ദിയയുടെ മകനെ സ്വീകരിക്കാൻ എത്തിയത് മൂന്ന് തലമുറകൾ; ദിയ ഭാ​ഗ്യം ചെയ്ത കുട്ടിയാണെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‌റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും ദിയയോട് പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാടി ഇഷ്ടമെന്ന് ആരാധകർ പറായറുമുണ്ട്. കഴിഞ്ഞ ദിവസമാണ് ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേഷിനും കുഞ്ഞ് ജനിച്ചത്. ജൂലൈ അ‍ഞ്ചിന് രാത്രി 7.16ന് ആയിരുന്നു കുഞ്ഞിന്റെ ജനനം.

അഞ്ച് സ്ത്രീകളുള്ള തിരുവനന്തപുരത്തെ സ്ത്രീ വീട്ടിലേക്കാണ് ഓമിക്കുട്ടന്റെ കടന്ന് വരവ്. രിക്കും ദിയയുടെ കുട്ടി ഭാഗ്യം ചെയ്ത കുട്ടിയാണ്. ജനിച്ച ഉടൻ തന്നെ പകരം വെക്കാൻ സാധിക്കാത്ത സൗഭാഗ്യമാണ് കുഞ്ഞിനെ തേടിയെത്തിയിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നത്. അടുത്ത തലമുറയിലെ ആദ്യത്തെ അംഗമാണ് ദിയയുടെയും അശ്വിന്റെയും മകൻ. അശ്വിന്റെ വീട്ടിലും മാറ്റമൊന്നുമില്ല. അടുത്ത തലമുറയിലെ ആദ്യത്തെ കൺമണി.

മറ്റൊരു സൗഭാഗ്യം എന്തെന്നാൽ ദിയയുടെ മകനെ സ്വീകരിക്കാൻ എത്തിയത് മൂന്ന് തലമുറകളാണ്. എത്ര വിലകൊടുക്കാനും ഉണ്ടെന്ന് പറഞ്ഞാൽ പോലും വളരെ കുറച്ച് പേർക്ക് മാത്രം ഇക്കാലത്ത് ലഭിക്കുന്ന സൗഭാഗ്യങ്ങളിൽ ഒന്നാണ് അത്. സിന്ധുവിന്റെ അച്ഛനമ്മമാർ, ദിയയെ പ്രവേശിപ്പിച്ചിട്ടുള്ള സ്വകാര്യ ആശുപത്രിയുടെ സ്യൂട്ട് റൂമിലുണ്ടായിരുന്നു.

മകൾക്കും മരുമകനും ഒപ്പമിരുന്ന്, കൊച്ചുമകളുടെ കുഞ്ഞിനെ താലോലിക്കാൻ സുകൃതം സിദ്ധിച്ചിരിക്കുകയാണ് ഈ മുതുമുത്തച്ഛനും മുതുമുത്തശ്ശിക്കും. സിന്ധുവിന്റെ അനുജത്തി സിമിയുടെ കൊച്ചുമകനും ഈ കുടുംബത്തിൽ പിറന്നുവെങ്കിലും, കുഞ്ഞ് അൽപ്പം വളർന്ന ശേഷമാണ് അമ്മ തൻവി കുട്ടിയുമായി കാനഡയിൽ നിന്നും നാട്ടിൽ എത്തിയതെന്ന് മാത്രം. മറ്റാർക്കും കിട്ടാത്ത സൗഭാഗ്യം തന്നെയാണ് അത്.

കഴിഞ്ഞ ദിവസം മുതൽ കൃഷ്ണകുമാറിനും സിന്ധുവിനും മക്കൾക്കും പുതിയൊരു റോൾ കൂടി ജീവിതത്തിലുണ്ട്. അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും വല്യമ്മയുടേയും ചെറിയമ്മമാരുടേതുമാണ് അത്. പ്രസവ മുറിയിലും പുറത്തും ആശങ്കയോടെയും കണ്ണീരോടെയും ദിയയ്‌ക്കൊപ്പം നിന്ന ആ കുടുംബം ഇപ്പോൾ പ്രസവ ശേഷവും ദിയയ്ക്ക് എല്ലാ ആവശ്യങ്ങൾക്കും ഒപ്പം തന്നെയുണ്ട്.

