രേണു തന്നെക്കുറിച്ച് മോശമായ പറഞ്ഞ വാക്കുകളുടെ ശബ്ദരേഖ താൻ കേട്ടിട്ടുണ്ട്, നേരിട്ട് അവളെ കണ്ടാൽ അടിച്ച് അവളുടെ ചെവിക്കല്ല് ഞാൻ പൊട്ടിക്കും; കൊല്ലം സുധിയുടെ രണ്ടാം ഭാര്യ വീണ വീണ്ടും രം​ഗത്ത്

മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാ​ദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. നേരത്തെ, കൊല്ലം സുധിയുടെ കഴിഞ്ഞ കാലവുമായി ബന്ധപ്പെടുത്തി രേണുവിനെതിരെ കുറ്റപ്പെടുത്തലുകൾ വന്നിരുന്നു. കൊല്ലം സുധിയുടെ ആദ്യ ഭാര്യ മരിച്ചിട്ട് വർഷങ്ങളായി. സുധിയുമായി പിരിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ഇവർ.

ആദ്യ ഭാര്യ ഉപേക്ഷിച്ച ശേഷമാണ് തന്റെ ജീവിതത്തിലേക്ക് രേണു വന്നതെന്ന് കൊല്ലം സുധി നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ കൊല്ലം സുധിയുടെ രണ്ടാം ഭാര്യ താനായിരുന്നെന്ന് അവകാശപ്പെട്ട് വീണ എന്ന സ്ത്രീ ഈയടുത്ത് രം​ഗത്ത് വന്നു. തന്റെ ഭർത്താവായിരുന്നപ്പോൾ സുധി രേണുവുമായി ചാറ്റ് ചെയ്തെന്നും ഇവരുടെ ബന്ധം അറിഞ്ഞപ്പോൾ താൻ പിരിയുകയായിരുന്നെന്നും വീണ വെളിപ്പെടുത്തി. ഇപ്പോഴിതാ ഇതേക്കുറിച്ച് വീണ്ടും സംസാരിക്കുകയാണിപ്പോൾ വീണ.

നിയമപരമായി സുധിയെ വിവാഹം ചെയ്തിരുന്നെന്ന് വീണ പറയുന്നുണ്ട്. രേണു വിവാഹ സർട്ടഫിക്കറ്റ് എന്ന് പറഞ്ഞ് കാണിക്കുന്ന രേഖ വ്യാജമാണെന്നും വീണ വാദിക്കുന്നു. മാര്യേജ് സർട്ടിഫിക്കറ്റിന്റെ കാര്യം രേണു ഒരു അഭിമുഖത്തിൽ പറഞ്ഞപ്പോൾ ഞാൻ അതേക്കുറിച്ച് അന്വേഷിച്ചു. ഇപ്പോൾ ഉണ്ടാക്കിയ മാര്യേജ് സർട്ടിഫിക്കറ്റ് ആണെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞതെന്ന് വീണ പറയുന്നു. കൊല്ലം സുധിയുടെ കുടുംബത്തെ താൻ ബഹുമാനിക്കുന്നുണ്ടെന്നും അവരെക്കൊണ്ട് തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും വീണ വ്യക്തമാക്കി.

രേണു തന്നെക്കുറിച്ച് മോശമായ പറഞ്ഞ വാക്കുകളുടെ ശബ്ദരേഖ താൻ കേട്ടിട്ടുണ്ട്. ഞാൻ ഒരു ആർട്ടിസ്റ്റാണ്. വലിയെ സെലിബ്രിറ്റി അല്ലെങ്കിലും എന്നെ അറിയാവുന്ന ഒരുപാട് പേർ ഉണ്ട്. രേണു മോശമായി സംസാരിച്ചു, എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് പലരും ചോദിച്ചു. നിയമപരമായി നീങ്ങാനാണ് പറഞ്ഞത്. പരാതി കൊടുത്താൽ ഞങ്ങളിൽ മാത്രം ഇത് ഒതുങ്ങും. എല്ലാവരും ഇതേക്കുറിച്ച് അറിയാൻ വേണ്ടിയാണ് മീഡിയകളിൽ തുറന്ന് പറയുന്നതെന്നും വീണ പറയുന്നു.

