എന്റെയടുത്തും നിർമാതാക്കൾ മോശം ശ്രമങ്ങളൊക്കെ നടത്തിയിട്ടുണ്ട് , പക്ഷെ എന്ത് ത്യജിച്ചും സിനിമയിൽ കയറിപ്പറ്റാൻ ആഗ്രഹിക്കുന്നവർക്കാണ് അബദ്ധം പറ്റുന്നത് – കവിയൂർ പൊന്നമ്മ

നടി കവിയൂര്‍ പൊന്നമ്മയെ മലയാള സിനിമയിലെ അമ്മയെ പോലെയാണ് പ്രേക്ഷകര്‍ കാണുന്നത്. നായിക വേഷത്തില്‍ നിന്ന് ‘അമ്മ വേഷത്തില്‍ എത്തിയപ്പോഴും ആരാധകര്‍ ഈ താരത്തിന് ഒട്ടും കുറവല്ലായിരുന്നു. മലയാള സിനിമയിലെ മിക്ക മുന്‍ നിര നായകന്മാരുടെയും അമ്മയായി തിളങ്ങിയ ഈ താരത്തിന്റെ തുറന്നു പറച്ചിലുകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.നടി കെപിഎസി ലളിതയും പണ്ട് തൊഴിലിടത്തില്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. അത്തരം ഒരു അനുഭവം തന്നെയാണ് പൊന്നമ്മയും പറയുന്നത്.

പണ്ട് മുതലേ നായികമാര്‍ക്കെതിരെ ലൈംഗികചൂഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നടി പറഞ്ഞു. ചില ശ്രമങ്ങളൊക്കെ ചിലര്‍ നടത്തിയെങ്കിലും താന്‍ അവയെ എല്ലാം അതിജീവിച്ച്‌ ബോള്‍ഡായി പിടിച്ചുനിന്നെന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

ചെന്നൈയില്‍ ചെന്നാല്‍ ഞാന്‍ സ്ഥിരമായി താമസിക്കുന്ന ഒരു ഹോട്ടലുണ്ട്. ഗായിക കവിയൂര്‍ രേവമ്മയുടെ ബന്ധുവിന്റെ ഹോട്ടല്‍. ഒരു ദിവസം ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവ് പറഞ്ഞു. ഇന്ന് മുതല്‍ നമുക്ക് എന്റെ ഓഫീസിലേക്ക് താമസം മാറാമെന്ന്. പറ്റില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു.

\

അതെന്താ പൊന്നമ്മ അങ്ങനെ പറഞ്ഞത്.
എനിക്ക് പറ്റില്ല അത്ര തന്നെ.
വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെ.
ഞാന്‍ പറഞ്ഞു. വൈജയന്തിമാല പറയില്ലായിരിക്കാം പക്ഷേ ഞാന്‍ പറയും.

പിന്നീട് ഒരിക്കലും ആരില്‍ നിന്നും അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. എന്ത് ത്യജിച്ചിട്ടാണെങ്കിലും സിനിമയില്‍ കയറിപ്പയറ്റണമെന്ന് കരുതുന്നവര്‍ക്കാണ് ഇത്തരം അബദ്ധങ്ങള്‍ പറ്റുന്നതെന്നും സിനിമയില്‍ വെറും സൗഹൃദത്തിനപ്പുറമായി ആഴത്തിലുള്ള ആത്മബന്ധമൊന്നും ആരോടും തോന്നിയിട്ടില്ലെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

എന്നാല്‍ അടൂര്‍ ഭാസിയെ കുറിച്ചുള്ള ലളിതയുടെ വെളിപ്പെടുത്തലിനെ കുറിച്ചു ചോദിച്ചപ്പോള്‍ കവിയൂര്‍ പൊന്നമ്മയുടെ പ്രതികരണം താന്‍ ഇതുവരെ അത് അറിഞ്ഞില്ലെന്നും ഒരിക്കലും അത് വിശ്വസിക്കില്ലെന്നുമായിരുന്നു.

kaviyoor ponnamma me too

Sruthi S :