കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
ഇപ്പോഴിതാ തനിക്ക് എതിരെ വന്ന ചില പരിഹാസ കമന്റുകളിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് എലിസബത്ത്. കഴിഞ്ഞ ദിവസം ഹൈദരാബാദ് എയർപോട്ടിൽ വെച്ച് തെലുങ്ക് നടൻ എലിസബത്തിനെ കണ്ട സന്തോഷവും ഫോട്ടോയെടുക്കാൻ അനുവാദം ചോദിച്ചപ്പോൾ നടൻ സമ്മതിക്കാതിരുന്ന സംഭവവുമെല്ലാം ചെറിയൊരു വീഡിയോയിലൂടെ എലിസബത്ത് പങ്കുവെച്ചിരുന്നു.
ഈ വീഡിയോയ്ക്ക് താഴെ വന്ന പരിഹാസ കമന്റുകൾ അടക്കം ഉൾപ്പെടുത്തിയാണ് എലിസത്തിന്റെ പുതിയ വീഡിയോ. ഇത്തരം കമന്റുകളോട് പ്രതികരിക്കില്ലെന്ന് ഉറപ്പിച്ചിരുന്നതാണെന്നും എന്നാൽ വിടാതെ പിന്തുടരുമ്പോൾ കണ്ടില്ലെന്ന് നടിക്കാനാവുന്നില്ലെന്നും എലിസബത്ത് പറയുന്നു. സ്ക്രീൻഷോട്ടുകളുമായി വന്ന് ഇനി വീഡിയോ ചെയ്യില്ലെന്നാണ് കരുതിയിരുന്നത്. പക്ഷെ ചില കമന്റുകൾ കാണിക്കണം. അല്ലാത്ത പക്ഷം ഞാൻ വെറുതെ പറയുകയാണെന്ന് തെറ്റിദ്ധരിച്ചാലോയെന്ന് കരുതിയാണ് ഈ വീഡിയോ ചെയ്യുന്നത്.
എന്നെ അപമാനിക്കുന്ന തരത്തിൽ ഒരാൾ ചെയ്ത വീഡിയോയ്ക്ക് വന്ന കമന്റുകളാണ് ഞാൻ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെറിയ ഭീഷണികളുള്ള കമന്റുകളാണ് വന്നത്. വേറെയും കമന്റുകളുണ്ട്. സ്ഥിരമായി എന്നെ കളിയാക്കുന്ന ആളുടെ കമന്റിന്റെ സ്ക്രീൻ ഷോട്ടുകളും ഞാൻ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും പറഞ്ഞിട്ട് ചെയ്യുന്നതാണോ നോർമൽ സാഡിസത്തിന്റെ ഭാഗമായി ചെയ്യുന്നതാണോയെന്ന് അറിയില്ല.
ഹൈദരാബാദിൽ വെച്ച് നടൻ വെങ്കിടേഷിനെ കണ്ട കാര്യം ഞാൻ കഴിഞ്ഞ ദിവസം ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു. അന്ന് പക്ഷെ ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കാൻ സാധിച്ചില്ല. അതിനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഇക്കാര്യം ഞാൻ പറഞ്ഞപ്പോൾ അടുത്ത നടന്റെ പിന്നാലെ പോയി തുടങ്ങിയോ?. അയാളെ നാണം കെടുത്താൻ വേണ്ടിയാണോ? എന്നൊക്കെ കമന്റിലുണ്ടായിരുന്നു.
രണ്ട് മാസമായി എന്റെ വീഡിയോകൾക്ക് ഈ വ്യക്തി സ്ഥിരമായി നെഗറ്റീവ് കമന്റിടുന്നുണ്ട്. അതിലൂടെ ഇയാൾക്ക് എന്ത് സുഖമാണ് കിട്ടുന്നതെന്ന് അറിയില്ല. ആരെങ്കിലും പറഞ്ഞിട്ട് ചെയ്യുന്നതാണോയെന്നും അറിയില്ല. വേറൊരു കമന്റിൽ അയാൾ പറഞ്ഞത് ഞാൻ കെണി ഒരുക്കുന്ന ആളാണ് എന്നായിരുന്നു. അയാൾ എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ പറഞ്ഞ് നടക്കുന്നതെന്ന് അറിയില്ല.
