നടി സൗന്ദര്യയുടെ മരണം സിനിമ ലോകം ഞെട്ടലോടെയാണ് ഉൾകൊള്ളാനും ആളുകൾക്ക് പ്രയാസമായിരുന്നു. മോഹൻലാലിന്റേയും ജയറാമിന്റെയും നായികയായി സൗന്ദര്യയെ മലയാളികൾക്കും പരിജയമായിരുന്നു.
പൊന്നുമണി എന്ന ചിത്രത്തിലൂടെ ഉദയകുമാറായിരുന്നു ഈ താരത്തെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. അടുത്തിടെ തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കുന്നതിനിടയിലായിരുന്നു അദ്ദേഹം സൗന്ദര്യയുമായുള്ള സൗഹൃത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അണ്ണായെന്നായിരുന്നു തന്നെ സൗന്ദര്യ തന്നെ വിളിച്ചിരുന്നത്. ഈ വിളി കേട്ടപ്പോള്‍ ആദ്യം താന്‍ അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ശരിക്കും സഹോദരനായി കാണുന്നതിനാലാണ് ആ വിളിയെന്ന് മനസ്സിലാക്കിയതോടെ താന്‍ സന്തോഷിക്കുകയായിരുന്നു.
ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളിലെല്ലാം അവള്‍ തന്നെ വിളിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പൊന്നുമണിക്ക് ശേഷം ചിരഞ്ജീവിക്കൊപ്പമുള്ള സിനിമയിലായിരുന്നു താരം അഭിനയിച്ചത്. ഇതിന് ശേഷമാണ് സൗന്ദര്യ വലിയ താരമായി മാറിയത്. അവലുടെ വീടിന്റെ ഗൃഹപ്രവേശനത്തിനും അവളുടെ വിവാഹത്തിലുമൊക്കെ പങ്കെടുക്കാനായി തന്നെ വിളിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിലൊന്നും പങ്കെടുക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ചന്ദ്രമുഖിയുടെ കന്നഡ പതിപ്പില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു. ഇതായിരിക്കും തന്‍രെ അവസാനത്തെ സിനിമയെന്നായിരുന്നു അന്നവള്‍ പറഞ്ഞത്. ഇനി അഭിനയിക്കുന്നില്ലെന്നും രണ്ട് മാസം ഗര്‍ഭിണിയാണ് താനെന്നുമായിരുന്നു അന്നവള്‍ പറഞ്ഞത്. താനും ഭാര്യയുമായി ഒരുമണിക്കൂറോളം സമയം സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് പിറ്റേദിവസമാണ് അവളുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞത്.അവള്‍ക്ക് അന്ത്യയാത്ര നല്‍കുന്നതിനായാണ് താന്‍ ആദ്യമായി ആ വീട്ടിലേക്ക് പോയത്. തനിക്കൊപ്പം നില്‍ക്കുന്ന അവളുടെ ഫോട്ടോ അവിടെയുണ്ടായിരുന്നു. അത് കണ്ടതോടെ വല്ലാതെ സങ്കടം വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. സിനിമ ഒരു കുടുംബ പോലെയായാണ് താന്‍ കരുതുന്നതെന്നുമായിരുന്നു ഉദയകുമാര്‍ പറഞ്ഞത്.
director about soundarya