ഹണി സിംഗ് തട്ടിക്കൊണ്ടു പോയി ആക്രമിച്ചു, ഗായകനെതിരെ പോലീസില്‍ പരാതിയുമായി ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി ഉടമ

പ്രശസ്ത റാപ്പര്‍ ഹണി സിങ്ങിനും സംഘത്തിനുമെതിരെ പരാതിയുമായി ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി ഉടമ വിവേക് രവി രാമന്‍. തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു എന്നാണ് പരാതി. പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി ഹണി സിങ് രംഗത്തെത്തിയിരുന്നു. പരാതി അടിസ്ഥാനരഹിതമാണ് എന്നാണ് ഗായകന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പരാതിക്കാരനെതിരെ മനനഷ്ടക്കേസ് കൊടുക്കുമെന്നും പറഞ്ഞു.

ഫെസ്റ്റിവിന മ്യൂസിക് ഫെസ്റ്റിവല്‍ എന്ന ഈവന്റ് ഏജന്‍സി ഉടമയാണ് വിവേക് രവി രാമന്‍. ഇയാളുടെ ഏജന്‍സിയുമായി കരാര്‍ ചെയ്ത ഹണി സിങ്ങിന്റെ പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നു. ഏപ്രില്‍ 15ന് ബികെസിയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ടിലാണ് യോ യോ ഹണി സിങ് 3.0 എന്ന പേരില്‍ രാമന്‍ സംഗീതോത്സവം സംഘടിപ്പിച്ചത്.

എന്നാല്‍ അത് റദ്ദാക്കിയതിനെ തുടര്‍ന്ന് ഹണി സിങ്ങും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായാണ് പരാതിക്കാരന്‍ ആരോപിക്കുന്നു. എന്നാല്‍ തന്റെ പേരിന് കളങ്കം വരുത്താനാണ് പരാതി നല്‍കിയിരിക്കുന്നത് എന്നാണ് ഹണി സിങ് പറയുന്നത്.

തന്റെ കമ്പനിയുമായി പരാതിക്കാരനുമായി ഒരു കരാറുമില്ല. െ്രെടബ് വൈബ് എന്ന കമ്പനി വഴിയാണ് തന്റെ മുംബൈഷോ തീരുമാനിച്ചത് എന്നാണ് താരം പറയുന്നത്. മാനനഷ്ടക്കേസ് കൊടുക്കാനുള്ള തയാറെടുപ്പിലാണ് തന്റെ ലീഗല്‍ ടീം എന്നും ഹണി സിങ് പറഞ്ഞു.

Vijayasree Vijayasree :