മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്.
രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. ഷോർട്ട് ഫിലിമുകളിലും ഫോട്ടോഷൂട്ടുകളിലും ധരിക്കുന്ന വസ്ത്രത്തിന്റേയും മറ്റ് പേരിൽ സോഷ്യൽ മീഡിയയിൽ നിന്നും വലിയ വിമർശനവും നടക്കാറുണ്ട്.
ഇപ്പോഴിതാ രേണു സുധിക്കെതിരെയും കൊല്ലം സുധിയ്ക്കെതിരെയും മുൻ ഭാര്യ എന്നവകാശപ്പെട്ട് കൊണ്ട് ഒരു സ്ത്രീ രംഗത്ത് എത്തിയിരിക്കുകയാണ്. കൊല്ലം സുധിയുടെ ആദ്യ വിവാഹ ബന്ധം തകർന്ന ശേഷം തന്നെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്നും ഈ ബന്ധം പിരിഞ്ഞതാണെന്നും ഇവർ വാദിക്കുന്നു.
താൻ സുധി വിവാഹം ചെയ്യാതെ കൊണ്ട് നടന്ന ആളാണെന്ന് രേണു ഒരാളോട് മോശം ഭാഷയിൽ പറഞ്ഞു. അതുകൊണ്ടാണ് ഈ തുറന്ന് പറച്ചിൽ നടത്തുന്നതെന്നും പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഈ സ്ത്രീ പറയുന്നു. റീൽ ആന്റ് റിയൽ മീഡിയ വർക്ക്സ് എന്ന യൂട്യൂബ് ചാനലിലാണ് ഫോൺ കോളിലൂടെയുള്ള വെളിപ്പെടുത്തൽ.
2013 ലാണ് കല്യാണം നടന്നത്. കൊല്ലത്ത് ക്ഷേത്രത്തിൽ വെച്ചാണ് കല്യാണം നടന്നത്. ഞങ്ങൾ തമ്മിൽ പ്രേമമൊന്നും ഇല്ലായിരുന്നു. ബോറായി സംസാരിക്കുന്നവർ ഉണ്ടായിരുന്നു. ചേട്ടാ എല്ലാവരും ഇങ്ങനെ ഓരോന്ന് പറയുന്നു, നമുക്ക് കല്യാണം കഴിച്ചൂടെ എന്ന് ഞാൻ തന്നെയാണ് ചോദിച്ചത്. അന്ന് പുള്ളിക്ക് ഒരു മകനുണ്ട്. അവിടെത്തന്നെ ഒരു സ്കൂളിൽ പഠിച്ച് കൊണ്ടിരിക്കുകയാണ്.
കല്യാണം കഴിച്ച് നേരെ വീട്ടിലേക്കാണ് കൊണ്ട് പോയത്. റിസപ്ഷനും കാര്യങ്ങളുമുണ്ടായിരുന്നു. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും വീട്ടിൽ വന്നാണ് കല്യാണം ആലോചിച്ചത്. ഇവൾ കൊച്ചാണ് എന്തിനാണ് ജീവിതം തുലയ്ക്കുന്നതെന്ന് ആ ഫാമിലിയിലുള്ളവർ എന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്. ആളുടെ ആദ്യ ഭാര്യ ശാലിനിയും ഞാനും നല്ല കമ്പനിയായിരുന്നു. വിളിക്കാറുണ്ടായിരുന്നു.
സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്. സുധി ചേട്ടനുമായി ഞാൻ വഴക്കുണ്ടാക്കിയത് ജീവിതത്തിലെ പ്രശ്നങ്ങൾ കൊണ്ടല്ല. അന്ന് ഗൂഗിൾ പേയൊന്നുമില്ല. ഈ ശാലിനിക്ക് ഒരുപാട് പെെസ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്യും. അന്ന് ഗൂഗിൾ പേയില്ല. ഈ ബിൽ ഞാൻ കാണുമ്പാേഴാണ് ഏറ്റവും കൂടുതൽ തവണ വഴക്കുണ്ടായത്. ഡിവോഴ്സ് കഴിഞ്ഞിട്ടും കാശെന്തിനാണ് അവൾക്ക് കൊടുക്കുന്നതെന്ന് ചോദിച്ച് വഴക്കിട്ടിട്ടുണ്ട്.