‍രേണു നേരത്തെ വിവാഹം ചെയ്തിരുന്നു. രേണു ഇപ്പോൾ താമസിക്കുന്ന വീടിനടുത്ത് എന്റെ ഫ്രണ്ട്സുണ്ട്. രേണുവിന്റെ കുറേ സുഹൃത്തുക്കൾ മെസേജ് ചെയ്തിട്ടുണ്ട്. രേണുവിന്റെ പഴയ കാലത്തെക്കുറിച്ച് അന്വേഷിക്കാൻ തനിക്ക് താൽപര്യമില്ലെന്നും വീണ പറയുന്നു. സുധിയുടെ പേരിലല്ല ഇപ്പോൾ നിൽക്കുന്നതെന്ന് രേണു പറയുന്നു. രേണു സീറോയാണ്. സുധിയെന്ന് പറയുന്ന ആളുടെ പേരിലാണ് രേണു വന്നത്. ഇന്നും അങ്ങനെയാണ്. നേരിട്ട് അവളെ കണ്ടാൽ അടിച്ച് അവളുടെ ചെവിക്കല്ല് ഞാൻ പൊട്ടിക്കും. ഇനി ഏത് സഭയിലാണെങ്കിലും എത്ര ആൾക്കൂട്ടത്തിലാണെങ്കിലും. അതിന്റെ പേരിൽ എത്ര കോടതി കയറിയിറങ്ങിയാലും പ്രശ്നമില്ലെന്നും വീണ പറയുന്നു.

നേരത്തെയും വീണ രം​ഗത്തെത്തിയിട്ടുണ്ട്. കൊല്ലം സുധിയുടെ ആദ്യ വിവാഹ ബന്ധം തകർന്ന ശേഷം തന്നെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്നും ഈ ബന്ധം പിരിഞ്ഞതാണെന്നും ഇവർ പറയുന്നു. താൻ സുധി വിവാഹം ചെയ്യാതെ കൊണ്ട് നടന്ന ആളാണെന്ന് രേണു ഒരാളോട് മോശം ഭാഷയിൽ പറഞ്ഞു. അതുകൊണ്ടാണ് താൻ സത്യം വെളിപ്പെടുത്തി രം​ഗത്തെത്തുന്നതെന്നും രേണു തന്നെ പലയിടങ്ങളിലും തന്നെ മോശക്കാരിയാക്കുന്നുവെന്നും വീണ പറഞ്ഞിരുന്നു. അന്ന് പേര് വെളിപ്പെടുത്താതെയാണ് വീണ രം​ഗത്തെത്തിയരുന്നത്. പിന്നീടാണ് പേര് ഉൾപ്പെടെ വെളിപ്പെടുത്തി വീണ രം​ഗത്തെത്തിയിരിക്കുന്നത്.

2013 ലാണ് കല്യാണം നടന്നത്. കൊല്ലത്ത് ക്ഷേത്രത്തിൽ വെച്ചാണ് കല്യാണം നടന്നത്. ഞങ്ങൾ തമ്മിൽ പ്രേമമൊന്നും ഇല്ലായിരുന്നു. ബോറായി സംസാരിക്കുന്നവർ ഉണ്ടായിരുന്നു. ചേട്ടാ എല്ലാവരും ഇങ്ങനെ ഓരോന്ന് പറയുന്നു, നമുക്ക് കല്യാണം കഴിച്ചൂടെ എന്ന് ഞാൻ തന്നെയാണ് ചോദിച്ചത്. അന്ന് പുള്ളിക്ക് ഒരു മകനുണ്ട്. അവിടെത്തന്നെ ഒരു സ്കൂളിൽ പഠിച്ച് കൊണ്ടിരിക്കുകയാണ്.

