അശ്വിൻ വന്ന ശേഷം തന്നെ ആർക്കും പറ്റിക്കാൻ പറ്റിയിട്ടില്ല, എന്നാൽ അശ്വിൻ കണക്കുകൾ കൃത്യമായി നോക്കിയിട്ട് പോലും മൂന്ന് ജീവനക്കാരികളുടെ തട്ടിപ്പിനെ കണ്ടെത്താനായില്ല; ദിയ കൃഷ്ണ

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക് ഉണ്ട്. ഇതിലൂടെയാണ് തന്റെ എല്ലാ വിശേഷവും ദിയ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കുകയാണ് താരപുത്രി.

സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾക്കെതിരെ ദിയ കൃഷ്ണ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ജീവനക്കാരികൾ പണം കൈക്കലാക്കിയെന്നാണ് പോലീസ് നിഗമനം. തെളിവുകൾ ജീവനക്കാരികൾക്ക് എതിരാണ്. 69 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ ജീവനക്കാരികൾ കെെക്കലാക്കിയതെന്ന് ദിയയും കുടുംബവും പറയുന്നു. ദിയയും ഭർത്താവ് അശ്വിനും ബിസിനസിലേക്ക് ശ്രദ്ധ കൊടുത്തിരുന്നു. എന്നാൽ ഗർഭിണിയായ ശേഷം പൂർണമായും ബിസിനസിലേയ്ക്ക് ശ്രദ്ധ കൊടുക്കാൻ ദിയയ്ക്ക് ആയിരുന്നില്ല.

അശ്വിൻ വന്ന ശേഷം തന്നെ ആർക്കും പറ്റിക്കാൻ പറ്റിയിട്ടില്ലെന്നാണ് ദിയ മുമ്പ് പറഞ്ഞിരുന്നത്. എനിക്ക് ‌ടെക്നിക്കൽ സെെഡ് അറിയില്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കമ്പ്യൂട്ടറിൽ എന്റെ മാർക്ക് എൺപതിൽ അരയായിരുന്നു. പേരും റോൾ നമ്പറും കറക്‌ടായി എഴുതിയത് കൊണ്ടാണ് തന്നതെന്ന് ടീച്ചർ വിളിച്ച് പറഞ്ഞു.

കമ്പ്യൂട്ടർ എനിക്ക് മനസിലായിട്ടേ ഇല്ല. കണക്കും ഫിസിക്സും കമ്പ്യൂട്ടറും ഒരിക്കലും ഞാൻ മനസിലാക്കിയിട്ടില്ല. പക്ഷെ അശ്വിന് കണക്കിലായിരുന്നു ഏറ്റവും മാർക്ക്. ടെക്നിക്കലി എന്നെ പറ്റിക്കാൻ പറ്റും. ഇവൻ വന്ന ശേഷം എന്നെ ആർക്കും പറ്റിക്കാൻ പറ്റിയിട്ടില്ല. എന്റെ കണക്കുകൾ കൃത്യമായി നോക്കും.

വെബ്സെെറ്റിൽ കയറി നോക്കും. ഇന്ന് ഇത്ര റെവന്യൂ വന്നു,നാളെ നമുക്ക് ഇത്രയുമാക്കാം,റീൽ ഇങ്ങനെ പോസ്റ്റ് ചെയ്യ് എന്നൊക്കെയുള്ള കുറേ സ്ട്രാറ്റജികൾ എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. അശ്വിൻ കാരണമാണ് എന്റെ ബിസിനസ് വളർന്നത്, ദിയ പറഞ്ഞതിങ്ങനെ. ഒരിക്കൽ ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിലാണ് ദിയ ഇക്കാര്യം പറഞ്ഞത്. എന്നാൽ അശ്വിൻ കണക്കുകൾ കൃത്യമായി നോക്കിയിട്ട് പോലും മൂന്ന് ജീവനക്കാരികളുടെ തട്ടിപ്പിനെ കണ്ടെത്താനായില്ലെന്നതാണ് വാസ്തവം. 69 ലക്ഷം രൂപ പോയിട്ടും അശ്വിനോ ദിയയോ ഇത് ശ്രദ്ധിച്ചില്ലെന്നതും അമ്പരപ്പുണ്ടാക്കുന്നു.

