മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.
എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. എന്നിരുന്നാലും നടന്റെ വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
നടൻ തിലകവുമായി ദിലീപിന് ചില പ്രശ്നങ്ങളുള്ളതായി റിപ്പോർട്ടുകൾ പലപ്പോഴും പുറത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തിലകനെ കുറിച്ചും അദ്ദേഹവുമായുള്ള പ്രശ്നങ്ങളെ കുറിച്ചും ദിലീപ് പറയുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. എഗ്രിമെന്റ് വെക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയും ഫിലിം ചേമ്പറും തമ്മിൽ ഒരു യുദ്ധം നടക്കുന്നുണ്ടായിരുന്നു. അമ്മയുടെ ജനറൽ ബോഡിയിൽ വെച്ച് ഇന്നസെന്റ് ചോദിച്ചു നമ്മൾ ഈ എഗ്രിമെന്റിൽ ഒപ്പുവെക്കണോ വേണ്ടയോ എന്ന്. എഗ്രിമെന്റ് വെച്ച് അഭിനയിക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനിച്ച കുറച്ച് നടന്മാർ അന്നുണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു തിലകേട്ടൻ.
അന്നത്തെ ജനറൽ ബോഡിയിൽ എല്ലാവരും എഗ്രിമെന്റിനെ അനുകൂലിക്കില്ലെന്ന് പറഞ്ഞ കയ്യടിച്ച് പാസാക്കി അമ്മ സംഘടന സമരത്തിന് തയ്യാറാകുന്നു. എന്നാൽ ഈ പറഞ്ഞ ആളുകളാണ് ആദ്യം തന്നെ എഗ്രിമെന്റിൽ ഒപ്പിട്ട് സിനിമയിൽ അഭിനയിച്ചത്. അത് വലിയ വിഷയം ആയി. ഏകദേശം ആറ് മാസക്കാലം ഇൻഡസ്ട്രിയിൽ ആ വഴക്ക് നടന്നു’ ദിലീപ് പറയുന്നു.
അടുത്ത ജനറൽ ബോഡി യോഗത്തിൽ മമ്മൂക്കയൊക്കെ ഈ വിഷയം സംസാരിച്ച് ഒരു പ്രശ്ന പരിഹാരത്തിൽ എത്തിക്കുന്ന സമയത്താണ് ‘എന്നെ ആരോ വധിക്കാൻ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് പൊലീസൊക്കെയായി വരുന്നത്’. ആ സംഘടനയിലുള്ള എല്ലാവരും അദ്ദേഹത്തിന്റെ മക്കളെ പോലെയുള്ള ആളുകളാണ്. അദ്ദേഹത്തോട് മമ്മൂക്കയാണ് സംസാരിക്കുന്നത്യ ‘നിങ്ങളുടെ മക്കളാണ് ഞങ്ങൾ, അച്ഛനാണ്’ എന്നൊക്കെ സംസാരിച്ച് മമ്മൂക്ക കരഞ്ഞു പോയി.
അപ്പോൾ തിലകേട്ടൻ ചാടി എഴുന്നേറ്റ് പറഞ്ഞു. ഇത് കള്ളക്കണ്ണീർ ആണ്, ഞാൻ ആരേയും വഞ്ചിച്ചിട്ടില്ലെന്ന്. ആരും മിണ്ടാതിരിക്കുകയാണ്. എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാൻ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാൻ സംസാരിച്ചു ‘നിങ്ങളാണ് തെറ്റ് ചെയ്തത്. നിങ്ങളുടെ മകനായി അഭിനയിക്കുമ്പോൾ ഞാൻ അച്ഛാ എന്ന് വിളിച്ചിട്ടുള്ളത് മനസ്സ് അറിഞ്ഞുകൊണ്ടാണ്. നിങ്ങൾ തെറ്റ് ചെയ്തു. അതിന് ആ വല്യ മനുഷ്യനെ പറയരുത്’ എന്ന് തുടങ്ങി എന്തൊക്കെയോ പറഞ്ഞു.
