ആരാണ്. പക്ഷെ കൂടെ വരുന്നില്ല എന്ന് കരുതി സപ്പോർട്ട് ചെയ്യുന്നില്ല എന്നല്ല. എനിക്കൊരു സന്തോഷക്കുറവുമില്ല. കാരണം ഞാനത് ശീലിച്ച് കഴിഞ്ഞു.

അദ്ദേഹത്തിന് യാത്ര ചെയ്യാൻ ഇഷ്ടമല്ല. എന്റെ ഇഷ്ടങ്ങളേ അല്ല അദ്ദേഹത്തിന്. ഞാനിങ്ങനെ വഴിനീളെ ഭക്ഷണം കഴിച്ച് നടക്കുന്ന ആളാണ്. ബോബി ചേട്ടൻ പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളയാളല്ല. ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങളാണ്. ഞാൻ പ്രകൃതിയെ ഇഷ്ടപ്പെട്ട് ചാടിച്ചാടി നടക്കും. ചെറിയ കാര്യങ്ങളിൽ പോലും ആനന്ദം കണ്ടെത്തും. എല്ലാവരും അത് പോലെ ആകണമെന്നില്ല.

അത് ഞാൻ മനസിലാക്കേണ്ട കാര്യമാണ്. അത് പോലെ എന്നെയും മനസിലാക്കുന്നു. ഞാൻ പെർഫെക്ട് അല്ല. എനിക്കും ഒരുപാട് കുറ്റങ്ങളും കുറവുകളുമുണ്ട്. എന്നെ എങ്ങനെ സഹിക്കുന്നെന്ന് ഞാൻ ചിലപ്പോൾ ആലോചിക്കും. അങ്ങോട്ടും ഇങ്ങോട്ടും സഹിച്ചും സ്നേഹിച്ചും മുന്നോട്ട് കൊണ്ട് പോകുന്നതാണ് ദാമ്പത്യമെന്നും ലക്ഷ്മി നായർ പറഞ്ഞു. വിവാഹ ബന്ധത്തിൽ ഈ​ഗോ പാടില്ല. കുറേ അഡ്ജസ്റ്റ് ചെയ്യണം. നമ്മുടെ ഇഷ്ടങ്ങൾ മാറ്റി വെക്കണം.

മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് കുറേ അ‍ഡ്ജസ്റ്റ് ചെയ്യണം. അത് രണ്ട് സെെഡിൽ നിന്നും വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ ഞാനാണ് മുകളിൽ എന്ന ചിന്ത ആണുങ്ങൾക്കുണ്ടെങ്കിൽ ശരിയാകില്ല. തുല്യതയിൽ പോയാൽ എല്ലാം നല്ല രീതിയിൽ പോകുമെന്നും ലക്ഷ്മി നായർ പറഞ്ഞു. സ്വന്തം സന്തോഷങ്ങൾ സ്വയം കണ്ടെത്തണം. അതിന് സാമ്പത്തികമായി സ്വയം പര്യാപ്തത നേടണമെന്നും ലക്ഷ്മി നായർ പറയുന്നു.

ഇതിന് മുമ്പ്, വിവാഹം ജീവിതത്തിന്റെ അവസാന വാക്കാണോ? കല്യാണം കഴിച്ചത് അബദ്ധമായോ? എന്ന ക്യാപ്ഷനോടെ ലക്ഷ്മി പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു. റിലേഷൻഷിപ്പുകൾ ടോക്സിക്കാണെന്ന് തോന്നിയാൽ അതിൽ നിന്നും പിന്മാറാൻ ധൈര്യം കാണിക്കണം. പണ്ടത്തെ കാലത്ത് കല്യാണം മസ്റ്റായിട്ടുള്ള ഒരു കാര്യമായിരുന്നു. പെൺകുട്ടിക്ക് പതിനെട്ട് വയസ് കഴിയുമ്പോൾ മുതൽ കല്യാണം ആയില്ലേയെന്ന ചോദ്യം അച്ഛനമ്മമാരോട് ആളുകൾ ചോദിച്ച് തുടങ്ങും. 21 വയസിലൊക്കെയാണ് വിവാഹം നടക്കുന്നതെങ്കിൽ വളരെ താമസിച്ച് വിവാഹം നടന്നുവെന്ന തരത്തിലാണ് കാണുന്നത്.