ഗർഭിണിയായ ശേഷം ദിയക്ക് ഓഫീസിലേക്ക് പോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അശ്വിനാണെങ്കിൽ ജോലിത്തിരക്കും. സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ് അശ്വിൻ. അശ്വിന് ജോലിത്തിരക്കുണ്ടെന്നും ഒഴിവ് സമയം കിട്ടുമ്പോഴാണ് ഒരുമിച്ച് വീഡിയോകൾ ചെയ്യുന്നതെന്നും ദിയ നേരത്തെ പറഞ്ഞിട്ടുണ്ട്. വിവാഹ ദിവസം പോലും അശ്വിന്റെ കെെയിൽ ലാപ്ടോപ് ബാഗ് കണ്ടപ്പോൾ പലരും അതിശയിച്ചിരുന്നു. ഇന്നും അശ്വിന് ജോലിയാണോ എന്ന് കമന്റുകൾ വന്നു. എന്നാൽ അശ്വിന് യഥാർത്ഥത്തിൽ അന്ന് വർക്കുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

സ്വന്തം അനിയത്തിമാരെ പോലെ കണ്ട ജീവനക്കാരികളാണ് തന്നെ വഞ്ചിച്ചതെന്ന് ദിയ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. പണം പോയതിനേക്കാൾ ദിയക്ക് വിഷമം ജീവനക്കാരികൾ കബളിപ്പിച്ചതാണെന്ന് ദിയയുടെ അമ്മ സിന്ധു കൃഷ്ണയും കഴിഞ്ഞ ദിവസം പറഞ്ഞു. കസ്റ്റമേർസ് തരുന്ന വലിയ തുകകൾ സ്വന്തം ക്യുആർ കോഡിലേക്ക് മാറ്റുകയും കടയിലെ ആഭരണങ്ങൾ മറിച്ച് വിൽക്കുകയുമാണ് ജീവനക്കാരികൾ ചെയ്തതെന്ന് ദിയയും കുടുംബവും പറയുന്നു.

ജീവനക്കാരുമായി ഇനി ഒത്തുതീർപ്പിനില്ലെന്നും ക്രിമിനൽ മെെൻഡ് ഉള്ള ഇവർക്ക് സമൂഹത്തിന് തന്നെ അപകടമാണെന്നും പരമാവശി ശിക്ഷ വാങ്ങിച്ച് കൊടുക്കണമെന്നും കൃഷ്ണ കുമാർ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരികൾ കുറ്റം സമ്മതിക്കുന്ന വീഡിയോ ദിയയും കുടുംബവും നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതാണ് കേസിൽ നിർണായകമായത്. എന്നാൽ കൃഷ്ണ കുമാർ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ജീവനക്കാരികളുടെ പരാതി.

അതേസമയം, ഈ സംഭവത്തിൽ പ്രതികരിച്ച് അമ്മ സിന്ധു കൃഷ്ണയും രംഗത്തെത്തിയിരുന്നു. തട്ടിപ്പ് നടത്തിയ മൂന്നു ജീവനക്കാരെയും മാറ്റണമെന്ന് നേരത്തെ താൻ പറഞ്ഞിട്ടുണ്ടെങ്കിലും ദിയ കേട്ടിരുന്നില്ലെന്ന് സിന്ധു പറഞ്ഞു. കസ്റ്റമേഴ്‌സിനോടുള്ള ഇവരുടെ പെരുമാറ്റം ശരിയല്ലെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ദിയയ്ക്ക് ഇവരോട് സിമ്പതി ഉണ്ടായിരുന്നു. ഇത്രയും വലിയ ഫ്രോഡ് കാണിച്ചിട്ടാണ് ചിരിച്ചും കളിച്ചും കൂടെ നിന്നതെന്ന് ദിയയ്ക്ക് മനസിലായില്ല.

ഇപ്പോൾ ഉണ്ടായ നഷ്ടം ജീവിതത്തിലെ ഒരു വലിയ പാഠമാണ്. ഒരു വലിയ യൂണിവേഴ്‌സിറ്റിയിൽ പോയി ഒരുപാട് കാശ് കൊടുത്തു പഠിച്ച് ഒരു ഡിഗ്രി പാസായത് പോലെ കണ്ടാൽ മതി പോയ കാശ്. പഠിച്ചത് ഒരു വലിയ പാഠമാണ്. ദിയ ചെറുപ്പമാണ്. ഇനിയും ജോലി ചെയ്യാനുള്ള ഊർജ്ജമുണ്ട്. ബിസിനസ് മുന്നോട്ടു കൊണ്ടുപോയി പണമുണ്ടാക്കാം. ലൈഫിൽ വന്നു പോകുന്ന ഒരുപാട് പാഠങ്ങൾ, അത് അനുഭവത്തിൽ വരുമ്പോഴാണ് നന്നായിട്ട് പഠിക്കുന്നത്.

