പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് എലിസബത്ത്; ഒരിക്കലും തളരരുത് ധൈര്യമായി മുന്നോട്ട് പോകൂയെന്ന് ആരാധകര്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ബാലയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും. ഡോക്ടറായ എലിസബത്തും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇരുവരുടെയും വിശേഷങ്ങള്‍ പങ്കുവെച്ച് എലിസബത്തും രംഗത്തെത്താറുണ്ട്. ബാല അടുത്തിടെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നപ്പോള്‍ ബാലയുടെ സുഖവിവരങ്ങളെല്ലാം എലിസബത്തായിരുന്നു ആരാധകരെ അറിയിച്ചിരുന്നത്.

ഇപ്പോഴിതാ ഒരു പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. വീഡിയോ ഇടാന്‍ കുറച്ചു വൈകിപ്പോയി മുഖവുരയോടെയാണ് എലിസബത്ത് പുതിയ വീഡിയോയില്‍ സംസാരിച്ചു തുടങ്ങുന്നത്. അടുത്തിടെ താരം പങ്കിട്ട ഒരു പോസ്റ്റ് വൈറലായിരുന്നു. തനിക്ക് കുറച്ചു വിഷമങ്ങള്‍ ഉണ്ട്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക, എങ്ങനെ പറയണമെന്ന് അറിയില്ല. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നുമായിരുന്നു എലിസബത്ത് പങ്കിട്ട വാക്കുകള്‍.

ഇതിനു പിന്നാലെയാണ് ഒരു വീഡിയയിലൂടെ പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കുമുള്ള നന്ദി എലിസബത്ത് അറിയിച്ചത്. പുതിയ വീഡിയോ വന്നതോടെ നിരവധി അഭിപ്രായങ്ങള്‍ ആണ് എലിസബത്തിന്റെ ആരാധകര്‍ പറയുന്നത്. അതില്‍ പ്രധാനമായുള്ള ചോദ്യം ബാലയെക്കുറിച്ചായിരുന്നു. അധ്യാപക ദിനത്തിലാണ് എലിസബത്ത് പുതിയ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് എത്തിയത്. താന്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍ ആണെന്നും പുതിയ വീഡിയോയില്‍ എലിസബത്ത് പറഞ്ഞു.

എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. വീഡിയോ ഇടാനുള്ള മൂഡ് ഒന്നും ഇപ്പോള്‍ ഇല്ല, പക്ഷേ അദ്ധ്യാപകദിനം ആയതുകൊണ്ടാണ് വന്നതെന്നും എലിസബത്ത് പറഞ്ഞു. എന്നാല്‍ എലിസബത്തിന്റെ ശബ്ദത്തില്‍ എന്തോ ഭാവമാറ്റം ഉണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അച്ഛനും അമ്മയും അധ്യാപകര്‍ ആയിരുന്നു. വീട്ടില്‍ എല്ലാവരും അധ്യാപകരാണ്. ഡാഡിയുടെ സിസ്റ്ററും മമ്മിയുടെ കുടുംബത്തിലും, എന്റെ കസിന്‌സും എല്ലാം അധ്യാപകരാണ്. ചെറുപ്പത്തില്‍ പഠിപ്പിച്ച ടീച്ചേര്‍സ് ഉണ്ട്.

ഇവരൊന്നും അവര്‍ക്ക് അറിയുന്ന കാര്യങ്ങള്‍ പറഞ്ഞു തന്നില്ല എങ്കില്‍ ഞാന്‍ ഇങ്ങനെ എത്തില്ലായിരുന്നു. അവരോടെല്ലാം നന്ദി പറയുന്നു. നമ്മള്‍ക്ക് ഒരാള്‍ ഒരു കാര്യം പറഞ്ഞു തരുമ്പോള്‍ അവരിലൊക്കെ നമ്മള്‍ ഒരു ഗുരുവിനെ കാണണം. എന്റെ ഓരോ അവസ്ഥയിലും എന്നെ സപ്പോര്‍ട്ട് ചെയ്ത ഒരുപാട് ആളുകള്‍ ഉണ്ട്. ഈ വിഷമത്തിലും എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരുപാട് ആളുകള്‍ എത്തുകയുണ്ടായി. പിന്തുണച്ച എല്ലാവരുടെയും പേര് ഞാന്‍ എടുത്തുപറയുന്നില്ല, എന്നാല്‍ എന്നെ ആദ്യമായി എടുത്ത ഡോക്ടര്‍ ജാനകിയമ്മയോട് ഒരു സ്‌പെഷ്യല്‍ താങ്ക്‌സ് എലിസബത്ത് പറഞ്ഞു.

