മരിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധിയുമായി വഴക്കിട്ടപ്പോൾ നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ എന്നാണ് രേണു പറഞ്ഞത്; രം​ഗത്തെത്തി അയൽവാസി

പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്.

കുറച്ച് ദിവസങ്ങളായി രേണു സുധിയുടെ മുൻകാല ജീവിതമാണ് സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. കൊല്ലം സുധിയെ വിവാഹം ചെയ്യും മുമ്പ് രേണു ബിനു എന്നൊരാളെ വിവാഹം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അങ്ങനൊരു വിവാഹം നടന്നതായോ ബിനു എന്നൊരാളെ പരിചയമുള്ളതായോ രേണു ഇതുവരേയും സമ്മതിച്ചിട്ടില്ല. അങ്ങനൊരു വിവാഹം കഴിഞ്ഞില്ലെന്നും അതേ കുറിച്ചൊന്നും തത്കാലം ഇപ്പോൾ ഒന്നും തുരറന്ന് പറയാൻ സാധിക്കില്ലെന്നുമാണ് രേണു പറയുന്നത്.

എന്നാൽ വിവാഹം കഴിഞ്ഞ് ചെന്നിടത്തെല്ലാം രേണു ഒരു പ്രശ്നക്കാരിയായിരുന്നുവെന്നും സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രമാണ് ജീവിതമെന്നും പറയുകയാണ് രേണുവിന്റെ അയൽവാസി. യുട്യൂബ് ചാനലിലൂടെയാണ് രേണുവിനെ കുറിച്ചുള്ള അയൽക്കാരിയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നത്. സുധിയുമായി നിരന്തരം രേണു വഴക്കിടുമായിരുന്നുവെന്നും സുധിയെ വീടിന് ചുറ്റും ഓടിക്കുന്നതും ചീത്ത വിളിക്കുന്നതും കേട്ടതായും ഇവർ തുറന്ന് പറയുന്നു.

വെൽഡർ ബിനു തന്നെയാണ് രേണു സുധിയുടെ ആദ്യ ഭർത്താവ്. ഞാലിയാൻ കുഴിയിലുള്ളവരെല്ലാം രേണുവിന്റെ വീഡിയോ കാണാറുണ്ട്. എത്ര മൂടിവെച്ചാലും രേണുവിന്റെ വിവാഹം കഴിഞ്ഞതും ഡിവോഴ്സ് നടന്നതുമെല്ലാം നാട്ടുകാർക്ക് അറിയാം. അവരൊക്കെ തന്നെയാണ് കമന്റിടുന്നതും. നാട്ടിലുള്ള ആർക്കും രേണുവിനോട് താൽപര്യമില്ല. എല്ലാവർക്കും വെറുപ്പാണ്. പക്ഷെ നാട്ടുകാരെല്ലാം സപ്പോർ‌ട്ടാണെന്നാണ് രേണു പറഞ്ഞ് നടക്കുന്നത്. മുപ്പത്തിയഞ്ചിന് മുകളിൽ പ്രായം രേണുവിനുണ്ട്. മുപ്പത്തിരണ്ടെന്ന് കള്ളം പറയുന്നതാണ്.

ഏവിയേഷൻ പഠിക്കുകയോ എയർ ഇന്ത്യയിൽ പോവുകയോ ചെയ്തിട്ടില്ല രേണു. സുധിയുമായി രേണു എന്നും വഴക്കായിരുന്നു. രേണുവിനൊപ്പം കൂടിയശേഷമാണ് സുധിക്ക് ഇത്രയേറെ കടം വന്നതെന്ന് തോന്നുന്നു. സുധിയെ വീടിന് ചുറ്റും ഓടിച്ചിട്ട് രേണു തെറി വിളിക്കുന്നത് കേട്ടിട്ടുണ്ട്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധിയുമായി വഴക്കിട്ടപ്പോൾ നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ എന്നാണ് രേണു പറഞ്ഞത്. നിന്റെ തല പോവുകയാണെങ്കിൽ ഞാനും അമ്മയും പപ്പയും കൊച്ചും സുഖമായി ജീവിക്കുമെന്നും രേണു പറഞ്ഞു. അത് പറഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സുധി മരിച്ചു.

