കാവ്യ മാധവന്റെ പേര് അന്ന് മുന്നോട്ട് വെച്ചത് മഞ്ജു വാര്യർ ആയിരുന്നു, ആ കുട്ടി വളരെ നല്ല ഓപ്ഷനാണ് എന്ന് മഞ്ജു ഉറപ്പു നൽകി; വൈറലായി വാക്കുകൾ

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ മാധവൻ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു.

ബാലതാരമായാണ് കാവ്യ അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. പൂക്കാലം വരവായി ആയിരുന്നു ആദ്യ സിനിമ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ നായികയായി തുടക്കം കുറിക്കുന്നത്. ദിലീപായിരുന്നു ഈ ചിത്രത്തിലെ നായകൻ. കരിയറിൽ കാവ്യയുടെ ഏറ്റവും മികച്ച ഓൺസ്‌ക്രീൻ ജോഡി ദിലീപായിരുന്നു. ദിലീപ് നായകനായി എത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് ആദ്യം നായികയായി കാസ്റ്റ് ചെയ്തിരുന്നത് അന്നത്തെ തിരക്കുള്ള നായികയായ ശാലിനിയെ ആയിരുന്നു. സുന്ദര കില്ലാഡി എന്ന ചിത്രത്തിന് ശേഷം താര ജോഡി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ലാൽ ജോസിന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിന് ഉണ്ടായിരുന്നു.

എന്നാൽ, ശാലിനിയെയും കുഞ്ചാക്കോ ബോബനെയും പ്രധാന വേഷത്തിൽ അണിനിരത്തി കമൽ സംവിധാനം ചെയ്ത നിറം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീരാതിരുന്നതിനെ തുടർന്ന്, ചന്ദ്രനുദിക്കുന്ന ദിക്കിൽ നിന്ന് നടിക്ക് അവസാന നിമിഷം പിന്മാറേണ്ടി വന്നു. നായികയില്ലാതെ ചിത്രം പ്രതിസന്ധിയിൽ ആയതോടെ, ലാൽ ജോസ് നായകനും അടുത്ത സുഹൃത്തുമായ ദിലീപിന്റെ വീട്ടിൽ പോയി ഈ വിഷയം ചർച്ച ചെയ്തു.

അപ്പോൾ നടന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യരും അവിടെയുണ്ടായിരുന്നു. “പുതിയ ആരെയെങ്കിലും കൊണ്ടുവരൂ,” എന്ന് മഞ്ജു നിർദ്ദേശിച്ചു. അതിനുപിന്നാലെ, കാവ്യ മാധവൻ എന്ന പേരാണ് നടി മുന്നോട്ട് വെച്ചത്. ലാൽ ജോസിനും ദിലീപിനും മഞ്ജുവിനും, കാവ്യയെ നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാൽ, അന്ന് വെറും 14 വയസ്സ് പ്രായമുണ്ടായിരുന്ന കാവ്യയുടെ സ്ക്രീനിൽ വളരെ ചെറുപ്പമായി തോന്നുമോ എന്ന ആശങ്ക ലാൽ ജോസിനുണ്ടായിരുന്നു. എന്നാൽ, “ചുരിദാർ ധരിച്ചാൽ കാവ്യയ്ക്ക് പ്രായപൂർത്തിയായതുപോലെ തോന്നും, ആ കുട്ടി വളരെ നല്ല ഓപ്ഷനാണ്,” എന്ന് മഞ്ജു ഉറപ്പു നൽകി. അങ്ങനെയാണ് കാവ്യ മാധവൻ ചന്ദ്രനുദിക്കുന്ന ദിക്കിലെ നായികയായി എത്തിയത്.

കാവ്യ മാധവൻ എന്ന നടിയെ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാക്കിയ സിനിമയാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ. ദിലീപിനും കാവ്യയ്ക്കുമൊപ്പം, ബിജു മേനോനും, അന്നത്തെ പ്രശസ്ത നടിയും, ബിജുവിന്റെ ഭാര്യയും, മഞ്ജു വാര്യരുടെ ഉറ്റ സുഹൃത്തുമായ സംയുക്ത വർമ്മയും, നടനും സംവിധായകനുമായ ലാലും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. യാതൊരു ഹൈപ്പുമില്ലാതെ തീയറ്ററിൽ എത്തിയ ചിത്രം, അക്കാലത്തെ അപ്രതീക്ഷിത ഹിറ്റുകളിൽ ഒന്നായി മാറി. വിദ്യ സാഗർ ചിട്ടപ്പെടുത്തി, എസ് രമേശൻ നായർ വരികളെഴുതിയ ചന്ദ്രനുദിക്കുന്ന ദിക്കിലെ ഗാനങ്ങൾ ഇന്നും മലയാള സിനിമ പ്രേക്ഷകർക്കിടയിലും, സംഗീത പ്രേമികൾക്കിടയിലും, വളരെ പ്രസിദ്ധമാണ്.

സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകർത്തിയവരാണ് ദിലീപും കാവ്യ മാധവനും. ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങിയ കൂട്ടുകെട്ട് ‘പിന്നെയും’ വരെ തുടരുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളിൽ മിക്കവയും സൂപ്പർഹിറ്റായിരുന്നു. വിവാഹമോചന ശേഷം ദിലീപ് കാവ്യയുമായി പ്രണയത്തിലായിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. അക്കാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നിരുന്ന താരജോഡികൾ കൂടിയായിരുന്നു ദിലീപും കാവ്യയും. മീനാക്ഷിയായിരുന്നു ദിലീപിനെ രണ്ടാം വിവാഹത്തിനായി നിർബന്ധിച്ചത്. എന്റെ പേരിൽ ബലിയാടായ കാവ്യ മാധവനെ വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു ദിലീപ് അന്ന് പറഞ്ഞത്. മീനാക്ഷിക്കും കാവ്യയെ നേരത്തെ തന്നെ അറിയാം. കാവ്യയ്ക്കും മീനൂട്ടിയെ അറിയാം. അതൊക്കെ പരിഗണിച്ചായിരുന്നു താൻ വിവാഹത്തിന് തയ്യാറായതെന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു.

2016 നവംബർ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. വിവാഹത്തോടെ കാവ്യ മാധവൻ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. എന്നാണ് തിരിച്ച് വരുന്നതെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്താറുള്ളത്. ദിലീപിനോടും ഇതേ ചോദ്യം ആവർത്തിച്ചിരുന്നു. അക്കാര്യത്തിൽ കാവ്യ മാധവൻ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും, ഭാര്യ അഭിനയിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് കാവ്യ മാധവൻ ഉത്തരവാദിയല്ലെന്ന് പിന്നീട് ദിലീപ് തുറന്ന് പറയുകയും ചെയ്തിരുന്നു.

‘കാവ്യ കാരണമാണ് താൻ മഞ്ജുവും ആയുള്ള വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണ്. ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പം ഉണ്ടായിരുന്നില്ല. പ്രായ പൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ ഒരുവശത്ത്. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായി കൊണ്ടേയിരുന്നു.

അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ മീനൂട്ടിയുടെ ആ ചോദ്യവും കേട്ടുകൊണ്ട് എന്നും ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. മൂന്നര വർഷം താനും മകളും മാത്രമുള്ള ജീവിതം ആയിരുന്നു. രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നിരുന്നു. എനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കി. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹ മോചനവുമായി കാവ്യ മറുഭാഗത്ത് ഉണ്ടായിരുന്നു.

കാവ്യയുടെ വിവാഹ ജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തി. അങ്ങനെ ഞാൻ കാരണം ജീവിതം തകർന്ന് നിൽക്കുന്ന ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്തതിൽ എന്താണ് ഇത്ര തെറ്റ്. അവളുടെ വീട്ടുകാർ ആദ്യം ഈ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല, പിന്നീട് എല്ലാവരുടെയും തീരുമാനം ആയിരുന്നു ആ വിവാഹം. എനിക്കെതിരെ പല രീതിയിലും അമ്പ് എയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു.

നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം എന്നുമായിരുന്നു ദിലീപ് ഒരിക്കെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

അതേസമയം, 2016 മുതൽ അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ് നടി കാവ്യ മാധവൻ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയിലായിരുന്നു അവസാനം കാവ്യ അഭിനയിച്ചത്. ഈ ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ. ഈ സിനിമ തിയേറ്ററുകളിലെത്തി മാസങ്ങൾക്ക് പിന്നാലെ ദിലീപും കാവ്യയും വിവാഹിതരായി. ഏറെ കാലം ദിലീപും കാവ്യയും പ്രണയത്തിലായിരുന്നെന്ന ഗോസിപ്പുകൾക്കൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

ദിലീപുമായിട്ടുള്ള കല്യാണത്തിന് ശേഷം പൂർണമായിട്ടും സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ ഒരു പെൺകുഞ്ഞിന്റെ അമ്മ കൂടിയായതോടെ കരിയറിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവമാവുകയാണ് നടിയിപ്പോൾ. ലക്ഷ്യ എന്ന വസ്ത്ര വ്യാപരസ്ഥാപനം കൂടുതൽ സജീവമാക്കാനാണ് കാവ്യയുടെ തീരുമാനം. ഇതിനോട് അനുബന്ധിച്ച് ലക്ഷ്യയിലെ വസ്ത്രങ്ങൾ ധരിച്ച് മോഡലായി പ്രത്യക്ഷപ്പെടാനും തുടങ്ങി. സാരികളിലും ചുരിദാറിലുമൊക്കെ വേറിട്ട പരീക്ഷണങ്ങൾ നടത്തുകയാണ് കാവ്യയിപ്പോൾ.

