പുതുവര്‍ഷ ദിനത്തില്‍ മരണത്തെ മുഖാമുഖം കണ്ടു;അന്ന് എന്നെ രക്ഷിച്ചത് ഇവരാണ്!

സമൂഹമാധ്യമങ്ങളിൽ സജീവമായ വ്യക്തിയാണ് ജോയി മാത്യു.തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.മാത്രമല്ല സമൂഹത്തിലെ പല പ്രശ്നങ്ങളിലും വ്യതമായ നിലപാട് താരം അറിയിക്കാറുമുണ്ട്.ഇപ്പോളിതാ പുതുവര്‍ഷ ദിനത്തില്‍ ഒരു അപകടത്തില്‍ നിന്നും തന്നെ രക്ഷിച്ച ചെറുപ്പക്കാര്‍ക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരിക്കുകയാണ് ജോയി മാത്യു. ഒപ്പം അന്ന് നടന്ന സംഭവകഥയും താരം വിശദീകരിച്ചിട്ടുണ്ട്.

ജോയി മാത്യുവിന്റെ പോസ്റ്റ്

പുതുവത്സര ആരംഭത്തില്‍ത്തന്നെ Dangerous Escape എന്ന സിനിമയിലാണ് അഭിനയിക്കേണ്ടി വന്നത്. സംഗതി മരണവുമായുള്ള ഒരു മുഖാമുഖം ആയിരുന്നു. സമയം പുലര്‍ച്ചെ മൂന്നുമണി. രക്ഷകരായി എത്തിയവര്‍ കുറ്റിപ്പുറത്തുനിന്നുമുള്ള അപരിചിതരായ ചെറുപ്പക്കാരുടെ ഒരു സംഘം. എല്ലാ സഹായവും ചെയ്തു തന്നു യാത്ര പറയുമ്ബോള്‍ ഞാന്‍ ചോദിച്ചു…

നിങ്ങളോടൊപ്പം ഞാന്‍ ഒരു സെല്‍ഫി എടുത്തോട്ടെ? പിന്നെ മാലാഖമാര്‍ കുറ്റിപ്പുറത്തേക്ക് തന്നെ തിരിച്ചു പോയി. ഇവരില്‍ ആരെകണ്ടുമുട്ടിയാലും എനിക്ക് വേണ്ടി ഒരു ഹായ് പറയുക. ഹസന്‍, സുഹെയില്‍, സിയാദ്, ഫവാസ്, സോലിഹ് എന്നൊക്കയാണിവരുടെ പേരുകള്‍. എന്നും ജോയി മാത്യുവിന്റെ കുറിപ്പില്‍ പറയുന്നു.

joy mathew about his bad experience in new year

Vyshnavi Raj Raj :