‘യേശുദാസോ എംജി ശ്രീകുമാറോ ആകാന്‍ എനിക്ക് കഴിയില്ല .. താൻ പാട്ടു പാടുന്നതു ഒന്നാം സമ്മാനം കിട്ടാനല്ല അതിനു മറ്റൊരു ഉദ്ദേശമുണ്ട് – ട്രോളുകൾക്കെതിരെ ജഗതീഷിന്റെ യതീഷ്ചന്ദ്ര സ്റ്റൈൽ മറുപടി …

‘യേശുദാസോ എംജി ശ്രീകുമാറോ ആകാന്‍ എനിക്ക് കഴിയില്ല .. താൻ പാട്ടു പാടുന്നതു ഒന്നാം സമ്മാനം കിട്ടാനല്ല അതിനു മറ്റൊരു ഉദ്ദേശമുണ്ട് – ട്രോളുകൾക്കെതിരെ ജഗതീഷിന്റെ യതീഷ്ചന്ദ്ര സ്റ്റൈൽ മറുപടി …

പാട്ട് തനിക്ക് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണെന്ന് ജഗദീഷ് പറയുന്നു. ‘യേശുദാസോ എംജി ശ്രീകുമാറോ ആകാന്‍ എനിക്ക് കഴിയില്ല. പാട്ടെനിക്ക് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ്. പഠിച്ചു രക്ഷപ്പെടാനാണ് അച്ഛനെപ്പോഴും പറഞ്ഞിരുന്നത്’ ജഗദീഷ് പറയുന്നു.

ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയനാകുന്ന താരങ്ങളിലൊരാളാണ് ജഗദീഷ്. റിയാലിറ്റി ഷോയില്‍ ജഗദീഷ് പാട്ടു പാടുന്നതിനാണ് ഏറ്റവും കൂടുതല്‍ ട്രോളുകളും പരിഹാസങ്ങളും വരുന്നത്. എന്നാല്‍ ഇതൊന്നും ജഗദീഷിനെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല. ട്രോളുകാരെ വിളിച്ച് സമ്മാനം നല്‍കാനും ജഗദീഷ് തയ്യാറായിട്ടുണ്ട്.

അയ്യപ്പനിൽ വാവരായി മലയാളികൾ കാണാൻ ആഗ്രഹിക്കുന്നത് ആരെ? Youtube Poll Result click here 

ജഗദീഷിന്റെ വാക്കുകള്‍ ഇങ്ങനെ: ‘എനിക്ക് പാട്ട് ഒരു എന്റര്‍ടെയ്ന്‍മെന്റാണ്. അല്ലാതെ ക്ലാസിക്കല്‍ മ്യൂസിക്കിന്റെ മത്സരമായിട്ടല്ല ഞാന്‍ കാണുന്നത്. ദാസേട്ടനോടോ എംജി ശ്രീകുമാറിനോടോ എന്നെ താരതമ്യപ്പെടുത്തിയാല്‍ ശരിയാകുമോ.അഞ്ചാം വയസ്സില്‍ ആകാശവാണിയിലെ ഹിന്ദിഗാനങ്ങള്‍ കേട്ടു പഠിച്ചതാണ് ഞാന്‍. അന്ന് ഞാന്‍ പാടുന്നതു കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാലും സ്വയം പാടും. വേറെ വേദിയൊന്നുമില്ലല്ലോ.ഞങ്ങള്‍ ആറുമക്കളാണ്. പഠിച്ച് രക്ഷപ്പെടാനാണ് അച്ഛന്‍ എപ്പോഴും പറയുന്നത്. അന്ന് ഞങ്ങള്‍ക്കു സ്വന്തമായി വീടു പോലുമില്ല.എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളം കൊണ്ട് അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചത് തന്നെ വലിയ കാര്യമാണ്. അതിനിടയില്‍ എനിക്ക് പാട്ടു പഠിക്കണമെന്ന് പറയാന്‍ പറ്റുമോ. എന്തായായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ ഞങ്ങള്‍ മക്കളെല്ലാവരും സര്‍ക്കാര്‍ ജോലി വാങ്ങി.’

അയ്യപ്പനിൽ വാവരായി മലയാളികൾ കാണാൻ ആഗ്രഹിക്കുന്നത് ആരെ? Youtube Poll Result click here 

metromatinee Tweet Desk :