ഞാൻ എന്തൊക്കെ പറഞ്ഞ് എന്ന് എനിക്ക് ഓർമ്മയില്ലെങ്കിലും തിലകേട്ടൻ എന്നെ അടിമുടി നോക്കിയ നോട്ടം ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. അപ്പോഴാണ് ഞാൻ കൈ ചൂണ്ടിയത് പോലും നോക്കുന്നത്. എന്താണ് സംഭവിച്ചതെന്നും മനസ്സിലായില്ല. പൊന്നമ്മ ചേച്ചിയൊക്കെ വന്ന് നിന്റെ ഇങ്ങനത്തെ മുഖം ആദ്യമായിട്ടാണ് കാണുന്നതെന്ന് പറഞ്ഞു. എനിക്ക് പെട്ടെന്ന് ഭയങ്കര വിഷമമായി.
തിലകേട്ടനെ പോലെയുള്ള ഒരാളോട് അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് ആ രാത്രിയിൽ ഞാൻ ആലോചിച്ചു. സ്നേഹം കൊണ്ടാണോ? ന്യായത്തിന്റെ പുറത്താണോ എന്നൊന്നും അറിയില്ല. അതിന് ശേഷം പിന്നെയും ഞാൻ അദ്ദേഹത്തോട് പോയി സംസാരിച്ചിട്ടുണ്ട്. ഒരു പരിപാടിക്ക് ഞാൻ വന്നിരുന്നത് ജയപ്രദ മാഡത്തിന്റേയും തിലകേട്ടന്റേയും നടുക്കാണ്. പെട്ടെന്ന് ഒടി വന്ന് ഇരുന്നതാണ്. കണ്ടപ്പോൾ എന്താണ് പറയുക എന്ന് ആലോചിച്ചു. ഞാൻ ഇന്ത്യ റുപ്പി കണ്ടു. ചേട്ടൻ ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞു. ‘ആ താങ്ക്യൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിന്റെ ആ അഹങ്കാരം നമുക്ക് ഇഷ്ടമാണ്. അദ്ദേഹം വലിയ നടനാണ് അദ്ദേഹം എന്ത് പറഞ്ഞാലും നമുക്ക് ഒരു പ്രശ്നവും ഇല്ലെന്നുമാണ് ദിലീപ് വീഡിയോയിൽ പറയുന്നത്.
അത് കഴിഞ്ഞ് അമ്മയുടെ പരിപാടി നടക്കുമ്പോൾ ചേട്ടാ വാ എന്ന് ഞാൻ പറയുമ്പോൾ നീ പോടാ എന്ന് പറഞ്ഞ് കൈ തട്ടിമാറ്റും. ഞാനും സിദ്ദീക്കയും അത് പറഞ്ഞ് ചിരിക്കുമായിരുന്നു.
അത്രയേയുള്ളൂ. തിലകൻ ചേട്ടൻ എന്ത് പറഞ്ഞാലും നമ്മൾ ആ ആംഗിളിലെ കാണുകയുള്ളൂ. നമുക്ക് ഒരുപാട് ഇഷ്ടമുള്ള, എടുത്ത് പറയാൻ പറ്റുന്ന ലെജന്റാണ്. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണ്. ആദ്യമൊക്കെ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാൻ മടിയായിരുന്നു. ഞാനും മണിയും മാറി നിൽക്കുമായിരുന്നു. വരൂ എന്ന് പറഞ്ഞ് ഞങ്ങളെ അടുത്തേക്ക് വിളിച്ചു. പിന്നീട് തമാശകളൊക്കെ പറഞ്ഞ് ഭയങ്കര സൗഹൃദമായി മാറി. പഞ്ചാബി ഹൗസിലൊക്കെ രസകരമായ ഒരുപാട് മുഹൂർത്തങ്ങളുണ്ടെന്നും ദിലീപ് പറഞ്ഞു.
ദിലീപ് വിഷമാണെന്നാണ് പണ്ടൊരു അഭിമുഖത്തിൽ തിലകൻ പറഞ്ഞിരുന്നത്. തന്റെ അനുഭവത്തിൽ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകൻ വ്യക്തമാക്കിയിരുന്നു. അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്‌ക്കെതിരെ ഒരിക്കലും ഞാൻ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്‌സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും തിലകൻ അന്ന് തുറന്നടിച്ചു.
