ദിലീപിനെ പൊളിച്ചടുക്കി അതിജീവിത, കോടികൾ എറിഞ്ഞ് സുനിയെ ഇറക്കി കളി; മഞ്ജുവിന്റെ വരവിൽ സംഭവിച്ചത്

കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്.

ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

നേരത്തെ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയിരുന്നു. കേസിൽ പ്രതിയായ ഒരാൾക്ക് സി ബി ഐ അന്വേഷണം എങ്ങനെയാണ് ആവശ്യപ്പെടാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്. കേസ് നീളാനും കാരണമാകും. കേസിൽ എത്രയും പെട്ടെന്ന് വിധി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടയിൽ ഇപ്പോഴിതാ കേസിനെ കുറിച്ച് സംസാരിക്കുകയാണ് ബി ജെ പി നേതാവ് ടി ജി മോഹൻദാസ്.

പ്രതിക്ക് സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ സാധിക്കുന്നതാണ്. എന്നാൽ സി ബി ഐ അന്വേഷണം വന്നാൽ കൂടുതൽ ബുദ്ധിമുട്ടിലേക്ക് ദിലീപ് നീങ്ങിയേക്കുമെന്നും എന്തിനാണ് അത്രയും റിസ്ക് ഏറ്റടെുക്കുന്നത് എന്നാണ് ദിലീപിനോട് കോടതി ചോദിച്ചതെന്നും ടി ജി മോഹൻദാസ് പറഞ്ഞു.

അതേസമയം തന്നെ കോടതിയോട് ദിലീപ് പറയുന്നത് താൻ ഒരു ശതമാനം പോലും കുറ്റം ചെയ്തിട്ടില്ല എന്നാണ്. അതിനാലാണ് തനിക്ക് സി ബി ഐ അന്വേഷണം വേണ്ടതെന്നാണ്. ഇത്രയും കളിച്ചിട്ടും ഒരു റിസൾട്ടും ആയിട്ടില്ല. കഴിഞ്ഞ വർഷം കേസ് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞതാണെന്നും പക്ഷേ തീർന്നില്ലെന്നും ദിലീപ് പറഞ്ഞു. ഒരു മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കാൻ പറ്റുമോ? എന്നണുയിരുന്നു ചോദ്യം. സി ബി ഐ വന്നാൽ ആളുകൾക്ക് കുറച്ചൂടെ വിശ്വാസ്യത കൂടുമെന്നും സിബിഐ അന്വേഷിച്ച് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ നല്ല സർട്ടിഫിക്കറ്റ് കിട്ടുമല്ലോ എന്നുമാണ് ടി ജി മോഹൻദാസ് പറയുന്നത്.

Vismaya Venkitesh :