ഇത്തരത്തിൽ ചെറിയ പ്രായത്തിൽ വിവാഹിതരായ ഒരുപാടുപേർ നമ്മുടെ ചുറ്റിലുമുണ്ട്. കല്യാണം കഴിച്ചത് ഒരു അബദ്ധമായിപ്പോയിയെന്ന് തോന്നുന്ന ഒരുപാട് പേരുണ്ടാവും. ആ കാലത്ത് അങ്ങനെയായിരുന്നു രീതികൾ. ഇപ്പോഴത്തെ കുട്ടികൾക്ക് അങ്ങനെയല്ല. കല്യാണത്തെക്കുറിച്ച് പറയുമ്പോൾ പഠനത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെയാണ് അവർ പറയാറുള്ളത്. എന്റെ മകളുടെ കല്യാണം 25ആം വയസിലായിരുന്നു നടത്തിയത്.

എന്റെ കല്യാണം 22ആം വയസിലായിരുന്നു. കല്യാണക്കാര്യം പറയുമ്പോൾ കരിയറിനെക്കുറിച്ചാണ് പലരും പറയുന്നത്. ജോലി അതുകഴിഞ്ഞ് വേണം എന്നുണ്ടെങ്കിൽ നോക്കാമെന്ന് പറയും. കുറേ പാരന്റ്സിനൊക്കെ ഫ്രസ്‌ട്രേഷനുണ്ട്. അവർക്കൊരു അങ്കലാപ്പാണ്. പഴയ ചിന്താഗതി തന്നെയാണ് മിക്കവർക്കും. ഒരാളുടെ കയ്യിലേക്ക് മകളെ പിടിച്ച് ഏൽപ്പിച്ചാലേ സമാധാനമാവുള്ളൂ.

ഞങ്ങളുടെ കാലം കഴിഞ്ഞാലും മകൾ സുരക്ഷിതയായിരിക്കണം എന്ന ചിന്തയാണ് ഇതിന് പിന്നിൽ. ഇത്തരത്തിലുള്ള ചിന്തകൾക്കൊന്നും ഇന്ന് വലിയ പ്രസക്തിയില്ല. അങ്ങനെ നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചിട്ട് എന്ത് മാത്രം ട്രാജഡികളാണ് നടക്കുന്നത്. പല സംഭവങ്ങളും കേൾക്കുമ്പോൾ എന്തിനാണ് കല്യാണം കഴിപ്പിക്കുന്നതെന്ന് വരെ ചിന്തിച്ച് പോവും. കല്യാണത്തെക്കുറിച്ചുള്ള ചിന്താഗതികൾ മാത്രമല്ല ജോലിയുടെ കാര്യത്തിലും കുട്ടികളെ വളർത്തുന്ന കാര്യത്തിലുമെല്ലാം മാറ്റങ്ങളുണ്ട്.

വിവാഹ ശേഷവും ഹാപ്പിയായി ഇന്റിപെന്റായി ജീവിക്കുന്നവരുമുണ്ട്. സിംഗിളായിട്ട് ഫ്രണ്ട്‌സിനൊപ്പം അടിച്ചുപൊളിച്ച് ജീവിക്കുന്നവരുമുണ്ട്. സമൂഹം എന്ത് പറയുമെന്ന് ചിന്തിച്ച് പലതും വേണ്ടെന്ന് വെക്കാറുണ്ട് പണ്ട്. ഇന്ന് അങ്ങനെയല്ല. ഏഴ് വർഷം മുമ്പത്തെ എന്റെ ചിന്താഗതികളല്ല ഇപ്പോഴുള്ളത്. സങ്കുചിതമായിരുന്നു എന്റെ മനസ്. കുട്ടികളുടെ വിവാഹം നടത്തണം. അവരായിട്ട് ജീവിത പങ്കാളിയെ തിരഞ്ഞെടുത്താൽ ശരിയാവുമോ എന്നുള്ള ആശങ്കകളൊക്കെയുണ്ടായിരുന്നു.