കല്യാണം കഴിച്ച് നേരെ വീട്ടിലേക്കാണ് കൊണ്ട് പോയത്. റിസപ്ഷനും കാര്യങ്ങളുമുണ്ടായിരുന്നു. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും വീട്ടിൽ വന്നാണ് കല്യാണം ആലോചിച്ചത്. ഇവൾ കൊച്ചാണ് എന്തിനാണ് ജീവിതം തുലയ്ക്കുന്നതെന്ന് ആ ഫാമിലിയിലുള്ളവർ എന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്. ആളുടെ ആദ്യ ഭാര്യ ശാലിനിയും ഞാനും നല്ല കമ്പനിയായിരുന്നു. വിളിക്കാറുണ്ടായിരുന്നു.

സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്. സുധി ചേട്ടനുമായി ഞാൻ വഴക്കുണ്ടാക്കിയത് ജീവിതത്തിലെ പ്രശ്നങ്ങൾ കൊണ്ടല്ല. അന്ന് ഗൂഗിൾ പേയൊന്നുമില്ല. ഈ ശാലിനിക്ക് ഒരുപാട് പെെസ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്യും. അന്ന് ഗൂഗിൾ പേയില്ല. ഈ ബിൽ ഞാൻ കാണുമ്പാേഴാണ് ഏറ്റവും കൂടുതൽ തവണ വഴക്കുണ്ടായത്. ഡിവോഴ്സ് കഴിഞ്ഞിട്ടും കാശെന്തിനാണ് അവൾക്ക് കൊടുക്കുന്നതെന്ന് ചോദിച്ച് വഴക്കിട്ടിട്ടുണ്ട്.

എന്റെ രണ്ടാം വിവാഹം കഴിഞ്ഞ് ഗർഭിണിയായിരുന്ന സമയത്ത് ശാലിനി എന്നെ വിളിച്ചിരുന്നു. നീ എപ്പിസോഡുകളൊക്കെ കാണുന്നില്ലേ എന്നെ നാണം കെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ആ സമയത്ത് അവൾക്ക് മൂന്നര നാല് വയസുള്ള മോനുണ്ട്. പറയുന്നവർ എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ നീ മോനെ നോക്കി ജീവിക്കെന്ന് ഞാൻ പറഞ്ഞു. എന്നെ കാണണമെന്ന് പറഞ്ഞിരുന്നു. അടുത്ത മാസം പൊങ്കാല കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വരും അപ്പോൾ നീ വന്ന് കാണ് എന്ന് പറഞ്ഞാണ് ഞാൻ ഫോൺ വെക്കുന്നത്. ‌

അടുത്ത മാസം എന്റെ ഫ്രണ്ട് ഗൾഫിൽ നിന്ന് വിളിച്ചാണ് മരിച്ചത് അറിയുന്നത്. ഞാൻ ഗ്രൂപ്പുകളൊക്കെ ഡിലീറ്റ് ചെയ്തിരുന്നു. സുധി ചേട്ടൻ ചാനലിൽ വന്ന് പറഞ്ഞ 99 ശതമാനം കാര്യങ്ങളും കള്ളമാണ്. ശാലിനി മകന് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടില്ല. പുസ്തകങ്ങളും ഡ്രസുകളുമെല്ലാം വാങ്ങിക്കൊടുക്കാറുണ്ട്. ചുമ്മാ കെട്ടുകഥകൾ പറഞ്ഞുണ്ടാക്കിയതാണ്. കുട്ടിയെയും കൊണ്ടാണ് അവൾ ആദ്യം പോയത്. കേസ് കൊടുത്ത് കുട്ടിയെ തിരിച്ച് മേടിച്ചതാണെന്നും ഈ സ്ത്രീ പറയുന്നു.

തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണുവാണെന്നും ഇവർ ആരോപിക്കുന്നു. രേണുവിന്റെ മെസേജുകൾ ഫോണിൽ കാണാനിടയായി. സുധി ചേട്ടൻ മദ്യത്തിന് അടിമയായിരുന്നു. താനുമായി സുധി ചേട്ടൻ കല്യാണം കഴിച്ചതാണെന്ന് അറിയാമായിരുന്നു. വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്. തന്റെ വീട്ടിൽ നിന്നും കൊല്ലം സുധിയെ ഇറക്കി വിടുകയായിരുന്നന്നും ഇവർ പറഞ്ഞിരുന്നു.

കോട്ടയം സ്വദേശിയും പാസ്റ്ററുമായ ബിനു എന്നയാൾ രേണുവിനെ വിവാഹം കഴിച്ചുവെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെ രേണുവും രം​ഗത്തെത്തിയിരുന്നു. തന്നെ താലിക്കെട്ടിയ ഏക വ്യക്തി സുധിച്ചേട്ടനാണ്. നിയമപരമായി വിവാഹം കഴിച്ചയാളും അദ്ദേഹം തന്നെ. അത് ഞാൻ എവിടെ വേണമെങ്കിലും പറയും. എന്നാൽ ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും വരുന്നുണ്ടെന്നാണ് രേണു പറഞ്ഞത്.

‘ആരാണ് ഇത്തരം കഥകളെല്ലാം ഉണ്ടാക്കുന്നത്. ഏത് പാസ്റ്റർ? അങ്ങനെ ഒരു പാസ്റ്ററെ എനിക്ക് അറിയുക പോലും ഇല്ല.’ എന്റെ ജീവിതത്തിലും പഴയ കാര്യങ്ങളുണ്ട്, സുധിച്ചേട്ടന്റെ ലൈഫിലും പഴയ കാര്യങ്ങളുണ്ട്. അതൊക്കെ ഞങ്ങൾ വിവാഹം കഴിക്കുന്ന സമയത്ത് രണ്ടുപേർക്കും അറിയാം. ഇത്രയും നാൾവരെ ആർക്കും ഒരു വിഷയവും ഇല്ലായിരുന്നു. ഇപ്പോഴായിരുന്നു ഓരോന്നൊക്കെ കുത്തിപ്പൊക്കുന്നത്. എന്നോട് ഇതൊന്നും ആരും ഇതുവരെ ചോദിച്ചിട്ടില്ല.

എന്റെ ജീവിത്തിൽ സംഭവിച്ച കാര്യങ്ങൾ സുധിച്ചേട്ടനോടും കുടുംബത്തോടും മാത്രമല്ല, മൂത്ത മകന് അറിവായ കാര്യത്തിൽ അവനോടും പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഞങ്ങൾ തമ്മിലുള്ള കല്യാണം കഴിഞ്ഞത്. ഞാൻ പാസ്റ്ററെ കെട്ടിയാലും കെട്ടിയില്ലെങ്കിലും ഇവറ്റകൾക്ക് എന്താണ്. ഞാൻ ഒന്നും മറച്ച് വെച്ചിട്ടില്ല. ഇതേക്കുറിച്ച് ഒരു മനുഷ്യനും ഇതുവരെ എന്നോട്ട് ചോദിച്ചിട്ടുമില്ല. ഏതാണ്ട് എന്തോ വലിയ സംഭവം കണ്ടുപിടിച്ചത് പോലെയാണ് ഇപ്പോഴത്തെ ആരോപണം.