നിങ്ങൾക്ക് ദിവസക്കൂലിയോ മാസക്കൂലിയോ എങ്ങനെയാണ് പെയ്‌മെന്റെന്ന് ഞാൻ തന്നെ അയാളോട് ചോദിക്കുകയും ചെയ്തിരുന്നു. ചില കമന്റുകൾ കണ്ടാൽ തന്നെ മനസിലാവും ആര് പറഞ്ഞ് വിട്ടിട്ട് എഴുതുന്നതാണെന്ന്. കുറേക്കാലമായി ഞാൻ കാണുന്നുണ്ട് ഈ അക്കൗണ്ടിൽ നിന്നും വരുന്ന കമന്റുകൾ. നിരന്തരമായി നാണംകെടുത്ത കമന്റുകൾ വരുന്നതുകൊണ്ടാണ് പ്രതികരിക്കാമെന്ന് കരുതിയത്. ലൂസ് എന്നുള്ള കമന്റുമുണ്ട്.
ഒരാൾ എന്നെ നിരന്തരമായി ലൂസ് എന്ന് വിളിച്ചിരുന്ന സമയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ കമന്റ് കാണുമ്പോൾ അയാളുടെ മുഖമാണ് ഓർമ വരിക. കുറേക്കാലം ഞാൻ പേടിച്ച് മിണ്ടാതിരുന്നു. പക്ഷെ എല്ലാത്തിനും ലിമിറ്റുണ്ട്. അത് കഴിയുമ്പോൾ ആരും പ്രതികരിക്കും. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നൊന്നും ഒരിക്കലും കരുതിയിരുന്നില്ല. പക്ഷെ അതും ചെയ്യേണ്ടി വന്നു. ഞാൻ വീഡിയോകൾ പോസ്റ്റ് ചെയ്യാതിരുന്നാലോ എന്നെ കണ്ടില്ലെങ്കിലോ അന്വേഷിക്കുക. ന്യായവും നീതിയും ജയിക്കും. കർമ എന്നൊന്നുണ്ട്. എല്ലാവരുടേയും പ്രാർത്ഥനകൾ വേണം എന്നും പറഞ്ഞാണ് എലിസബത്ത് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം, നേരത്തെ, ഇപ്പോൾ താൻ സേഫ് ആണെന്നും പക്ഷേ ചുറ്റും നടക്കുന്ന കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ പേടിയാകുന്നുണ്ടെന്നെല്ലാം എലിസബത്ത് പറഞ്ഞിരുന്നു. ഞാൻ സേഫ് ആണെന്നൊക്കെ പറഞ്ഞ് സാധാരണ പോലെ വീഡിയോ ചെയ്യണമെന്ന് വിചാരിക്കാറുണ്ട്. പക്ഷേ ഇപ്പോൾ അതിന് പറ്റുന്നില്ല. കുറേ കാര്യങ്ങളും ചതികളും പിന്നിൽ നടക്കുന്നുണ്ട്. അതൊന്നും എനിക്ക് പറയാൻ പറ്റില്ല. ശരിക്കും എന്താണ് ചെയ്യേണ്ടതെന്നും അറിയില്ല. എനിക്ക് വേണ്ടി ആത്മാർഥമായി ചിലരെഴുതുന്ന കമന്റുകൾ ഇപ്പോഴും കാണാറുണ്ട്. അതിന് ഒത്തിരി നന്ദിയുണ്ട്. പിന്നെ പല ആളുകളും അന്ന് ഇതിനെ പറ്റി പറഞ്ഞിട്ട് പിന്നെ മറന്നു. എല്ലാവരും അങ്ങനെയാണ്. ഏതെങ്കിലും ഒരാളുടെ ജീവിതത്തിലൊരു പ്രശ്‌നം ഉണ്ടായി. അതിനെ കുറിച്ച് കുറേ സംസാരിച്ച ശേഷം വേറെ പല കാര്യങ്ങളും വന്നതോടെ ഇത് മറക്കും.
എന്നെ ബാധിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. കുറേ പ്രശ്‌നങ്ങളുണ്ട്. വീണ്ടും വീണ്ടും പുതിയ ചില കാര്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് പേടിയാവുകയാണ്. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല. എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. ഇനിയെന്താ ഉണ്ടാവകുയെന്നും അറിയില്ല. നമ്മൾ ചോദ്യങ്ങൾ ചോദ്യക്കുമ്പോൾ ഉത്തരം മുട്ടിയാൽ വായടപ്പിക്കുന്ന പരിപാടിയാണ്. എന്നിട്ടും ചോദിച്ചാൽ നമ്മളെ ഉണ്ടാവില്ലെന്ന രീതിയിലാണ് പല സംഭവങ്ങളും.