ബിസിനസിൽ ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്ന് പഠിക്കാൻ സാധിച്ചു. ഞങ്ങളാരും ബിസിനസിൽ ഇടപെട്ടിരുന്നില്ല. മക്കളുടെ ഫിനാൻഷ്യൽ കാര്യങ്ങളിൽ ഒന്നും ഞങ്ങൾ ഇടപെട്ടിരുന്നില്ല. അവർക്ക് ഹെൽപ്പ് വേണമെങ്കിൽ ഞങ്ങൾ ഹെൽപ് ചെയ്യും. ദിയയുടെ ജിഎസ്ടി അടയ്ക്കുന്നതൊക്കെ ഞാനാണ്. ബിസിനസിൽ എത്ര ലാഭം ഉണ്ടെന്നൊന്നും ഞങ്ങൾ നോക്കാറില്ലായിരുന്നു. കണക്കുകൾ നോക്കുമ്പോൾ ഇത്രയും വരുമാനം കിട്ടിയാൽ പോരല്ലോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഞങ്ങൾ ആരെങ്കിലും ബിസിനസിൽ ഇടപെട്ടിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.

ജീവനക്കാരിൽ നിന്ന് മോശമായ വൈബ് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. എങ്കിലും ഇത്രയും വലിയ തട്ടിപ്പ് നടത്തുമെന്ന് കരുതിയില്ല. ഇഷാനിയുടെ സുഹൃത്ത് അവിടെ പോയി സാധനം മേടിച്ചപ്പോൾ പെയ്‌മെന്റ് മറ്റൊരു ക്യൂആർകോഡ് വഴി വാങ്ങിയതാണ് സംശയമുണ്ടാകാൻ കാരണം. ദിയ വിശ്വസിച്ച് സ്ഥാപനം ഏൽപ്പിച്ച കുട്ടികൾ തട്ടിപ്പ് നടത്തുമെന്ന് കരുതിയില്ല.

ഞാനായിരുന്നെങ്കിൽ അവരെ പൂർണമായും വിശ്വസിക്കില്ലായിരുന്നു. ഞാനിവിടെ പോവുകയും പരിശോധിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഞങ്ങൾ കടയിൽ പോയപ്പോൾ മുന്നിൽ ആരും ഇല്ലായിരുന്നു. ഇത്രയും സാധനങ്ങൾ ഇവിടെ ഇരിക്കുമ്പോൾ എവിടെപ്പോയി എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്നു എന്നാണ് മറുപടി പറയുന്നത്. കുറച്ചുകൂടി നല്ല മാല കാണിക്കാൻ പറഞ്ഞപ്പോൾ ഇവിടെ ഉള്ളതെല്ലാം കച്ചറയാണെന്നാണ് അവർ പറഞ്ഞത്. ഞാൻ ഇക്കാര്യം ഓസിയോട് പറഞ്ഞു. ഓസി ചോദിച്ചപ്പോൾ അറിയാതെ പറഞ്ഞു എന്നാണ് അവർ മറുപടി പറഞ്ഞത്.

ജോലിയിൽ അവർ വളരെ ഫാസ്റ്റ് ആയിരുന്നു. പാക്കിങ് ഒക്കെ പെട്ടെന്ന് ചെയ്യും. അതുകൊണ്ട് ഹാപ്പിയായിരുന്നു. ഏത് ആഭരണം എവിടെ ഇരിക്കുന്നു എന്നൊക്കെ ഇവർക്ക് അറിയാമായിരുന്നു. നേരത്തെ സ്റ്റാഫായി ഉണ്ടായിരുന്ന കുട്ടിയെ ഓടിച്ചിട്ടാണ് ഇവർ മൂന്നു പേരും ഒറ്റക്കെട്ടായി തട്ടിപ്പ് നടത്തിയത്.

എനിക്കും ഇത് ഷോക്കിങ് ആയിരുന്നു. അവർ കുറ്റം സമ്മതിക്കുന്നു വീഡിയോ ഞങ്ങളുടെ കയ്യിലുണ്ട്. എന്നിട്ടും ഞങ്ങൾ അത് പുറത്തു വിട്ടില്ല. അവർ കൗണ്ടർ കേസ് കൊടുത്തതുകൊണ്ടാണ് ഞങ്ങൾ അത് പുറത്തുവിട്ടത്. പൈസ കൊണ്ടുവരാം, കേസ് കൊടുക്കരുതെന്ന് അവർ തൊഴുതു പറഞ്ഞു. നമുക്ക് വലിയ നഷ്ടം ഉണ്ടായിട്ടു പോലും അവരുടെ ഫ്യൂച്ചർ നശിക്കണ്ട എന്ന് വിചാരിച്ചിട്ടാണ് കേസുമായി പോകാതിരുന്നത്. തിരിച്ചു ചിന്തിച്ചിരുന്നുവെങ്കിൽ അവർ ഓഫീസിൽ വന്നിരിക്കുമ്പോൾ തന്നെ പൊലീസിനെ വിളിക്കാമായിരുന്നു. എല്ലാവരും 25 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. തൊഴുതു കൊണ്ടാണ് ഇക്കാര്യം പുറത്തു പറയരുതെന്ന് പറഞ്ഞത്.

