27-മത് രാജ്യാന്തര ചലച്ചിത്ര മേള; കാൻ പുരസ്കര ചിത്രങ്ങളുൾപ്പെടെ ഇന്ന് 64 സിനിമകൾ പ്രദർശിപ്പിക്കും

27-മത് രാജ്യാന്തര ചലച്ചിത്ര മേള മൂന്നാം ദിനത്തിലേക്ക് കടക്കുന്നു. 64 സിനിമകൾ ഇന്ന് പ്രദർശിപ്പിക്കും. ടുണീഷ്യൻ ചിത്രം ആലം, റഷ്യൻ ചിത്രം കൺസേൺസ് സിറ്റിസൺ, ബൊളിവിയയിലെ മലയോര പ്രദേശത്ത് താമസിക്കുന്ന ദമ്പതിമാരുടെ ജീവിതം പറയുന്ന ഉത്തമ, കൺവീനിയൻസ് സ്റ്റോർ തുടങ്ങിയ മത്സര വിഭാഗത്തിലുള്ള ചിത്രങ്ങളാണ്. കാൻ ചലച്ചിത്ര മേളയിൽ മികച്ച ചിത്രമുൾപ്പെടെ നാല് പുരസ്കാരങ്ങൾ നേടിയ റോബിൻ ക്യമ്പിലോ ചിത്രം 120 ബിപിഎം, തത്സമയ പശ്ചാത്തല സംഗീതത്തോടെ അവതിരിപ്പിക്കുന്ന ദി പാർസൺസ് വിഡോ, അലഹാന്ദ്രോ ജോഡ്രോവ്സികിയുടെ ദി മോൾ എന്നിവയും മേളയുടെ പ്രത്യേക ആകർഷണമാണ്. റഷ്യൻ ചിത്രം ബോബൻ നമ്പർ ടൂവിന്റെ അവസാന പ്രദർശനവും ഇന്നാണ്.

സ്വവർഗാനുരാഗികളുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന കൺസേൺഡ് സിറ്റിസൺ റഷ്യയിലെ കുടിയേറ്റക്കാരുടെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്. ലിയോൺ പ്രുഡോവ്സ്‌കിയുടെ മൈ നെയ്ബർ അഡോൾഫ്, പ്രക്ഷുബ്‌ധമായ ഒരു അച്ഛൻ മകൾ ബന്ധത്തിന്റെ കഥ പറയുന്ന വാലെന്റിന മൗറേൽ ചിത്രം ഐ ഹാവ് ഇലക്ട്രിക്ക് ഡ്രീംസ്, പലസ്തീൻ ചിത്രം ബിറം തുടങ്ങിയ 29 ലോകസിനിമയുടെ പ്രദർശനവും ഇന്നുണ്ടാകും . അറ്റ്‌ലസ് രാമചന്ദ്രനുള്ള ശ്രദ്ധാഞ്ജലിയായി ഭരതൻ ചിത്രം ‘വൈശാലി’യുടെ പ്രദർശനവും ഇന്ന് നടക്കും. ‘വഴക്ക്’ ,’1001 നുണകൾ’, ‘ആണ്’, ‘ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും’ , ‘ഗ്രേറ്റ് ഡിപ്രഷൻ’ എന്നിവയാണ് ഇന്ന് പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ.

Noora T Noora T :