കുറേ കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ വീഡിയോ ഇട്ട് പറയണമെന്ന് തോന്നി. ഞാൻ ഇത്രയും കാലം വിചാരിച്ചതിനെക്കാളും കൂടുതൽ കണക്ഷൻസും ഇടപെടലുകളും വരുന്നുണ്ട്. ചെറിയ കാര്യമായി എനിക്ക് തോന്നുന്നില്ല. എല്ലാവരും അറിഞ്ഞ് നടക്കുന്ന സംഭവങ്ങളാണെന്ന് തോന്നുന്നു. അതോണ്ട് പ്രധാനമായിട്ടും എന്റെ വായ പൊത്തുകയാണ് ലക്ഷ്യം. ഇനി ആരെങ്കിലും വന്നാൽ അവരുടെ വായും പൊത്തും. ഇതുവരെ സേഫ് ആണ്. എനിക്കെന്താ ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ്.
നിങ്ങളൊക്കെ എനിക്ക് പറഞ്ഞ് തന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും വെളിപ്പെടുത്താൻ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. കൂടുതൽ ഇതിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ പേടിക്കുന്ന കാര്യങ്ങളാണ് കാണുന്നതും കേൾക്കുന്നതും അറിയുന്നതും. അതിനൊന്നും തെളിവുകളില്ല. എനിക്ക് സംഭവിച്ചത് പറായം. ബാക്കിയുള്ളവർ അനുഭവിച്ചതൊന്നും പറയാൻ സാധിക്കില്ല. പക്ഷേ കുറച്ച് ദിവസങ്ങളായി അത്തരം കാര്യങ്ങളാണ് കേട്ട് കൊണ്ടിരിക്കുന്നത്. ഈ വീഡിയോ ചെയ്തതിന് ശേഷമുണ്ടാവുന്ന പ്രത്യാഘാതം എന്താണെന്ന് ഒന്നും അറിയില്ല.
ഈ കാര്യങ്ങളൊന്നും ആരും മറക്കരുത്. ഞാൻ ഫൈറ്റ് ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ ഞാൻ ചെയ്തതിനെക്കാളും കൂടുതൽ ചെയ്യാൻ സാധിക്കുമോ എന്നറിയില്ല. ഇത് മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ അല്ല. എന്തൊക്കെ പറയാൻ പറ്റും, പറ്റില്ല എന്നൊന്നും അറിയില്ല. ഒരു ഭയത്തിൽ ചെയ്യുന്ന വീഡിയോ ആണെന്ന് പറയാം. കുറേ വിഷയങ്ങൾ നടക്കുന്നുണ്ട്. നിയന്ത്രണം ഉള്ളത് കൊണ്ട് ഒന്നും പറയാനും സാധിക്കുന്നില്ല. എല്ല്ാം ഒരു പുതപ്പിന്റെ മറവിൽ പറയുന്നതിൽ എനിക്കും വിഷമമുണ്ട്. ഇത്രയും കാലം ഞാൻ പറഞ്ഞതൊക്കെ കേട്ടതിന് നന്ദിയുണ്ട്. ഞാനിപ്പോൾ സേഫ് ആണെന്നും എലിസബത്ത് പറഞ്ഞിരുന്നു.
2021 ലാണ് ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും വിവാഹിതരാവുന്നത്. നടനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ എലിസബത്ത് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയായിരുന്നു. ശേഷം ഇരുവരും രഹസ്യമായി താമസം ആരംഭിച്ചു. അതിന് ശേഷം ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് താൻ വീണ്ടും വിവാഹിതനായെന്ന കാര്യം ബാല പുറംലോകത്തോട് പറയുന്നത്.
പിന്നാലെ എലിസബത്തിനൊപ്പമുള്ള വിവാഹറിസപ്ഷനും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരും യൂട്യൂബ് ചാനലുകളുമൊക്കെ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരസ്യമായി എലിസബത്തിന്റെ നെറ്റിയിൽ കുങ്കുമം ചാർത്തുകയും കാർ സമ്മാനമായി കൊടുക്കുകയുമൊക്കെ ചെയ്തു. എന്നാലിപ്പോൾ എലിസബത്ത് തന്റെ ഭാര്യയല്ലെന്നാണ് ബാല ആരോപിക്കുന്നത്.
