‘100 വര്‍ഷം മുമ്പ് തിയേറ്ററുകള്‍ തൊട്ടുകൂടായ്മ നിര്‍ത്തലാക്കിയിരുന്നു, ഇത് അംഗീകരിക്കാനാകുന്നതല്ല; വെട്രിമാരന്‍

സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്താറുള്ള വ്യക്തികളില്‍ ഒരാളാണ് സംവിധായകന്‍ വെട്രിമാരന്‍. കഴിഞ്ഞ ദിവസം രോഹിണി തിയേറ്ററിലെത്തിയ ‘നരികുറവ’ വിഭാഗത്തില്‍പ്പെട്ടവരെ ടിക്കറ്റെടുത്തിട്ടും ഹാളിലേയ്ക്ക് കയറ്റാതിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. വലിയ വിമര്‍ശനങ്ങള്‍ക്കും ഇത് വഴിതെളിച്ചിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വെട്രിമാരന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘100 വര്‍ഷം മുമ്പ് തിയേറ്ററുകള്‍ തൊട്ടുകൂടായ്മ നിര്‍ത്തലാക്കിയിരുന്നു. ജാതിയുടെ പേരില്‍ അവരെ തിയേറ്ററിനകത്ത് പ്രവേശിപ്പിക്കില്ല എന്ന് പറയുന്നത് അപകടകരമായ പ്രവണതയാണ്. സോഷ്യല്‍ മീഡിയയില്‍ സംഭവം പ്രചരിച്ചതിന് പിന്നാലെ ആ കുടുംബത്തെ സിനിമ കാണാന്‍ കയറ്റിയത് കൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. ഇത് അംഗീകരിക്കാനാകുന്നതല്ല’, എന്നും വെട്രിമാരന്‍ കുറിച്ചു.

ചെന്നൈയിലെ രോഹിണി തിയേറ്റിലെത്തിയ ‘നരികുറവ’ വിഭാഗത്തിലുള്ള ആളുകളോട് മോശമായി പൊരുമാറിയ ഉടമസ്ഥര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.

പിന്നാലെ കുടുംബത്തെ തിയേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും നടന്ന സംഭവത്തെ വളരെ ഗുരുതരമായാണ് സമൂഹ മാധ്യമങ്ങളും നോക്കിക്കാണുന്നത്. വിഷയത്തില്‍ വിജയ് സേതുപതി, കമല്‍ ഹാസന്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രതികരിച്ചിട്ടുണ്ട്.

Vijayasree Vijayasree :