സ്‌നേഹിക്കാനും പരിചരിക്കാനും കുഞ്ഞിനെ നോക്കാനുമൊക്കെ ചേച്ചിയും അനിയത്തിമാരും ഒപ്പമുണ്ടെങ്കിൽ ദിയയുടെ പരിചരണത്തിന് അശ്വിനും അമ്മ സിന്ധുവും കൂടെ തന്നെയുണ്ട്. അത്തരത്തിൽ ക്ഷീണത്തിന്റെയും ബുദ്ധിമുട്ടുകളുടേയും യാതൊരു അങ്കലാപ്പുമറിയാത്ത മണിക്കൂറുകളിലൂടെയും ദിവസങ്ങളിലൂടെയുമാണ് ദിയ കടന്നുപോകുന്നത്. ഇങ്ങനെ സ്‌നേഹനിധികളായ, ഒരുമിച്ചു നിൽക്കുന്ന മക്കളെ കുറിച്ചോർത്ത് അഭിമാനിക്കുകയാണ് കൃഷ്ണകുമാറും സിന്ധുവും ഇപ്പോൾ. നിഓമിനോടുള്ള സ്‌നേഹം കാരണം പെൺമക്കളെല്ലാം എപ്പോഴും ആശുപത്രിയിൽ തന്നെ സമയം ചിലവഴിക്കാനാണ് താൽപര്യപ്പെടുന്നതെന്നാണ് കൃഷ്ണകുമാർ പറഞ്ഞിരുന്നത്.

രണ്ട് ദിവസം കൊണ്ട് ദിയയുടെ പ്രസവ വീഡിയോ കണ്ടത്. അറുപത്തിയാറ് ലക്ഷം ആളുകളാണ്. യുട്യൂബ് ട്രെന്റിങ് ലിസ്റ്റിലും വീഡിയോ ഒന്നാമതാണ്. പൊതുവെ പ്രസവ വീഡിയോയോടും ​ഗർഭിണിയുടെ വോ​​ഗ്ലുകളോടും മുഖം തിരിക്കുന്നവരാണ് മലയാളികൾ. പ്രസവം പോലും കണ്ടന്റാക്കി പണം സമ്പാദിക്കാൻ നോക്കുന്നുവെന്നാണ് ഫാമിലി വ്ലോ​​ഗേഴ്സ് പ്രധാനമായും കേൾക്കാറുള്ള വിമർശനവും. എന്നാൽ ദിയയുടെ ഡെലിവറി വീഡിയോ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. പുരുഷന്മാർ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോയാണ് ദിയയുടെ ഡെലിവറി വീ‍ഡിയോ എന്നാണ് പ്രതികരണങ്ങൾ.

പ്രസവ സമയത്ത് ഒരു സ്ത്രീ എത്ര മാത്രം വേദന അനുഭവിക്കുന്നുവെന്ന് മനസിലാക്കാനും സ്ത്രീയെ അടുത്തറിയാനും ദിയയുടെ വീഡിയോ സഹായിക്കുമെന്നും ചിലർ പ്രതികരിച്ചു. ദിയയുടെ വീ‍ഡിയോ കണ്ട് കഴിഞ്ഞാൽ അമ്മമാരെ ഉപേക്ഷിക്കാനോ പരിഹസിക്കാനോ വേദനിപ്പിക്കാനോ പിന്നീട് ഒരു മകനും മകൾക്കും തോന്നില്ലെന്നും കമന്റുകളുണ്ട്. യുട്യൂബിൽ‌ ട്രെന്റിങ്ങാണ് എന്നതുകൊണ്ട് തന്നെ ദിയയുടെ ഡെലിവറി വ്ലോ​ഗ് പണം വാരും. വ്യൂവർഷിപ്പിനും വരുമാനത്തിനും അപ്പുറത്ത് ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസം വീഡിയോയാക്കി ഡോക്യുനമെന്റ് ചെയ്യുക, ഭാവിയിൽ മക്കൾക്ക് അത് കാണിച്ച് കൊടുക്കുക എന്ന ഉദ്ദേശവും പ്രസവം ഷൂട്ട് ചെയ്തതിലൂടെ ദിയയ്ക്കും അശ്വിനും ഉണ്ടായിരുന്നു. കുഞ്ഞിന് ഭാവിയിൽ താൻ ഈ വീഡിയോ കാണിച്ച് കൊടുക്കുമെന്ന് അശ്വിനും പറഞ്ഞിരുന്നു.

