ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല…. കോളേജിന്റെ ഇടനാഴിയില്‍ ഇരുന്ന് കഥ പറച്ചില്‍, ലാലുവിന്റെ കല്യാണ ആലോചനയാണ് വിഷയം; കുറിപ്പ്

മലയാളികളുടെ നടന വിസ്മയം മോഹൻലാലിൻറെ പിറന്നാളാണ് ഇന്ന്. ആരാധകരും സിനിമ ലോകവും ലാലേട്ടന്റെ പിറന്നാൾ ആഘോഷിക്കുകയാണ്

എണ്ണമറ്റാത്ത കഥാപാത്രങ്ങൾ, പകർന്നാടിയ വേഷങ്ങൾ അങ്ങനെ നാലര പതിറ്റാണ്ടായി അദ്ദേഹം സിനിമ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കാലമെത്ര കഴിഞ്ഞാലും മോഹൻലാൽ എന്ന അസാധ്യ നടന് പകരം വയ്ക്കാൻ ആരുമുണ്ടാകില്ല. ജയവും തോൽവിയും വെല്ലുവിളികളും പരിഹാസങ്ങളുമെല്ലാം അതിജീവിച്ചാണ് അദ്ദേഹം മലയാള സിനിമയിൽ തലയെടുപ്പോടെ നിൽക്കുന്നത്.

ഇപ്പോഴിതാ എഴുത്തുകാരനും പത്മരാജന്റെ മകനുമായ അനന്തപത്മനാഭന്‍ മോഹന്‍ലാലിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

അമ്മ മകന്റെ അഭിനയം കാണാന്‍ സെറ്റില്‍ വന്ന അപൂര്‍വ്വ നിമിഷം.

1977 ലാണ് വിശ്വനാഥന്‍ നായര്‍ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു , എം. ശേഖര്‍ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടില്‍ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥന്‍ നായര്‍ അങ്കിളിന്റെ സഹപ്രവര്‍ത്തകന്‍. അന്ന് ലാലേട്ടന്‍ തുടങ്ങിയിട്ടില്ല. പിന്നെയുളള വര്‍ഷങ്ങളില്‍ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും.
അന്ന് തൃശ്ശൂര്‍ സെറ്റില്‍ അമ്മയും വന്നത് കൊണ്ട് അവര്‍ക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകള്‍.
ഷോട്ടിനിടക്ക് ലാലേട്ടന്‍ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവന്‍ രാധാകൃഷ്ണനും ഉണ്ട്. ‘തൂവാനത്തുമ്പി ‘ കളിലെ ‘മൂലക്കുരുവിന്റെ അസ്‌ക്യത ‘ എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തില്‍ തോന്നിയിട്ടുണ്ട്.

ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയില്‍ ഇരുന്ന് കഥ പറച്ചില്‍ . ‘ ലാലുവിന്റെ കല്യാണ ആലോചനകള്‍ ‘ തന്നെ വിഷയം.
ഓര്‍മ്മ ശരിയെങ്കില്‍ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്.
‘തൂവാനത്തുമ്പികള്‍ ‘ കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു. ചിത്രത്തില്‍ ലാലേട്ടനും ,ശാന്ത ആന്റിക്കും. രാധാകൃഷ്ണന്‍ സാറിനും ഒപ്പം അമ്മയും മാതുവും.
പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊര്‍ജ്ജം ചോരാത്ത മനസ്സിന്,

Noora T Noora T :