എന്റെ ഗുരുവാണ് ചേട്ടൻ , മോനെ എനിക്ക് വിശ്വസിച്ച് നിന്റെ കൈയ്യില്‍ ഏല്‍പ്പിക്കാമെന്നായിരുന്നു സുധിച്ചേട്ടന്‍ എന്നോട് പറഞ്ഞത്; വേദനയോടെ അസീസ്

കൊല്ലം സുധിയുടെ വേർപാട് വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് മലയാളികൾ. ഇപ്പോഴും ഞങ്ങൾക്ക് വിശ്വസിക്കാൻ ആകുന്നില്ല. കഷ്ടം എന്നാണ് ആരാധകർ പറയുന്നത് .തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു മരണം. പരിപാടി കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടയിലായിരുന്നു അപകടം. എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിച്ചായിരുന്നു അപകടം എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂര്‍ ഇവരും സുധിക്കൊപ്പമുണ്ടായിരുന്നു. ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലൂടെയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ കലാകാരനാണ് കൊല്ലം സുധി. സുധിയുടെ മരണം വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. പിന്നിട്ട പ്രതിസന്ധികളെക്കുറിച്ചെല്ലാം അദ്ദേഹം വാചാലനാവാറുണ്ട്. മുന്‍പൊരിക്കല്‍ അസീസും സുധി നേരിട്ട കഷ്ടപ്പാടുകലെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

എന്റെ ഗുരുവാണ് കൊല്ലം സുധി. സുധി അണ്ണന്‍ എത്രയോ വേദികളില്‍ ജഗദീഷിനെ അനുകരിച്ച് കൈയ്യടി വാങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു അസീസ് പറഞ്ഞത്. 25 വര്‍ഷത്തിന് മുകളിലായി ഞാന്‍ ഫീല്‍ഡിലുണ്ടെന്നായിരുന്നു സുധി പറഞ്ഞത്. സുരാജേട്ടന്റെ സീനിയറാണ് സുധിച്ചേട്ടന്‍. പുള്ളി വരാനായി സുരാജേട്ടന്‍ കാത്തിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നും അസീസ് പറഞ്ഞിരുന്നു. ഞങ്ങളൊന്നിച്ച് കുറേ പരിപാടികള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ടെന്നായിരുന്നു സുധിയുടെ മറുപടി.

ഒരുപാട് കഷ്ടപ്പെട്ട് ഈ മേഖലയിലേക്ക് വന്ന ആളാണ് ഞാന്‍ എന്ന് സുധി പറഞ്ഞിരുന്നു. മിന്നും താരം ഷോ ചെയ്യുന്നതിനിടയിലെ അനുഭവങ്ങളെക്കുറിച്ചുായിരുന്നു അസീസ് വിവരിച്ചത്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവാനായി ഞങ്ങളുടെ ബസ് കൂലിക്ക് കാശില്ലായിരുന്നു. തമ്പാനൂരില്‍ നില്‍ക്കുന്ന സമയത്ത് ഉപയോഗിച്ച ടയര്‍ കൊണ്ടുപോവുന്നൊരു ലോറി കണ്ടിരുന്നു. അതിലാണ് അന്ന് ഞങ്ങള്‍ കൊച്ചിയിലേക്ക് പോയത്. സുധിയണ്ണന്റെ മോനും അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. വണ്ടിക്കകത്ത് ഇരിക്കാന്‍ സ്ഥലമുണ്ടായിരുന്നില്ല. മകനെ ക്ലീനറുടെ കൈയ്യില്‍ കൊടുത്ത് ഞാനും സുധിയണ്ണനും ടയറിന് മുകളിലായിരുന്നു ഇരുന്നത്.