പിന്നീടാണ് അവരുടെ ടോൺ മാറിയത്. ദിയയോട് മോശമായി സംസാരിച്ചത്. അവർക്കെതിരെ കേസ് കൊടുക്കണം എന്നൊന്നും ഞങ്ങൾ ചിന്തിച്ചില്ല. നല്ല ദേഷ്യം ഉണ്ടായിരുന്നിട്ടും അവരുടെ ഭാവി നശിപ്പിക്കുന്ന ഒന്നും ഞങ്ങൾ ചെയ്തില്ല.

നാലു ലക്ഷത്തോളം രൂപയുമായി ഫ്‌ളാറ്റിൽ വന്നപ്പോഴാണ് ഇത്രയും തുക എടുത്തോ എന്ന് ഞങ്ങൾക്കും സംശയം ഉണ്ടായത്. സ്റ്റാഫ് കാശുമായി വന്നു കരയുന്നു എന്നു പറഞ്ഞ് ദിയ ഞങ്ങളെ വിളിച്ചു. അവൾ ആകെ ടെൻഷനായി. ഒരു വർഷത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് കാണിക്കാൻ മാത്രമാണ് അവരോട് പറഞ്ഞത്.

എന്തിനിത് ചെയ്തു എന്ന് ചോദിക്കുമ്പോൾ ദിയയെ ഞങ്ങൾക്ക് ഇഷ്ടമില്ല, അതുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് ഉത്തരമാണ് പറയുന്നത്. തട്ടിപ്പ് നടത്തിയാൽ പിടിക്കപ്പെടും എന്ന് അറിയില്ലേ എന്ന് ചോദിക്കുമ്പോൾ അറിയാം എന്നും പറയുന്നുണ്ട്.

കേസ് ട്വിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് തോന്നിയതു കൊണ്ടാണ് വീഡിയോ എടുത്തുവച്ചത്. പൈസ ഇത്രയും ഒന്നും എടുത്തില്ല, ഇത്രയും ആയോ എന്നൊക്കെയാണ് അവര് പരസ്പരം ചോദിക്കുന്നത്. ദിയ ഗർഭിണി ആയതോടുകൂടി ഓഫീസിൽ പോക്ക് നിർത്തിയതോടെ കൂടിയാണ് പ്രശ്‌നം ഉണ്ടായത്.

ദിയയുടെ വയ്യായ്മയാണ് അവർ മുതലെടുത്തത്. അവരെ വിശ്വസിച്ച് എല്ലാം ഏൽപ്പിച്ചു. കസ്റ്റമേഴ്‌സ് ആരും വരുന്നില്ല എന്നാണ് ഇവർ പറഞ്ഞുകൊണ്ടിരുന്നത്. അത് ദിയ വിശ്വസിച്ചു. ദിയ ഓർഡർ ചെയ്യുന്ന സാധനങ്ങൾ എടുത്ത് ഒരു കുട്ടി മറ്റൊരു ബിസിനസ് തുടങ്ങുകയും ചെയ്തു. അത് ദിയയുടെ തന്നെ കൊറിയർ ഏജന്റ് വഴി അയച്ച് ദിയയെക്കൊണ്ട് തന്നെ കൊറിയർകാർക്കുള്ള പെയ്‌മെന്റും കൊടുപ്പിച്ചു.

ഈ പണം കൊണ്ട് എന്താണ് ചെയ്തത് എന്ന് ചോദിച്ചപ്പോൾ സ്വർണം വാങ്ങി, വീട് വച്ചു എന്നൊക്കെയാണ് പറയുന്നത്. നിങ്ങളുടെ ലൈഫ്‌സ്‌റ്റെൽ വലുതാകുമ്പോൾ വീട്ടുകാർ ചോദിക്കില്ലേ എന്നു ചോദിച്ചപ്പോൾ ഭർത്താവിനോട് പറഞ്ഞിരിക്കുന്നത് ഞങ്ങൾ വലിയ ശമ്പളം ആണ് വാങ്ങുന്നത് എന്നാണ്. ഇത്രയും ചെറിയ പെൺകുട്ടികളുടെ മനസിൽ കുറ്റകൃത്യം ചെയ്യാനുള്ള വാസന എങ്ങനെ വരുന്നു എന്നതാണ് എന്നെ വിഷമിപ്പിച്ചതെന്നും സിന്ധു കൃഷ്ണ പറയുന്നു.

Vijayasree Vijayasree :