തന്റെ ലക്കി ചാം ആണ് കുഞ്ഞെന്ന് തനിക്ക് അറിയാമെന്ന് കുഞ്ഞിനെ ഒമ്പത് മാസം വയറ്റിൽ ചുമക്കുന്ന സമയത്ത് തന്നെ ദിയ പറയുമായിരുന്നു. തന്റെ ഓഫീസിലെ ജീവനക്കാർ നടത്തുന്ന കള്ളത്തരങ്ങൾ‌ പോലും പിടികൂടാൻ സാധിച്ചതും തന്റെ ഭാ​ഗത്തെ ന്യായം തെളിയിക്കാൻ കഴിഞ്ഞതും കുഞ്ഞിന്റെ ഐശ്വര്യം കൊണ്ടാണെന്നും ദിയ പറഞ്ഞിരുന്നു.

ദിയയുടെ മകന്റെ പേരും ചർച്ചയാകുന്നുണ്ട്. അധികം കേട്ട് കേൾവിയില്ലാത്ത പേരാണ് നിഓം. അതുകൊണ്ട് തന്നെ ഇങ്ങനൊരു പേര് കുടുംബം സെലക്ട് ചെയ്യാനുള്ള കാരണം ആരാധകരും ചർച്ച ചെയ്തിരുന്നു. സ്റ്റൈലിഷ് പേര് എന്നതിനപ്പുറം ലോഡ് ശിവ എന്നൊരു അർത്ഥം പേരിനുണ്ടെന്നാണ് ​ഗൂ​ഗിൾ നൽകുന്ന വിവരം. കുഞ്ഞിന് പേര് കണ്ടെത്താനുള്ള ചുമതല അമ്മയ്ക്കാണെന്നും സംസ്ക‍ൃതം പേര് അമ്മ കണ്ടെത്തി തരുമെന്നും ദിയ പറഞ്ഞിരുന്നു.

അമ്മയായിരിക്കാം നിഓം എന്ന പേരും ദിയയ്ക്ക് കണ്ടെത്തി കൊടുത്തത്. അമ്മയുടെ പേരും പെരുമയും എല്ലാം പതിന്മടങ്ങായി വർധിപ്പിച്ചുകൊണ്ടാണ് നിഓം ഭൂമിയിലേക്ക് എത്തിയിരിക്കുന്നത്. അയ്യപ്പസ്വാമി ദിയയ്ക്ക് ആൺകുഞ്ഞായി പിറക്കുമെന്ന് അഞ്ച് മാസം ​​ഗർഭിണിയായിരിക്കെ ഒരു കൈനോട്ടക്കാരൻ പ്രവചിച്ചിരുന്നു. ഭർത്താവ് അശ്വിനൊപ്പം ചെന്നൈയിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ദിയ കൃഷ്ണ. ദിയയ്ക്കായി തത്തഎടുത്തത് മുരുകന്റെ ഫോട്ടോ പതിപ്പിച്ച കാർഡാണ്. ആയുഷ്കാലത്തേക്ക് ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും ദിയയ്ക്ക്‌ ഉണ്ടാവുകയില്ലെന്ന് പ്രവചിച്ചാണ് ജോത്സ്യൻ സംസാരിച്ച് തുടങ്ങിയത്. എല്ലാ മനോവിഷമത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും പുറത്ത് വന്ന് കഴിഞ്ഞു.

ഇനിയുള്ള ആയുഷ്കാലത്തേക്ക് ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. തൊഴിൽ മേഖലയിൽ തുടർന്നും ഉയർച്ചയുണ്ടാകും. ജനിച്ച വീട്ടിലും ഭർത്തൃഗൃഹത്തിലും ലക്ഷ്മിയാണ്. പണത്തിന് ഒരു കുറവും ഉണ്ടാവില്ല. പക്ഷെ എത്ര പണം വന്നാലും കയ്യിൽ നിൽക്കില്ല. വെള്ളം പോലെ ഉപയോഗിക്കും എന്നാണ് ദിയയെ കുറിച്ച് ജോത്സ്യൻ പറഞ്ഞത്. ശേഷം ദിയയ്ക്ക് പിറക്കാൻ പോകുന്ന കുഞ്ഞ് ആൺകുഞ്ഞായിരിക്കുമെന്നും ശബരിമല ശാസ്താവായ സ്വാമി അയ്യപ്പൻ തന്നെ മകനായി പിറക്കുമെന്നുമാണ് ജോത്സ്യൻ പറഞ്ഞത്. ജനിക്കാൻ പോകുന്നത് ആൺകുഞ്ഞായിരിക്കുമെന്ന ഗട്ട് ഫീലിങ് തനിക്കും ഉണ്ടെന്നും ദിയ ജോത്സ്യനോട് മറുപടിയായി പറഞ്ഞു. ആൺകുഞ്ഞ് പിറക്കും.