അടുത്തിടെ കാവ്യ മാധവന്റെ പഴയൊരു അഭിമുഖവും വൈറലായിരുന്നു. അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകി കൂടിയാണ് കാവ്യ മാധവൻ. അഭിനയവും നൃത്തവും മാത്രമല്ല ഗാനരചയിതാവ് കൂടിയാണ് കാവ്യ മാധവൻ. പാട്ട് ഭയങ്കരമായി ഇഷ്ടമാണ്, നന്നായി ആസ്വദിക്കാറുണ്ട്. തുടക്കത്തിലൊക്കെ എപ്പോൾ ബ്രേക്ക് വന്നാലും പാട്ട് പാടിപ്പടിക്കും. അത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമായിരിക്കും പാട്ട് ചിത്രീകരിക്കുന്നത്. അതിനകം തന്നെ വരികൾ മനപ്പാഠമായി കഴിഞ്ഞിട്ടുണ്ടാവും. വരികളുടെ വിഷ്വൽ മനസ്സിൽ കണ്ടാവും അഭിനയിക്കുക. കാവ്യ ദളങ്ങൾ ചെയ്തപ്പോൾ നിരുത്സാഹപ്പെടുത്തിയവരുമുണ്ടായിരുന്നു.

കാവ്യ മാധവൻ എഴുതുമോയെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. അഭിനയവും ഡാൻസും മാത്രമല്ല അത്യാവശ്യം എഴുത്തുമുണ്ട്. രണ്ടിലും മൂന്നിലുമൊക്കെ പഠിക്കുന്ന സമയത്ത് സ്വന്തമായി ട്യൂണുണ്ടാക്കി പാടിയിരുന്നു. 9ാംക്ലാസ് മുതലുള്ള കാര്യമാണ് കാവ്യ ദളങ്ങളിലുള്ളത്. ഒരു ഇൻസിഡന്റുണ്ടായിരുന്നു. കേട്ടറിവ് മാത്രമുള്ള ഒരാൾ, രാഹുലെന്നാണ് പേര്. കുറേ രാഹുൽമാര് വന്നതാണ് ഞാൻ പറഞ്ഞ കഥ കേട്ട്. ഒരു ചേച്ചി എപ്പോഴും രാഹുലിന്റെ കഥ പറയുമായിരുന്നു.

അതിങ്ങനെ കേട്ട് ഉള്ളിലൊരു കൗതുകമുണ്ടായിരുന്നു ഈ വ്യക്തിയോട്. പ്രണയം എന്നൊന്നും പറയാനാവില്ല. ഞാൻ എവിടേലും പോയാൽ ആ ഫങ്ഷനെക്കുറിച്ചും ഞാനിട്ട ഡ്രസിനെക്കുറിച്ചുമൊക്കെ അയാൾ പറയുമായിരുന്നു. എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസമാണ് രാഹുൽ മരിച്ചെന്ന് ചേച്ചി പറഞ്ഞത്. അന്ന് ഫ്രണ്ട്സൊന്നുമില്ല. വല്ലാതെ സങ്കടമായിരുന്നു. ഒരാളോട് ഇഷ്ടം തോന്നുന്നതൊക്കെ അന്ന് മോശം കാര്യമായിരുന്നു. ചീത്ത കുട്ടികൾക്കൊക്കെയല്ലേ അങ്ങനെ തോന്നൂ. എന്നൊക്കെയല്ലേ നമ്മുടെ ചിന്ത, ഇതാരോടും പറയാൻ പറ്റില്ല. അപ്പോൾ അതങ്ങ് എഴുതിത്തീർത്തു, ഒരഞ്ചാറ് പേജിൽ. രാഹുലിനെ നേരിൽ കാണാനായി ആഗ്രഹിച്ചിരുന്നു എന്നും കാവ്യ പറയുന്നുണ്ട്.

മനുഷ്യരെ പോലെ തന്നെയാണ് ദൈവങ്ങളെ കാണുന്നത്. പിണക്കവും പരിഭവങ്ങളുമൊക്കെയുണ്ടാവാറുണ്ട്. അത് കാണിച്ചിട്ടുമുണ്ട്. മാതാപിതാക്കൾ എപ്പോഴും കൂടെയുണ്ട്, അത് കൂടാതെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. ഏത് വിഷയവും നമ്മൾ അതിജീവിച്ചല്ലേ പറ്റൂ. പൊതുവെ പെട്ടെന്ന് മൂഡ് ഓഫാകുന്ന പ്രകൃതമാണ്. എന്റെ ബേസ് എപ്പോഴും സങ്കടമാണ്. എന്റെ സന്തോഷങ്ങൾക്ക് അധികം ആയുസ്സുണ്ടാവാറില്ല, സന്തോഷിക്കുമ്പോൾ അടുത്ത സങ്കടത്തെക്കുറിച്ചോർത്ത് പേടിക്കാറുണ്ട്. വളരെ പേർസണലായിരിക്കും. ജോലി സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. നല്ല ഗുണങ്ങളേയുണ്ടായിട്ടുള്ളൂ. പേഴ്സണലി സങ്കടങ്ങളുണ്ടാവുമല്ലോയെന്നുമായിരുന്നു കാവ്യ മാധവൻ പറഞ്ഞത്.

Vijayasree Vijayasree :