ഇക്കഴിഞ്ഞ ഡിസംബർ 12 നായിരുന്നു കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം. തെന്നിന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം.
കല്യാണം കഴിഞ്ഞുള്ള കീര്‍ത്തിയുടെ ആദ്യത്തെ വിദേശ യാത്രയും ഇപ്പോൾ ക്രിസ്മസ് ആശംസയും വരുണ്‍ ധവാനൊപ്പം തന്നെയാണ്. എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വരുണ്‍ ധവാനൊപ്പം. ഇതോടെ ആന്റണി തട്ടില്‍ എവിടെ എന്ന് ചോദിച്ച് കീര്ത്തിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ ചെഗുവേര.
അതേസമയം താലിച്ചരടിനൊപ്പം ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചതിനാണ് നടി വിമര്‍ശനം നേരിടുന്നത്. വിവാഹിതയാതിന് പിന്നാലെ തന്നെ താലി ധരിച്ചു കൊണ്ട്, മറ്റൊരു പുരുഷനൊപ്പം ചേര്‍ന്നു നിന്ന് ചിത്രങ്ങള്‍ എടുക്കുന്നതും നൃത്തം ചെയ്യുന്നതും അടുത്തു പെരുമാറുന്നതുമൊക്കെ സദാചാരികളെ ചൊടിപ്പിച്ചിരിക്കുകയാണ്.
മാത്രമല്ല മോശം വസ്ത്രത്തിനൊപ്പം താലി ധരിക്കുകയും വൃത്തികെട്ട രീതിയില്‍ ഡാന്‍സ് ചെയ്യുകയാണെന്നും കീര്‍ത്തിയുടെ വേഷവും ഡാന്‍സുമെല്ലാം കാണുമ്പോള്‍ അറപ്പു തോന്നുന്നെന്നും ഇയാൾ പറഞ്ഞു. കീര്‍ത്തി ഇനിയും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ ഉള്ള ബഹുമാനവും നഷ്ടമാകുമെന്നും കീര്‍ത്തിയുടെ ഭര്‍ത്താവും വിമര്‍ശനങ്ങള്‍ നേരിടുമെന്നും ഇയാൾ പറഞ്ഞു.