ആരാണ് ഈ കമന്റ് ഇടുന്നത് എന്നതൊക്കെ വളരെ വ്യക്തമായിട്ട് എനിക്ക് അറിയാം. ഞാൻ ഇവരൊക്കെ ഉദ്ദേശിക്കുന്നതിനേക്കാൾ വലിയ സെലിബ്രിറ്റിയാകുമോ എന്നൊക്കെ ഓർത്തിട്ടാണ് ഇങ്ങനെ പറയുന്നത്. അല്ലാതെ ഇവരേക്കൊണ്ടൊന്നും അഞ്ച് പൈസയുടെ ഉപകാരം ഇല്ല. പഴയകാര്യങ്ങളൊക്കെ ഇവിടം കൊണ്ട് നിർത്താം എന്നാണ് എന്നെ വിവാഹം കഴിക്കുമ്പോൾ സുധിച്ചേട്ടൻ പറഞ്ഞത്. വിവാഹം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് താലികെട്ടും രജിസ്ട്രേഷനുമാണ്. ഞാൻ സുധിച്ചേട്ടനോട് ഒന്നും മറച്ച് വെച്ചിട്ടില്ല. സുധിച്ചേട്ടൻ മരിച്ചു പോയതുകൊണ്ട് ഞാൻ കളവ് പറയുകയാണ് എന്നാണെങ്കിൽ നിങ്ങൾക്ക് കിച്ചുവിനോട് ചോദിക്കാം. എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഇവർക്ക് അറിയാം.

പറയാൻ പറ്റാത്ത അത്രയും മോശം സാഹചര്യത്തിൽ ഞാൻ ജീവിച്ച ഒരു ജീവിതം ഉണ്ടായിരുന്നു. എന്നുവെച്ച് അത് വിവാഹം കഴിഞ്ഞ് ദാമ്പത്യത്തിലേക്ക് പോയി എന്നല്ല. കമന്റിടുന്നവർക്ക് ഇത് മാത്രമാണ് എന്റെ മറുപടി. അറിയേണ്ടവരെയൊക്കെ ഇതിനോടകം തന്നെ ഞാൻ അറിയിച്ചിട്ടുണ്ട്. സുധിച്ചേട്ടൻ തന്നെ പറഞ്ഞത് പോലെ പാസ്റ്റ് ഈസ് പാസ്റ്റ്. അതുമാത്രമാണ് ഞാൻ ചിന്തിക്കുന്നത്. ഞാൻ നിന്റെ ഭർത്താവണ്, നീ എന്റെ ഭാര്യ അത് മാത്രം പുറത്ത് പറഞ്ഞാൽ മതിയെന്നാണ് സുധിച്ചേട്ടൻ പറഞ്ഞതെന്നും രേണു സുധി പറയുന്നു.

ഒരു പാസ്റ്റററേയും ഞാൻ വിവാഹം കഴിച്ചിട്ടില്ല. പക്ഷെ എനിക്ക് ഒരു പാസ്റ്റ് ഉണ്ടായിരുന്നു. അത് ഞാൻ തള്ളിക്കളയുന്നില്ല. ഇവർ ഈ പറയുന്ന വ്യക്തി പാസ്റ്ററാണോ എന്നൊന്നും എനിക്ക് അറിയില്ല. അയാൾ കല്യാണവും കഴിഞ്ഞ് രണ്ട് മക്കളുമായി കുടുംബത്തോടെ ജീവിക്കുന്നുവെന്നാണ് എനിക്ക് കിട്ടിയ വിവരം. ഇതേക്കുറിച്ചൊന്നും എനിക്ക് ഇതുവരെ പറയേണ്ടി വന്നിട്ടില്ല. കിച്ചുവിന്റെ കാര്യം എല്ലാവർക്കും അറിയാവുന്നത് കൊണ്ടാണ് ആദ്യ ഭാര്യയുടെ പേര് പോലും അദ്ദേഹം സ്റ്റാർ മാജിക്കിൽ പറഞ്ഞതെന്നും രേണു സുധി കൂട്ടിച്ചേർത്തു.

ആദ്യ ഭാര്യ മകനെ കൈയ്യിൽ തന്ന് പോയപ്പോൾ ദൈവമായി കൊണ്ട് തന്ന സമ്മാനമാണ് രണ്ടാം ഭാര്യ രേണു. അവളുടെ മൂത്തമകനായിട്ടാണ് രാഹുലിനെ കാണുന്നത്. അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവൻ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമാണ് സുധി പല പരിപാടികളിലും സംസാരിക്കവെ പറഞ്ഞിരുന്നത്.

Vijayasree Vijayasree :