എന്റെ രണ്ടാം വിവാഹം കഴിഞ്ഞ് ഗർഭിണിയായിരുന്ന സമയത്ത് ശാലിനി എന്നെ വിളിച്ചിരുന്നു. നീ എപ്പിസോഡുകളൊക്കെ കാണുന്നില്ലേ എന്നെ നാണം കെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ആ സമയത്ത് അവൾക്ക് മൂന്നര നാല് വയസുള്ള മോനുണ്ട്. പറയുന്നവർ എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ നീ മോനെ നോക്കി ജീവിക്കെന്ന് ഞാൻ പറഞ്ഞു. എന്നെ കാണണമെന്ന് പറഞ്ഞിരുന്നു. അടുത്ത മാസം പൊങ്കാല കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വരും അപ്പോൾ നീ വന്ന് കാണ് എന്ന് പറഞ്ഞാണ് ഞാൻ ഫോൺ വെക്കുന്നത്.
അടുത്ത മാസം എന്റെ ഫ്രണ്ട് ഗൾഫിൽ നിന്ന് വിളിച്ചാണ് മരിച്ചത് അറിയുന്നത്. ഞാൻ ഗ്രൂപ്പുകളൊക്കെ ഡിലീറ്റ് ചെയ്തിരുന്നു. സുധി ചേട്ടൻ ചാനലിൽ വന്ന് പറഞ്ഞ 99 ശതമാനം കാര്യങ്ങളും കള്ളമാണ്. ശാലിനി മകന് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടില്ല. പുസ്തകങ്ങളും ഡ്രസുകളുമെല്ലാം വാങ്ങിക്കൊടുക്കാറുണ്ട്. ചുമ്മാ കെട്ടുകഥകൾ പറഞ്ഞുണ്ടാക്കിയതാണ്. കുട്ടിയെയും കൊണ്ടാണ് അവൾ ആദ്യം പോയത്. കേസ് കൊടുത്ത് കുട്ടിയെ തിരിച്ച് മേടിച്ചതാണെന്നും ഈ സ്ത്രീ പറയുന്നു.
തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണുവാണെന്നും ഇവർ ആരോപിക്കുന്നു. രേണുവിന്റെ മെസേജുകൾ ഫോണിൽ കാണാനിടയായി. സുധി ചേട്ടൻ മദ്യത്തിന് അടിമയായിരുന്നു. താനുമായി സുധി ചേട്ടൻ കല്യാണം കഴിച്ചതാണെന്ന് അറിയാമായിരുന്നു. വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്. തന്റെ വീട്ടിൽ നിന്നും കൊല്ലം സുധിയെ ഇറക്കി വിടുകയായിരുന്നന്നും ഇവർ പറയുന്നു.
കഴിഞ്‍ ദിവസം, സുധിയുടെ ആദ്യഭാര്യ മരണപ്പെടുന്നതിന് മുൻപ് തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് രേണു പറഞ്ഞിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് രേണു ഇതേ കുറിച്ച് പറഞ്ഞിരുന്നത്. സുധിച്ചേട്ടന്റെ ആദ്യഭാര്യയെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ മരിക്കുന്നതിന്റെ കുറച്ച് നാളുകൾക്ക് മുൻപ് തന്നെ ഫേസ്ബുക്കിൽ ബന്ധപ്പെട്ടിരുന്നു.
ഹായ് രേണൂ, എന്നോട് പിണക്കമുണ്ടോ എന്ന് ചോദിച്ചു. എന്തിന് പിണക്കം, തനിക്ക് ഒരു പിണക്കവും ഇല്ലെന്ന് താൻ മറുപടി കൊടുത്തു. എനിക്കൊന്ന് രേണുവിനെ കാണണം എന്ന് പറഞ്ഞു. അതിനെന്താടാ എന്ന് പറഞ്ഞ് താൻ വീഡിയോ കോൾ ചെയ്തു. രേണുവിനെ കണ്ടതിൽ ഒത്തിരി സന്തോഷമായി. ഞാൻ കരുതി രേണുവിന് എന്നോട് പിണക്കമായിരിക്കുമെന്ന്, എന്ന് അവർ പറഞ്ഞു. കുഞ്ഞിന് സുഖമാണോ എന്ന് ചോദിച്ചു. കിച്ചുവിന്റെ കാര്യം ചോദിച്ചതേ ഇല്ല.
ചിലപ്പോൾ തനിക്ക് വല്ലതും തോന്നുമോ എന്ന് കരുതി ആയിരിക്കും. സുധിച്ചേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് ബ്ലോക്ക് ചെയ്‌തോണം, നീ വെറുതെ തല്ല് കൊള്ളും എന്ന് പറഞ്ഞു. ഞങ്ങളത് പണ്ടേ മറന്നതാണ്, നീ ഇനി അത് കുത്തിപ്പൊക്കരുത് എന്നും പറഞ്ഞു. അതോടെ അവരെ ബ്ലോക്ക് ചെയ്തു.