പക്ഷെ കെയർഫുള്ളായിരിക്കണം. രാത്രി യാത്രകൾ ഒഴിവാക്കണം. ആരോടും വാഗ്വാദങ്ങൾക്ക് നിൽക്കരുത്. മനസമാധാനത്തോടെ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കൂ. ആദ്യത്തെ കുഞ്ഞായതുകൊണ്ട് നല്ല ശ്രദ്ധ കൊടുക്കണം. അമാവാസി, പൗർ‌ണ്ണമി ദിവസങ്ങളിൽ പുറത്തിറങ്ങരുത്. ചെയ്യുന്ന തൊഴിലിനെ ദൈവമായി കാണുന്നതുകൊണ്ട് അതുവഴിയുള്ള മെച്ചങ്ങൾ തുടർന്നും ഉണ്ടാകും. അഞ്ച് ദിവസം ഭർത്താവുമായി സ്നേഹത്തിലാണെങ്കിൽ ബാക്കിയുള്ള പത്ത് ദിവസം വഴക്കായിരിക്കും.

പക്ഷെ സന്തോഷവും സമാധാനവും ദാമ്പത്യത്തിലുണ്ട്. മരിച്ചുപോയ ഒരാൾ ദൈവമായി എപ്പോഴും ഒപ്പമുണ്ട്. എല്ലാവരേയും വഴി നടത്തുന്നുണ്ട്. എന്നിരുന്നാലും ഈ മാസം അവസാനിക്കും മുമ്പ് മുരുകന്റെ ക്ഷേത്രത്തിൽ പോയി ഒരു അർച്ചന ചെയ്താൽ നന്നാകും. കേരളം അടക്കി വാഴുന്ന മണികണ്ഠ സ്വാമി മകനായി പിറക്കും. ആൺകുഞ്ഞായിരിക്കും പിറക്കുക. ജീവിതത്തിൽ ചില പ്രശ്നങ്ങൾ നടക്കുന്നുണ്ടെങ്കിലും അതെല്ലാം ഈ വരുന്ന ജൂണിനുള്ളിൽ അവസാനിക്കുമെന്നും ജ്യോത്സ്യൻ പറഞ്ഞിരുന്നു.

നമ്മുടെ പിള്ളേർ കുറച്ച് നാളുകൾക്ക് മുമ്പാണ് ജനിച്ചതെന്ന് ഒരു തോന്നൽ എന്നാണ് സിന്ധു കൃഷ്ണയും കൃഷ്ണകുമാറും നേരത്തെ പറഞ്ഞിരുന്നത്. ഓസിയുടെ ഡെലിവറിയായപ്പോഴേക്കും വീട്ടിൽ ഇഷ്ടംപോലെ എല്ലാ കാര്യത്തിനും ആളായി. പക്ഷെ സിന്ധു ഗർഭിണിയായ സമയത്ത് ആരും സഹായത്തിന് അധികം ഉണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടുപേരും തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. സിന്ധു ആശുപത്രിയിൽ പോകും പ്രസവിക്കും തിരിച്ച് വരും. ഇഷാനിയെ ഹഗർഭിണിയായിരുന്ന സമയത്ത് പെയിൻ വന്നശേഷമാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹെൽത്ത് കാർഡ് പോലും എടുത്തില്ല. തിരികെ വന്ന് ഞാൻ എടുത്ത് കൊണ്ടുപോയതാകട്ടെ അമ്മുവിന്റെ എൽകെജിയിലെ പ്രോഗ്രസ് കാർഡാണ്. വെപ്രാളം കാരണം കണ്ണൊന്നും ശരിക്കും വർക്ക് ചെയ്തില്ല. 2.3 കിലോ തൂക്കം മാത്രമുള്ള സ്മോൾ ബേബിയായിരുന്നു ഇഷാനി. ഓസിയുടെ കുഞ്ഞിനും ഭാരം കുറവാണെന്നാണ് ‍ഡോക്ടർ പറഞ്ഞത്. 2.8 കിലോ ഭാരമേയുള്ളു. അതുകേട്ട് ഓസി ചിരിയായിരുന്നു. നമ്മൾ ഇതൊക്കെ എത്ര കണ്ടിരിക്കുന്നവെന്ന രീതിയിൽ.