സ്വന്തം ജീവന് ഭീഷണി ഉണ്ടെന്നും തന്നെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നും ആരോപിച്ച് രംഗത്തെത്തിയിരുന്നു. മനഃപൂർവം ആരോ തന്റെ കാറിൽ മറ്റൊരു വണ്ടി കൊണ്ടുവന്ന് ഇടിച്ചുവെന്നും എന്താണ് കാര്യമെന്ന് അന്വേഷിക്കാനായി വണ്ടി നിർത്തിയപ്പോൾ വീണ്ടും രണ്ടുപ്രാവശ്യം ഇടിച്ചെന്നും എലിസബത്ത് പറയുന്നു. കൂടാതെ ബാല വിഷയത്തിൽ തന്നെ പിന്തുണച്ചെത്തിയ അഭിരാമി സുരേഷിനെ എലിസബത്ത് പരോക്ഷമായി വിമർശിക്കുകയും ചെയ്തു. വിവരങ്ങൾ അറിയിച്ച് എലിസബത്ത് പുറത്തിറക്കിയ വിഡിയോയിൽ പറയുന്നതിങ്ങനെ.
വിവാഹ ശേഷം താൻ പീഡിപ്പിക്കപ്പെട്ടെന്നും മാനസികമായും ശാരീരികമായും വലിയ ഉപദ്രവങ്ങൾ ബാലയിൽ നിന്ന് തുടരെത്തുടരെ ഉണ്ടായെന്നും എലിസബത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം തരാതെ മുറിയിൽ പൂട്ടിയിട്ടു, കരൾ രോഗം മറച്ച് വെച്ച് വിവാഹം ചെയ്തു, വിവാഹ ശേഷവും പല സ്ത്രീകളുമായി ബന്ധം വെച്ചു എന്നിങ്ങനെ എലിബസത്തിന്റെ ആരോപണങ്ങൾ നീളുന്നു. എന്ത് സംഭവിച്ചാലും ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നുമാണ് എലിസബത്ത് പറയുന്നത്. നിയമപരമായ സഹായം ലഭിച്ചാൽ കേസുമായി മുന്നോട്ട് പോകും. പേടി കൊണ്ടാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. എന്നാൽ ഇനിയും ഭയന്നിരിക്കാൻ തനിക്ക് സാധിക്കില്ലെന്നും തുറന്ന് പറച്ചിൽ തുടരുമെന്നും എലിസബത്ത് പറയുന്നു.
ഞാൻ ഇടുന്ന വീഡിയോകൾ അധികാരത്തിൽ ഇരിക്കുന്നവരും കാണുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ബാല ഇതെല്ലാം പ്രതികാരമായി മനസിൽ സൂക്ഷിച്ച് ഭാവിയിൽ പകരം വീട്ടുമെന്ന് തനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ആരെങ്കിലും നമ്മളോട് അന്യായം കാണിച്ചാൽ നീതി കിട്ടുമെന്നാണ് ഞാൻ കരുതിയിരുന്നത്.
ഇപ്പോൾ എനിക്ക് പേടിയാണ്. ഇതിന് പിന്നാലെ പോകാനും പേടിയാണ് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഭയമുണ്ട്. കുറച്ച് കഴിഞ്ഞാൽ ആളുകൾ ഇതെല്ലാം മറക്കും. പുള്ളി ഇതൊരു റിവഞ്ചായി മനസിൽ സൂക്ഷിക്കും. പിന്നീട് പകരം വീട്ടും. പ്രൊട്ടക്ട് ചെയ്യുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അപ്പുറത്ത് പോയി ഒറ്റികൊടുക്കുന്ന സ്വഭാവമുണ്ട്. രണ്ടുപേർക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരവുമുണ്ട്. പക്ഷെ ആ രണ്ടുപേരുമായി ഇയാൾക്ക് നല്ല കണക്ഷനായിരിക്കും. ഞാനായിട്ട് അല്ല ഇതൊന്നും തുടങ്ങി വെച്ചത്. വഴിയേ പോകുന്ന എന്നെ ഇതിലേക്ക് പിടിച്ച് കയറ്റിയതാണ്. കുറച്ച് കഴിയുമ്പോൾ ഇതെല്ലാം ഇതിനേക്കാൾ വലിയ പ്രശ്നമായി മാറുമെന്ന് എനിക്ക് അറിയാം. കാരണം മുമ്പ് പലരോടും ഇയാൾ ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുള്ളതാണെന്നും എലിസബത്ത് പറഞ്ഞിരുന്നു.