താൻ അവരോട് സംസാരിച്ചപ്പോഴൊക്കെ സന്തോഷത്തോടെയേ സംസാരിച്ചിട്ടുളളൂ. മകന്റെ ജന്മദിനം ആണെന്ന് പറഞ്ഞു. അപ്പോൾ താൻ ഹാപ്പി ബർത്ത്‌ഡേ പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് കുറച്ച് നാൾ കഴിഞ്ഞ് അവർ മരിച്ചെന്ന്. മരിച്ചെന്ന വിവരം അറിഞ്ഞത് താനും സുധിച്ചേട്ടനും പുറത്ത് പോകാൻ നിക്കുമ്പോഴാണ്. വിവരം അറിഞ്ഞപ്പോൾ തന്നെ ആ വിഷമം കാണിക്കാതിരിക്കാൻ സുധിച്ചേട്ടൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ആദ്യത്തെ കുട്ടിയുടെ അമ്മയല്ലേ, ഏട്ടൻ കരഞ്ഞോളൂ വിഷമമാകുന്നുണ്ടെങ്കിൽ എന്ന് താൻ പറഞ്ഞു. പുളളി കരയാതെ പകൽ മുഴുവൻ പിടിച്ച് നിന്നു. രാത്രി ആയപ്പോൾ തന്റെ അടുത്ത് വന്ന് ഒരൊറ്റ കരച്ചിൽ. നമുക്ക് കാണാൻ പോകാം എന്ന് താൻ പറഞ്ഞു. വേണ്ട പോകണ്ട വാവുട്ടാ എന്ന് പറഞ്ഞു. അങ്ങനെ പോയില്ല.
കിച്ചുവിനെ താൻ പ്രസവിച്ചിരുന്നെങ്കിൽ എന്ന് താൻ എപ്പോഴും സുധിച്ചേട്ടനോട് പറയുമായിരുന്നു. അപ്പോൾ സുധിച്ചേട്ടൻ പറയും, അവൻ നിന്റെ മകൻ തന്നെയാണ് എന്തിനാണ് അങ്ങനൊക്കെ പറയുന്നത് എന്ന്. തന്റെ വയറ്റിൽ ജനിച്ചിരുന്നുവെങ്കിൽ ഭയങ്കര ഭാഗ്യവതിയായേനെ എന്ന് പറയുമായിരുന്നു. സുധിച്ചേട്ടനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്. മരിച്ചെന്ന് അംഗീകരിക്കാൻ പറ്റിയിട്ടില്ല.
എവിടെയൊക്കെയോ ആളുണ്ട്. നമ്മളെ കാണുന്നുണ്ട് എന്ന വിശ്വാസത്തിലാണ് സന്തോഷത്തോടെ ജീവിച്ച് പോകുന്നത്. കല്യാണം കഴിഞ്ഞ അന്ന് തൊട്ട് കിച്ചു തങ്ങളുടെ നടുവിലാണ് കിടക്കുന്നത്. വേറെ വല്ലവരും ആണെങ്കിൽ കുട്ടിയെ മറ്റൊരു മുറിയിൽ കിടത്താൻ പറയും, പക്ഷേ നീ അങ്ങനെ പറഞ്ഞിട്ടില്ല, അതാണ് നിന്നിൽ ഞാൻ കണ്ട നന്മ എന്ന് സുധിച്ചേട്ടൻ പറയുമായിരുന്നു. ഞങ്ങൾ രണ്ട് പേരെയും സുധിച്ചേട്ടൻ പാട്ട് പാടി ഉറക്കും. കഥ പറഞ്ഞു തരും.
ഷൂട്ടിംഗിന് പോകുമ്പോൾ അവിടെയൊക്കെ ഞങ്ങളെയും കൊണ്ട് പോകും. 9ാം ക്ലാസ് വരെയൊക്കെ കിച്ചൂ ഞങ്ങളുടെ മുറിയിൽ തന്നെ ആയിരുന്നു. പിന്നീട് അവനായിട്ട് വേറെ മുറി വേണം എന്ന് പറഞ്ഞാണ് മാറിയത്. അന്ന് പോലും കിച്ചുവിനെ ഒറ്റപ്പെടുത്തിയിട്ടില്ല. പിന്നെ ആണോ ഇന്ന്. ഈ നെഗറ്റീവ് പറയുന്നവർക്ക് അത് അറിയില്ലല്ലോ. ഇന്നവൻ 20 വയസ്സുളള ആളാണ്. പക്വതയായി.