ആദ്യ വിവാഹം കഴിഞ്ഞ് ചെന്ന വീട്ടിൽ രേണുവിന് ജോലി ചെയ്യാൻ മടിയായിരുന്നു. ജ്യൂസും ബിസ്ക്കറ്റും മാത്രമെ കഴിക്കൂ. പിന്നീട് അവിടെ വലിയ വഴക്കായി. ശേഷം ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. പക്ഷെ അതിനുശേഷം ഡിവോഴ്സായി. ബിനു പിന്നീട് വേറെ വിവാഹം കഴിച്ചു എന്നും നാട്ടുകാരി പറയുന്നു. മോശമായ രീതിയിലാണ് നാട്ടുകാരോട് അന്വേഷിച്ചപ്പോൾ രേണുവിനെ കുറിച്ച് ലഭിച്ച അഭിപ്രായം. ആദ്യ ഭർത്താവിനേയും വിവാഹത്തേയും കുറിച്ച് ചോദിക്കുമ്പോൾ അഭിമുഖങ്ങളിൽ എല്ലാം ഒരു ബന്ധവും ഇല്ലാത്ത മറുപടികളാണ് രേണു നൽകുന്നത്. പക്ഷെ രേണുവിന്റെ ആദ്യ വിവാഹത്തിൽ പങ്കെടുത്ത് സദ്യ കഴിച്ചവർ നിരവധിയുണ്ടെന്ന് അതുൽ വ്ലോഗ്സും വെളിപ്പെടുത്തിയിരുന്നു.

സുധിയുടെ മൂന്നാമത്തെ ഭാര്യയാണ് രേണുവെന്നാണ് അടുത്തിടെ പുറത്ത് വന്ന വിവരം. രേണുവിന്റെ രണ്ടാം വിവാഹമാണെന്നും പ്രചരിച്ചിരുന്നു. തന്നെ താലിക്കെട്ടിയ ഏക വ്യക്തി സുധിച്ചേട്ടനാണ്. നിയമപരമായി വിവാഹം കഴിച്ചയാളും അദ്ദേഹം തന്നെ. അത് ഞാൻ എവിടെ വേണമെങ്കിലും പറയും. എന്നാൽ ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും വരുന്നുണ്ടെന്നാണ് രേണു പറഞ്ഞത്. ആരാണ് ഇത്തരം കഥകളെല്ലാം ഉണ്ടാക്കുന്നത്. ഏത് പാസ്റ്റർ? അങ്ങനെ ഒരു പാസ്റ്ററെ എനിക്ക് അറിയുക പോലും ഇല്ല.

എന്റെ ജീവിതത്തിലും പഴയ കാര്യങ്ങളുണ്ട്, സുധിച്ചേട്ടന്റെ ലൈഫിലും പഴയ കാര്യങ്ങളുണ്ട്. അതൊക്കെ ഞങ്ങൾ വിവാഹം കഴിക്കുന്ന സമയത്ത് രണ്ടുപേർക്കും അറിയാം. ഇത്രയും നാൾവരെ ആർക്കും ഒരു വിഷയവും ഇല്ലായിരുന്നു. ഇപ്പോഴായിരുന്നു ഓരോന്നൊക്കെ കുത്തിപ്പൊക്കുന്നത്. എന്നോട് ഇതൊന്നും ആരും ഇതുവരെ ചോദിച്ചിട്ടില്ല. എന്റെ ജീവിത്തിൽ സംഭവിച്ച കാര്യങ്ങൾ സുധിച്ചേട്ടനോടും കുടുംബത്തോടും മാത്രമല്ല, മൂത്ത മകന് അറിവായ കാര്യത്തിൽ അവനോടും പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഞങ്ങൾ തമ്മിലുള്ള കല്യാണം കഴിഞ്ഞത്.

ഞാൻ പാസ്റ്ററെ കെട്ടിയാലും കെട്ടിയില്ലെങ്കിലും ഇവറ്റകൾക്ക് എന്താണ്. ഞാൻ ഒന്നും മറച്ച് വെച്ചിട്ടില്ല. ഇതേക്കുറിച്ച് ഒരു മനുഷ്യനും ഇതുവരെ എന്നോട്ട് ചോദിച്ചിട്ടുമില്ല. ഏതാണ്ട് എന്തോ വലിയ സംഭവം കണ്ടുപിടിച്ചത് പോലെയാണ് ഇപ്പോഴത്തെ ആരോപണം. ആരാണ് ഈ കമന്റ് ഇടുന്നത് എന്നതൊക്കെ വളരെ വ്യക്തമായിട്ട് എനിക്ക് അറിയാം. ഞാൻ ഇവരൊക്കെ ഉദ്ദേശിക്കുന്നതിനേക്കാൾ വലിയ സെലിബ്രിറ്റിയാകുമോ എന്നൊക്കെ ഓർത്തിട്ടാണ് ഇങ്ങനെ പറയുന്നത്. അല്ലാതെ ഇവരേക്കൊണ്ടൊന്നും അഞ്ച് പൈസയുടെ ഉപകാരം ഇല്ല. പഴയകാര്യങ്ങളൊക്കെ ഇവിടം കൊണ്ട് നിർത്താം എന്നാണ് എന്നെ വിവാഹം കഴിക്കുമ്പോൾ സുധിച്ചേട്ടൻ പറഞ്ഞതെന്നുമാണ് രേണു പറയുന്നത്.