സര്‍ജറിയുടെ സമയത്തും, ഓരോ തവണയും എനിക്ക് വിഷമങ്ങള്‍ വരുമ്പോഴും എന്റെ കൂടെ നില്‍ക്കുന്ന ഒരാളാണ് ജാനകി മാം. ഇപ്പോള്‍ ഈ വിഷയത്തിലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് ഉറപ്പുള്ള ഒരാള്‍ കൂടിയാണ് ജാനകിമാം എന്നും എലിസബത്ത് പറഞ്ഞു. എന്നാല്‍ വീഡിയോയില്‍ ഉടനീളം എലിസബത്തിന്റെ ശബ്ദം ഇടറുന്നുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. ബാല പഴയ സ്വഭാവത്തിലേക്ക് ആയോ, ഒരിക്കലും തളരരുത് എന്നും സോഷ്യല്‍ മീഡിയ പറഞ്ഞു.

അതേസമയം, അടുത്തിടെ ബാല ഒരു വിവാദത്തില്‍പ്പെട്ടിരുന്നു. യൂടൂബറുടെ വീട്ടിലെത്തി കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പുറത്ത് വന്നിരുന്ന വിവരം. സോഷ്യല്‍ മീഡിയയില്‍ ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന ആളാണ് ബാലക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നത്. താന്‍ വീട്ടിലില്ലാത്ത സമയത്ത് ആളുകളോടൊപ്പം വന്ന് തന്റെ സുഹൃത്തിനോട് തന്നെ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും അവിടെയുണ്ടായിരുന്ന തുണിയൊക്കെ വലിച്ച് എറിഞ്ഞുവെന്നുമാണ് യൂട്യൂബര്‍ പറഞ്ഞത്.

ഇദ്ദേഹം പങ്കുവെച്ച വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന അവശ്യമാണ് ബാല നടത്തിയത് എന്നാണ് ഇദ്ദേഹം പറയുന്നത്. പിന്നാലെ താന്‍ ഇത്തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും യൂട്യൂബര്‍ ഇതൊക്കെ പറയുമെന്ന് അറിയാം ആയിരുന്നെന്നും അതുകൊണ്ട് അവിടെ സംഭവിച്ച കാര്യങ്ങള്‍ വിഡിയോ ആയി പകര്‍ത്തിയിട്ടുണ്ട് എന്ന വാദവുമായി ബാലയും രംഗത്ത് എത്തിയിരുന്നു. ചെകുത്താന്റെ റൂം മേറ്റിനോട് സംസാരിക്കുന്നു എന്ന തരത്തിലുള്ള ഒരു വീഡിയോയും ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

മുമ്പ് ബാല പങ്കുവെച്ച ‘ആറാട്ട് അണ്ണന്‍’ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെക്കൊണ്ട് നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ചതില്‍ മാപ്പ് പറയിപ്പിക്കുന്ന വിഡിയോക്ക് എതിരെ ആയിരുന്നു ചെകുത്താന്‍ എന്ന യൂട്യൂബര്‍ വിഡിയോ ചെയ്തത്. ഈ വിഡിയോ ഡിലീറ്റ് ചെയ്യണം എന്ന് ആവശ്യവുമായാണ് ബാല എത്തിയതൊണ് യൂട്യൂബര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Vijayasree Vijayasree :