കാരണം ‍ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഭാരം കുറവുള്ള കുഞ്ഞുങ്ങളായിരുന്നു. അമ്മു 2.6 കിലോയെ ഉണ്ടായിരുന്നുള്ളു. ഓസിയും ഹൻസുവും 2.5 കിലോയെ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ ഭാരം കുറഞ്ഞ കുഞ്ഞുങ്ങളുടെ കൂട്ടത്തിലാണ് പരിഗണിക്കുക. ജനിച്ചപ്പോൾ ഏറ്റവും ക്യൂട്ട് ബേബി ഇഷാനിയായിരുന്നു. ജോൺസൺസ് ബേബിയുടെ പരസ്യത്തിലൊക്കെ വരുന്ന കുഞ്ഞിനെപ്പോലെയായിരുന്നു. അമ്മുവിന്റെ തല കുറച്ച് വലുതായിരുന്നുവെന്നും ഇരുവരും പറഞ്ഞു.

പണ്ട് ചുരിദാറിന്റെ ദുപ്പട്ടയാണ് ഞാൻ‌ എന്റെ കുഞ്ഞുങ്ങളെ പുതുപ്പിച്ചിരുന്നത്. മുതിർന്നവരുടെ വസ്ത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജെന്റ് ഉപയോഗിച്ചാൽ കു‍ഞ്ഞിന് അലർജി വന്നേക്കും. കയ്യിൽ കിട്ടുന്ന തുണി ഉപയോഗിച്ച് കുഞ്ഞിനെ തുടയ്ക്കരുത്. അതിന് വേണ്ടിയാണ് കുഞ്ഞിന്റെ ഓരോ കാര്യങ്ങൾക്കും പ്രത്യേകം പ്രത്യേകം തുണികളും സാധനങ്ങളും വാങ്ങിയതെന്ന് ദിയയ്ക്ക് നിർദേശങ്ങൾ നൽകി അമ്മ സിന്ധുവും പറഞ്ഞു. ദിയയുടെ കുഞ്ഞിനെ ധരിപ്പിച്ച് ഫോട്ടോ എടുക്കാനായി ദിയ ഇരുപത്തിയാറ് വർഷം മുമ്പ് ധരിച്ച കുഞ്ഞുടുപ്പകൾ സിന്ധു കഴുകി ഉണക്കി എടുത്തി വെച്ചിട്ടുണ്ട്.

അതിനുള്ള സാഹചര്യം വരുമ്പോൾ ആ ഉടുപ്പുകൾ ഇടിയിച്ച് കുഞ്ഞിന്റെ ഫോട്ടോകൾ പകർത്തുമെന്ന് ദിയ അമ്മയ്ക്ക് ഉറപ്പ് നൽകി. താൻ പ്രസവിച്ചുവെന്ന് വ്യാജ വാർത്ത കൊടുത്തവരെ കുറിച്ചും ദിയ സംസാരിച്ചു. ഞാൻ ആശുപത്രിയിൽ ഡ്രിപ്പിട്ട് കിടക്കുന്ന ഫോട്ടോയാണ് ചിലർ വ്യാജ വാർത്തയ്ക്ക് തമ്പ്നെയിൽ നൽകിയിരിക്കുന്നത്. പത്ത് പേരെ ചുറ്റും നിർത്തിയാണോ ‍ഞാൻ പ്രസവിക്കുന്നതെന്ന് ആ തമ്പ് കാണുമ്പോൾ‌ തോന്നുമെന്നും ദിയ പറഞ്ഞിരുന്നു.

Vijayasree Vijayasree :