താൻ സുധി വിവാഹം ചെയ്യാതെ കൊണ്ട് നടന്ന ആളാണെന്ന് രേണു ഒരാളോട് മോശം ഭാഷയിൽ പറഞ്ഞു. അതുകൊണ്ടാണ് ഈ തുറന്ന് പറച്ചിൽ എന്നാണ് രംഗത്തെത്തിയ സുധിയുടെ രണ്ടാം ഭാര്യ വീണ പറഞ്ഞിരുന്നത്. 2013 ലാണ് കല്യാണം നടന്നത്. കൊല്ലത്ത് ക്ഷേത്രത്തിൽ വെച്ചാണ് കല്യാണം നടന്നത്. ഞങ്ങൾ തമ്മിൽ പ്രേമമൊന്നും ഇല്ലായിരുന്നു. ബോറായി സംസാരിക്കുന്നവർ ഉണ്ടായിരുന്നു. ചേട്ടാ എല്ലാവരും ഇങ്ങനെ ഓരോന്ന് പറയുന്നു, നമുക്ക് കല്യാണം കഴിച്ചൂടെ എന്ന് ഞാൻ തന്നെയാണ് ചോദിച്ചത്.

അന്ന് പുള്ളിക്ക് ഒരു മകനുണ്ട്. അവിടെത്തന്നെ ഒരു സ്കൂളിൽ പഠിച്ച് കൊണ്ടിരിക്കുകയാണ്. കല്യാണം കഴിച്ച് നേരെ വീട്ടിലേക്കാണ് കൊണ്ട് പോയത്. റിസപ്ഷനും കാര്യങ്ങളുമുണ്ടായിരുന്നു. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും വീട്ടിൽ വന്നാണ് കല്യാണം ആലോചിച്ചത്. ഇവൾ കൊച്ചാണ് എന്തിനാണ് ജീവിതം തുലയ്ക്കുന്നതെന്ന് ആ ഫാമിലിയിലുള്ളവർ എന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്. ആളുടെ ആദ്യ ഭാര്യ ശാലിനിയും ഞാനും നല്ല കമ്പനിയായിരുന്നു. വിളിക്കാറുണ്ടായിരുന്നു.

സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്. സുധി ചേട്ടനുമായി ഞാൻ വഴക്കുണ്ടാക്കിയത് ജീവിതത്തിലെ പ്രശ്നങ്ങൾ കൊണ്ടല്ല. അന്ന് ഗൂഗിൾ പേയൊന്നുമില്ല. ഈ ശാലിനിക്ക് ഒരുപാട് പെെസ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്യും. അന്ന് ഗൂഗിൾ പേയില്ല. ഈ ബിൽ ഞാൻ കാണുമ്പാേഴാണ് ഏറ്റവും കൂടുതൽ തവണ വഴക്കുണ്ടായത്. ഡിവോഴ്സ് കഴിഞ്ഞിട്ടും കാശെന്തിനാണ് അവൾക്ക് കൊടുക്കുന്നതെന്ന് ചോദിച്ച് വഴക്കിട്ടിട്ടുണ്ട്.

എന്റെ രണ്ടാം വിവാഹം കഴിഞ്ഞ് ഗർഭിണിയായിരുന്ന സമയത്ത് ശാലിനി എന്നെ വിളിച്ചിരുന്നു. നീ എപ്പിസോഡുകളൊക്കെ കാണുന്നില്ലേ എന്നെ നാണം കെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ആ സമയത്ത് അവൾക്ക് മൂന്നര നാല് വയസുള്ള മോനുണ്ട്. പറയുന്നവർ എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ നീ മോനെ നോക്കി ജീവിക്കെന്ന് ഞാൻ പറഞ്ഞു. എന്നെ കാണണമെന്ന് പറഞ്ഞിരുന്നു. അടുത്ത മാസം പൊങ്കാല കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വരും അപ്പോൾ നീ വന്ന് കാണ് എന്ന് പറഞ്ഞാണ് ഞാൻ ഫോൺ വെക്കുന്നത്. ‌

അടുത്ത മാസം എന്റെ ഫ്രണ്ട് ഗൾഫിൽ നിന്ന് വിളിച്ചാണ് മരിച്ചത് അറിയുന്നത്. ഞാൻ ഗ്രൂപ്പുകളൊക്കെ ഡിലീറ്റ് ചെയ്തിരുന്നു. സുധി ചേട്ടൻ ചാനലിൽ വന്ന് പറഞ്ഞ 99 ശതമാനം കാര്യങ്ങളും കള്ളമാണ്. ശാലിനി മകന് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടില്ല. പുസ്തകങ്ങളും ഡ്രസുകളുമെല്ലാം വാങ്ങിക്കൊടുക്കാറുണ്ട്. ചുമ്മാ കെട്ടുകഥകൾ പറഞ്ഞുണ്ടാക്കിയതാണ്. കുട്ടിയെയും കൊണ്ടാണ് അവൾ ആദ്യം പോയത്. കേസ് കൊടുത്ത് കുട്ടിയെ തിരിച്ച് മേടിച്ചതാണെന്നും ഈ സ്ത്രീ പറയുന്നു.

തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണുവാണെന്നും ഇവർ ആരോപിക്കുന്നു. രേണുവിന്റെ മെസേജുകൾ ഫോണിൽ കാണാനിടയായി. സുധി ചേട്ടൻ മദ്യത്തിന് അടിമയായിരുന്നു. താനുമായി സുധി ചേട്ടൻ കല്യാണം കഴിച്ചതാണെന്ന് അറിയാമായിരുന്നു. വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്. തന്റെ വീട്ടിൽ നിന്നും കൊല്ലം സുധിയെ ഇറക്കി വിടുകയായിരുന്നന്നും ഇവർ പറയുന്നു.

നിയമപരമായി സുധിയെ വിവാഹം ചെയ്തിരുന്നെന്ന് വീണ പറയുന്നുണ്ട്. രേണു വിവാഹ സർട്ടഫിക്കറ്റ് എന്ന് പറഞ്ഞ് കാണിക്കുന്ന രേഖ വ്യാജമാണെന്നും വീണ വാദിക്കുന്നു. മാര്യേജ് സർട്ടിഫിക്കറ്റിന്റെ കാര്യം രേണു ഒരു അഭിമുഖത്തിൽ പറഞ്ഞപ്പോൾ ഞാൻ അതേക്കുറിച്ച് അന്വേഷിച്ചു. ഇപ്പോൾ ഉണ്ടാക്കിയ മാര്യേജ് സർട്ടിഫിക്കറ്റ് ആണെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞതെന്ന് വീണ പറയുന്നു. കൊല്ലം സുധിയുടെ കുടുംബത്തെ താൻ ബഹുമാനിക്കുന്നുണ്ടെന്നും അവരെക്കൊണ്ട് തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും വീണ വ്യക്തമാക്കി.

രേണു തന്നെക്കുറിച്ച് മോശമായ പറഞ്ഞ വാക്കുകളുടെ ശബ്ദരേഖ താൻ കേട്ടിട്ടുണ്ട്. ഞാൻ ഒരു ആർട്ടിസ്റ്റാണ്. വലിയെ സെലിബ്രിറ്റി അല്ലെങ്കിലും എന്നെ അറിയാവുന്ന ഒരുപാട് പേർ ഉണ്ട്. രേണു മോശമായി സംസാരിച്ചു, എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് പലരും ചോദിച്ചു. നിയമപരമായി നീങ്ങാനാണ് പറഞ്ഞത്. പരാതി കൊടുത്താൽ ഞങ്ങളിൽ മാത്രം ഇത് ഒതുങ്ങും. എല്ലാവരും ഇതേക്കുറിച്ച് അറിയാൻ വേണ്ടിയാണ് മീഡിയകളിൽ തുറന്ന് പറയുന്നതെന്നും വീണ പറയുന്നു.

‍രേണു നേരത്തെ വിവാഹം ചെയ്തിരുന്നു. രേണു ഇപ്പോൾ താമസിക്കുന്ന വീടിനടുത്ത് എന്റെ ഫ്രണ്ട്സുണ്ട്. രേണുവിന്റെ കുറേ സുഹൃത്തുക്കൾ മെസേജ് ചെയ്തിട്ടുണ്ട്. രേണുവിന്റെ പഴയ കാലത്തെക്കുറിച്ച് അന്വേഷിക്കാൻ തനിക്ക് താൽപര്യമില്ലെന്നും വീണ പറയുന്നു. സുധിയുടെ പേരിലല്ല ഇപ്പോൾ നിൽക്കുന്നതെന്ന് രേണു പറയുന്നു. രേണു സീറോയാണ്. സുധിയെന്ന് പറയുന്ന ആളുടെ പേരിലാണ് രേണു വന്നത്. ഇന്നും അങ്ങനെയാണ്. നേരിട്ട് അവളെ കണ്ടാൽ അടിച്ച് അവളുടെ ചെവിക്കല്ല് ഞാൻ പൊട്ടിക്കും. ഇനി ഏത് സഭയിലാണെങ്കിലും എത്ര ആൾക്കൂട്ടത്തിലാണെങ്കിലും. അതിന്റെ പേരിൽ എത്ര കോടതി കയറിയിറങ്ങിയാലും പ്രശ്നമില്ലെന്നും വീണ പറയുന്നു.

Vijayasree Vijayasree :