അവനെ നമ്മൾ അംഗീകരിക്കണം, രേണു പറഞ്ഞു. എൽകെജിയൊക്കെ പഠിക്കുന്നത് വരെ അമ്മ അവനെ കാണാൻ വന്നിട്ടുണ്ട്. സുധിച്ചേട്ടന്റെ മരണശേഷം കോൺടാക്ട് ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഇനി അവകാശം പറഞ്ഞ് വന്നാൽ കിച്ചു അംഗീകരിക്കുമെന്ന് തോന്നുന്നില്ല. അവൻ എന്റെ മകനാണ്. അവൻ അമ്മേ എന്ന് വിളിക്കുന്നത് വരെ ഞാൻ തന്നെയാണ് അവന്റെ അമ്മ. അവനെ ഒരിക്കലും വിട്ട് കൊടുക്കില്ലെന്നുമാണ് രേണു പറഞ്ഞിരുന്നത്.
മൂത്ത മകൻ കിച്ചു ഒരിക്കലും തന്നെ തള്ളിപ്പറയില്ലെന്നും രേണു പറയുന്നു. കിച്ചു എന്നെ കുറിച്ച് ഒരിക്കലും നെഗറ്റീവ് പറയില്ലെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾ തമ്മിലുള്ള വിശ്വാസം അതാണ്. ഒരു മ്യൂച്ചൽ അണ്ടർസ്റ്റാന്റിങിലാണ് ഞങ്ങൾ രണ്ടുപേരും പോകുന്നതെന്ന് രേണു പറയുന്നു. അമ്മ വീണ്ടുമൊരു വിവാഹം കഴിച്ചാൽ അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല.
അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ കിച്ചു പറഞ്ഞിരുന്നത്.
സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന പേരിൽ അറിയപ്പെടുന്ന രാഹുൽ ദാസ്. നടന്റെ മരണശേഷം രാഹുൽ സുധിയുടെ കൊല്ലത്തെ കുടുംബവീട്ടിൽ നിന്നാണ് പഠിക്കുന്നത്. 24 ന്യൂസ് ചാനലിന്റെ ഉടമസ്ഥരാണ് രാഹുലിന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത്. സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി സന്നദ്ധസംഘടനകൾ ചേർന്ന് കോട്ടയത്ത് പുതിയൊരു വീട് നിർമ്മിച്ച് നൽകിയിരുന്നു. രേണുവും ഇളയമകൻ റിതുലും ഈ പുതിയ വീട്ടിലാണ് താമസം.
അതേസമയം, തന്റെ കരിയർ ഉപേക്ഷിച്ചാണ് സുധിക്കും കുഞ്ഞിനും വേണ്ടി ജീവിച്ചതെന്നും രേണു പറഞ്ഞിരുന്നു. ഏവിയേഷൻ പഠനവും പരിശീലനവും കഴിഞ്ഞ് ജോലിക്ക് വഴി തെളിഞ്ഞിരുന്നു, എന്നാൽ മകൻ കിച്ചു പറഞ്ഞത് പ്രകാരമാണ് ജോലിക്ക് പോകാതിരുന്നതെന്ന് രേണു പറയുന്നു. സുധിച്ചേട്ടൻ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളായിരുന്നുവെന്നും എന്നാൽ കൂടെ നിന്ന ചിലർ തന്നെ അദ്ദേഹത്തെ ചതിച്ചുവെന്നും രേണു വെളിപ്പെടുത്തി.
താൻ ഏവിയേഷന് പഠിച്ച് കൊണ്ടിരുന്നപ്പോഴാണ് സുധിച്ചേട്ടനും മോനും ജീവിതത്തിലേക്ക് വരുന്നത്. അപ്പോൾ പഠിത്തമൊത്തെ ഉഴപ്പി. കരിയർ പോലും ഉപേക്ഷിച്ചിട്ടാണ് താൻ അവർക്ക് വേണ്ടി ജീവിതം മാറ്റി വെച്ചത്. ഇക്കാര്യം താൻ എവിടെയും പറഞ്ഞിട്ടില്ല. ബാംഗ്ലൂർ വിമാനത്താവളത്തിൽ ട്രെയിനിംഗ് വരെ കഴിഞ്ഞതാണ്. ഗ്രൗണ്ട് സ്റ്റാഫായിട്ടായിരുന്നു. 2 വർഷത്തെ ഡിപ്ലോമ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലിക്കായി അഭിമുഖം നന്നായി കഴിഞ്ഞിരുന്നു. 40000 രൂപയായിരുന്നു സാലറിയെന്നും രേണു പറഞ്ഞിരുന്നു.