ചുറ്റുമുള്ള കാഴ്ചകൾ മാറുന്നതിന് അനുസരിച്ച് എന്റെ ചിന്താഗതിയും മാറി. കല്യാണം കഴിപ്പിച്ച് അയയ്ക്കുന്നതല്ല അൾട്ടിമേറ്റ് കാര്യം. പഠനവും ജോലിയുമാണ് പ്രധാനം. കല്യാണം വേണമെങ്കിൽ മാത്രം നടത്താം. പങ്കാളിയെ അവരവർ തന്നെ കണ്ടെത്തട്ടെ. അവരല്ലേ ജീവിക്കേണ്ടത്. സ്വഭാവങ്ങൾ തമ്മിലുള്ള ചേർച്ച പ്രധാനപ്പെട്ട കാര്യമാണ്. പെർഫെക്ടലി നിങ്ങൾക്ക് ഓക്കെയാണെന്ന് തോന്നിയാൽ മാത്രമെ കല്യാണത്തിലേക്ക് പോകാവൂ. റിലേഷൻഷിപ്പ് ടോക്‌സിക്കാണെന്ന് തോന്നിയാൽ അതിൽ നിന്നും മാറണം. സ്‌റ്റോപ്പിടാൻ തോന്നിയാൽ അപ്പോൾ നിർത്തിയേക്കണമെന്നുമാണ് ലക്ഷ്മി നായർ പറഞ്ഞിരുന്നു.

അതേസമയം, തനിക്കൊരു സർജറി വേണ്ടി വന്നിട്ടുണ്ടെന്നും ലക്ഷ്മി നായർ അടുത്തിടെ പറഞ്ഞിരുന്നു. ദുബായ് ട്രിപ്പ് കഴിഞ്ഞ് നാട്ടിലെത്തി. ഇനി അടുത്ത പരിപാടി ഓപ്പറേഷനാണ്. ഞാൻ നേരത്തെ ഇതിനെ പറ്റി സൂചിപ്പിച്ചിരുന്നു. ആശുപത്രിയിലേയ്ക്ക് ഒരുങ്ങി തന്നെ പോവുകയാണ്. ഒരുക്കത്തിനൊന്നും കുറവില്ല. തിരിച്ച് വരുന്നത് ഇങ്ങനെയായിരിക്കില്ലെന്നും പറഞ്ഞാണ് ലക്ഷ്മി വീഡിയോ തുടങ്ങുന്നത് തന്നെ.

ഡിസ്‌ക് കൊളാപ്സിന് വേണ്ടിയുള്ള കീഹോൾ സർജറിയാണ് എനിക്ക് ചെയ്യുന്നത്. നേരത്തെ സർജറിക്കായി ഡേറ്റ് തീരുമാനിച്ചിരുന്നു. ഒറ്റയ്ക്കല്ല പോകുന്നത്. മകളും അനുക്കുട്ടിയുമെല്ലാം കൂടെയുണ്ടെന്നും ലക്ഷ്മി പറയുന്നു. സർജറിയ്ക്ക് പോകുന്നതിൽ പേടിയുണ്ടോന്ന് ചോദിച്ചാൽ ചെറിയ പേടിയുണ്ട്. അത് ഇല്ലാത്തത് പോലെ ജാഡ കാണിച്ച് നടക്കുന്നന്നേയുള്ളൂ. ജനറൽ അനസ്ത്യേഷ്യയാണ്.

രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. അത്രയും ദിവസം വിശ്രമിക്കാമെന്ന് താനും വിചാരിക്കുന്നതായി ലക്ഷ്മി പറയുന്നു. ആശുപത്രിയിലാണ് എത്തിയതെങ്കിലും അവധി ആഘോഷിക്കാൻ ഒരു റിസോർട്ടിൽ പോയത് പോലെയാണ് ഇപ്പോൾ തോന്നുന്നത്. ഓപ്പറേഷന്റെ തലേ ദിവസം വന്നതിനാൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. രാത്രി മുതൽ ഭക്ഷണം പോലുമില്ലാതെ ഫാസ്റ്റിങ്ങ് എടുക്കേണ്ടതായി വന്നേക്കും.

അങ്ങനെ ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിക്കുകയും എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും ലക്ഷ്മി കൂട്ടിച്ചേർക്കുന്നു. സർജറിയുടെ ദിവസം പെട്ടെന്ന് മാറ്റി രാത്രി തന്നെ നടത്താമെന്ന് തീരുമാനിച്ചുവെന്നും എന്നാൽ പിന്നീട് ആ സമയം മാറ്റി രാവിലത്തേക്ക് ആക്കിയതായിട്ടും താരം പറഞ്ഞു. അങ്ങനെ ആശുപത്രിയിലേക്ക് പോവുന്നതും അതിന് ശേഷം അവിടെ നടന്നതുമായിട്ടുള്ള കാര്യങ്ങളുമൊക്കെയാണ് പുതിയ വീഡിയോയിലൂടെ ലക്ഷ്മി കാണിച്ചിരിക്കുന്നത്.

