ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസില്‍ ഇടം നേടിയ മത്സരാര്‍ഥിയായിരുന്നു ദിയ സന. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ദിയ ഷോയിലുണ്ടായിരുന്നത് എങ്കിലും ഷോയിലെ വേറിട്ട നിലപാടുകളാല്‍ താരം ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ ആക്ടിവിസ്റ്റായ ദിയ സനയുടെ കുടുംബത്തെകുറിച്ച് ആര്‍ക്കും വലിയ അറിവില്ല. അതേസമയം ദിയ താന്‍ ഒരു റിലേഷന്‍ഷിപ്പിലാണെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു. താരത്തിന് ഇപ്പോള്‍ 12 വയസുള്ള ഒരു മകന്‍ കൂടിയുണ്ട്
സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ്് ബോര്‍ഡ് അംഗവുമായ ദിയ സന ബിഗ്‌ബോസ് ഷോയില്‍ ഏറെ അവഗണന സഹിച്ച മത്സരാര്‍ഥിയായിരുന്നു. ഷോയില്‍ നിന്നും പുറത്തിരങ്ങിയ ശേഷമുള്ള ദിയയുടെ തുറന്നുപറച്ചിലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ ദിയ സന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഗോവയിൽ മരിച്ച നിലയിൽ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ദിയയുടെ കുറിപ്പ്.
”ജീവിതത്തിൽ പണ്ട് എനിക്ക് ഭർത്താവിൽ നിന്നുള്ള ക്രൂരതകൾ കാരണം കിണറ്റിൽ എടുത്ത് ചാടി ആത്മഹത്യക് ശ്രമിച്ചിട്ടുണ്ട്.. കയ്യിലെ ഞരമ്പ് മുറിച്ചിട്ടുണ്ട്.. ജീവിതത്തിൽ ഇതൊക്കെ മറക്കാൻ ആഗ്രഹിക്കുമ്പോളും കൂടെയുള്ളവർ തന്നെ ഇതൊക്കെ ഓർമിപ്പിക്കുന്നു എന്തിനാടീ മക്കളെ നിങ്ങളൊക്കെ ഇങ്ങനെ വിഷമിപ്പിക്കുന്നത്.. മറക്കാൻ ആഗ്രഹിക്കുന്ന പലതും ഓർമിപ്പിക്കും വിഷമിപ്പിക്കും എന്നിട്ട് ഒരൊറ്റ പോക്കാ.. വല്ലാണ്ട് സങ്കടവും വിഷമവും ഒക്കെ വരാണ്.. ആദരാഞ്ജലികൾ”
ദിയയുടെ സുഹൃത്തായിരുന്നു മരണപ്പെട്ട അഞ്ജന. സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ വിനോദസഞ്ചാരത്തിന് പോയതായിരുന്നു അഞ്ജന . അവർ താമസിച്ച റിസോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചെന്നാണ് ബന്ധുക്കളെ ഗോവ പോലീസ് അറിയിച്ചത്.
തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർഥിനിയാണ് അഞ്ജന. നാലുമാസം മുൻപ് മകളെ കാണാനില്ലെന്നുപറഞ്ഞ് അമ്മ മിനി ഹൊസ്ദുർഗ് പോലീസിൽ പരാതിനൽകിയിരുന്നു.ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ജനയെ കോഴിക്കോട്ടുനിന്ന് പോലീസ് പിടികൂടി കൊണ്ടുവന്ന് വീട്ടുകാർക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് പാലക്കാട്ടും കോയമ്പത്തൂരിലുമൊക്കെ ലഹരിവിമോചനചികിത്സ തേടി. ഏറെനാളത്തെ ചികിത്സയ്ക്കുശേഷം അഞ്ജന തിരികെ വീട്ടിലെത്തുകയും ചെയ്തു.ഇക്കഴിഞ്ഞ മാർച്ച് ആദ്യവാരത്തിൽ കോളേജിലെ കൂട്ടായ്മയിൽ പങ്കെടുക്കാനെന്നുപറഞ്ഞ് അഞ്ജന പോയി. എന്നാൽ തിരിച്ചുവന്നില്ല. ഇതേത്തുടർന്ന് അമ്മ പരാതിയുമായി വീണ്ടും പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു
diya sana