അന്നത്തെ ഷോയില്‍ ഞങ്ങള്‍ക്ക് ഫസ്റ്റ് കിട്ടിയിരുന്നു. അസീസ് ഇതേക്കുറിച്ച് പറയുമ്പോള്‍ സുധിയുടെ കണ്ണ് നിറഞ്ഞിരുന്നു. എന്റെ കുഞ്ഞിനെയും ( രാഹുല്‍) കൊണ്ട് ഇഷ്ടം പോലെ വേദികളില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിട്ടുണ്ട്. അന്ന് ഞാനും മോനും മാത്രമേയുള്ളൂ. സ്‌റ്റേജിന്റെ ബാക്കില്‍ അവനെ കിടത്തി ഉറക്കിയിട്ട് ഞാന്‍ സ്കിറ്റ് കളിച്ചിട്ടുണ്ട്. സ്‌കിറ്റ് കളിക്കുമ്പോഴും കുഞ്ഞ് എണീക്കുമോ എന്ന ആശങ്കയാണ് മനസില്‍.അത്ര വലിയ സങ്കടത്തിലും സ്‌റ്റേജില്‍ നിന്ന് ജനങ്ങളെ ചിരിപ്പിക്കുകയായിരുന്നു. ദൈവം എന്നെ ഇവിടെ വരെ എത്തിച്ചത്. ആരുമായിട്ടും പിണങ്ങിയിട്ടില്ല. ഞാന്‍ സ്‌കിറ്റ് കളിക്കുമ്പോള്‍ അസീസ് എന്റെ കൊച്ചിനെ ഉറക്കിയിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. അന്ന് അങ്ങനെയൊക്കെ അനുഭവിച്ചെങ്കിലും രേണുവും മോനും ഇന്ന് കൂടെയുണ്ട്. സന്തോഷത്തോടെയാണ് ഇന്ന് ജീവിക്കുന്നതെന്നുമായിരുന്നു സുധി പറഞ്ഞത്.

വേദിയില്‍ ആദ്യം ചെയ്തത് ജഗദീഷേട്ടനെ തന്നെയാണ്. ഇതുവരെയായി 30 ഓളം സിനിമകള്‍ ചെയ്തു. ടമാര്‍ പഠാറും സ്റ്റാര്‍ മാജിക്കുമൊക്കെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന് ശേഷമാണ് കൊല്ലം സുധി അങ്കിള്‍ എന്ന് പറയും. അതേപോലെ ഒരുപാട് ഫാന്‍സുണ്ട്. സുധി അണ്ണന്‍ സ്റ്റേജില്‍ നില്‍ക്കുന്ന സമയത്ത് എന്നെ സ്‌കിറ്റില്‍ ചേര്‍ക്കില്ല. അത് പറഞ്ഞ് ഞാനൊരുപാട് വഴക്കിട്ടിട്ടുണ്ട്. മോനെ നോക്കാനായാണ് എന്നെ മാറ്റിനിര്‍ത്തുന്നതെന്ന് പിന്നെയാണ് പറഞ്ഞത്.

മോനെ എനിക്ക് വിശ്വസിച്ച് നിന്റെ കൈയ്യില്‍ ഏല്‍പ്പിക്കാമെന്നായിരുന്നു സുധിച്ചേട്ടന്‍ എന്നോട് പറഞ്ഞത്. ഇടയ്‌ക്കെപ്പോഴോ ഞാനും സുധിച്ചേട്ടനും ഒന്നിച്ച് സ്‌റ്റേജില്‍ കയറേണ്ട അവസ്ഥ വന്നു. എടാ, മോനെ എവിടെയാണ് കിടത്തിയെന്ന് ചോദിച്ചപ്പോള്‍ അവനെ പുറകില്‍ കിടത്തിയെന്നായിരുന്നു. രണ്ട് പരിപാടിയുള്ള സമയത്തും മോന്‍ കര്‍ട്ടന്‍ പിടിച്ച് നില്‍ക്കും. അവന്‍ ഉറങ്ങില്ല. പരിപാടി കഴിഞ്ഞ സമയത്ത് പോലും എനിക്ക് വീട്ടില്‍ പോവാന്‍ തോന്നാറില്ല. അത്രയിഷ്ടമാണ് സുധിച്ചേട്ടനെ എന്നും അസീസ് പറഞ്ഞിരുന്നു.

AJILI ANNAJOHN :