മാത്രമല്ല സർജറിയ്ക്ക് ശേഷമുള്ള തന്റെ അവസ്ഥ എന്താണെന്നും ലക്ഷ്മി സൂചിപ്പിച്ചു. ഇപ്പോൾ ഓക്കെയാണ്. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റി സഡേഷന് ശേഷം അവർ എന്നെ നടത്തിച്ചു. ടോയ്ലെറ്റിലും പോയി. അതിന് ശേഷമാണ് റൂമിലേക്ക് മാറ്റിയത്. 75 ശതമാനത്തോളം വേദന മാറി. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്നും പോകാവുന്നതാണ്.

ഇനി ഫിസിയോ തെറാപ്പി ചെയ്യാനുണ്ട്. മൂന്നാഴ്ച സൂക്ഷിക്കണം. ദൂരയാത്രകളൊന്നും ഉടനെ പറ്റില്ല.ഒരു ഓപ്പറേഷൻ കഴിഞ്ഞ് പോവുന്ന ഫീലിംഗ്സൊന്നും എനിക്കില്ല. ഫൈവ് സ്റ്റാർ റിസോർട്ടിൽ നിന്നും പോവുന്നത് പോലെയാണ് തോന്നുന്നത്. അത്രയും നല്ല സർവീസ് ലഭിച്ചു. എന്തെങ്കിലും അസുഖം വന്നിട്ട് സർജറി പറഞ്ഞാൽ പേടിച്ച് ഇരിക്കരുതെന്ന നിർദ്ദേശം കൂടി ലക്ഷ്മി മുന്നോട്ട് വെച്ചിരിക്കുകയാണ്. ഈ സർജറി മൂന്നര മാസം ഞാൻ പെൻഡിംഗിൽ വെച്ച കാര്യമായിരുന്നു. പിന്നെ അങ്ങ് ചെയ്യുകയായിരുന്നു. ആരോഗ്യമുണ്ടെങ്കിലല്ലേ നമുക്ക് കാര്യങ്ങളൊക്കെ ചെയ്യാനായി സാധിക്കുകയുള്ളൂവെന്നും താരം പറഞ്ഞിരുന്നു.

അടുത്തിടെയാണ് ലക്ഷ്മിയുടെ മകന് പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ നൂലുകെട്ടുമായി ബന്ധപ്പെട്ടതടക്കമുള്ള വിശേഷങ്ങൾ ലക്ഷ്മി വീഡിയോയായി പങ്കിട്ടിരുന്നു. ഇതുവരെ നാല് പേരക്കുട്ടികളായിരുന്നു ലക്ഷ്മിക്കുണ്ടായിരുന്നത്. മകൻ വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും മകൾ പിറന്നതോടെ പേരക്കുട്ടികൾ അഞ്ചായി. ലക്ഷ്മിയുടെ മകൾ പാർവതിയും ഭർത്താവും നാല് കുട്ടികളും മാഞ്ചസ്റ്ററിലാണ് താമസം.

വർഷത്തിൽ കുറച്ച് മാസങ്ങൾ മാഞ്ചസ്റ്ററിലേക്ക് അവധി ആഘോഷിക്കാൻ പോകുമ്പോൾ മാത്രമാണ് കൊച്ചുമക്കളെ ലക്ഷ്മിക്കും ഭർത്താവിനും താലോലിക്കാൻ കഴിയുന്നത്. പാർവതിക്ക് അടുത്തിടെയാണ് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ പിറന്നത്. ഒരുമിച്ച് പിറന്ന മൂന്ന് കുഞ്ഞുങ്ങളുടെയും പിറന്നാൾ ആഘോഷത്തിന് കേക്ക് ഉണ്ടാക്കിയതും ലക്ഷ്മി തന്നെയായിരുന്നു. മകന് കുഞ്ഞ് പിറന്നതോടെ എപ്പോഴും ഓമനിക്കാനും താലോലിക്കാനും ലക്ഷ്മിക്ക് സാധിക്കും. മകനും കുുടുംബവും ലക്ഷ്മിക്കൊപ്പമാണ് താമസം.

Vijayasree Vijayasree :