മറ്റൊരു അഭിമുഖത്തിൽ മീശാമാധവനിൽ അഭിനയിച്ച പ്രധാന നടൻ എന്റെ ശത്രുവാണെന്നും തിലകൻ പറയുകയുണ്ടായി. പക്ഷെ ആ ചിത്രം നിർമിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത്. ക്രിസ്റ്റ്യൻ ബ്രദേഴ്‌സ് എന്ന ചിത്രം നിർമിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാർ ചെയ്ത് അഡ്വാൻസ് വാങ്ങിയിരുന്നു. മോഹൻലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈർ പറഞ്ഞു. എന്നാൽ പിന്നീട് ഈ ചിത്രത്തിൽ നിന്നും എന്നെ ഒഴിവാക്കി. അമ്മ എന്ന സംഘടന ഇടപെട്ടാണ് ആ അവസരം ഇല്ലാതാക്കിയത് എന്നും തിലകൻ ആരോപിച്ചിരുന്നു.
മലയാള സിനിമയിലെ താരസംഘടനയായ അമ്മ വിലക്കിയപ്പോൾ നാടകത്തിൽ അഭിനയിക്കാൻ തയ്യാറായ തിലകന് വേണ്ടി നാടക സമിതിയുണ്ടാക്കിയത് സുഹൃത്തും നാടകകലാകാരനുമായ അമ്പലപ്പുഴ രാധാകൃഷ്‌ണനാണ്. തിലകനെ ദ്രോഹിക്കാൻ മുന്നിൽ നിന്നത് ദിലീപ് ആണെന്നും, മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളും തിലകന് എതിരായിരുന്നുവെന്ന് രാധാകൃഷ്‌ണൻ വെളിപ്പെടുത്തിയിരുന്നു.
തിലകനെതിരെ സിനിമയിലെ മാഫിയ സംഘം നിലനിന്നിരുന്നു. തിലകനെതിരെ സിനിമയിലെ മാഫിയ സംഘം നിലനിന്നിരുന്നു. വലിയ മാനസിക പീഡനമാണ് ആ മഹാനടൻ അനുഭവിച്ചത്. കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി. പേര് പറയില്ല കൂളിംഗ് ഗ്ലാസ് മാറുന്ന നടൻ എന്നായിരുന്നു തിലകൻ പറയുക. കൂളിംഗ് ഗ്ലാസ് സിനിമയിൽ ഉപയോഗിക്കുന്ന നടൻ ആരാണെന്ന് എല്ലാവർക്കും അറിയാം. മഹാ നടന്റെ മകന്റെ കൂടെ അഭിനയിക്കാൻ വിലക്ക് കല്പിച്ചവർ തന്നെ ക്ഷണിച്ചു. ഉസ്താദ് ഹോട്ടൽ സിനിമയ്ക്ക് വേണ്ടി ക്ഷണിച്ചു.
മോഹൻലാലിനെ തിലകന് ഏറെ ഇഷ്ടമായിരുന്നു. മോഹൻലാലിന് എന്ത് പറ്റി എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. ലാൽ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല. ലാലും അവരുടെ കൂടെ നിന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിനയനുമായുള്ള സൗഹൃദം അദ്ദേഹത്തിന് ദോഷം വന്നു. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടായത് വിനയന്റെ സിനിമയിൽ അഭിനയിച്ചപ്പോഴായിരുന്നു.
‘സിനിമയിൽ ഒരു സംഘമുണ്ട്. മാഫിയ എന്ന് തിലകൻ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ചർച്ചയിൽ ഞാൻ അദ്ദേഹത്തോടൊപ്പം പോയിരുന്നു. മാഫിയ എന്ന് പറഞ്ഞത് പിൻവലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. താനത് പിൻവലിക്കില്ലെന്ന് തിലകൻ ഉറച്ചു നിന്നു. നാടകത്തിലേക്ക് തിരികെ വന്നപ്പോൾ തന്റെ തട്ടകത്തിൽ നിന്ന് വിലക്കാൻ ആരും വരില്ലെന്നാണ് തിലകൻ പറഞ്ഞത്. എനിക്ക് ഭയങ്കര ലാഭം കിട്ടിയ നാടകമാണിത്. നൂറ്റിനാലോളം സ്റ്റേജ് ചെയ്തപ്പോൾ 15 ലക്ഷം രൂപയുടെ ചെക്കാണ് ഞാൻ എഴുതി കൊടുത്തത്. പ്രേക്ഷകരായിരുന്നു തിലകന്റെ ശക്തി. അദ്ദേഹത്തെ കാണുമ്പോഴേ അവർ ആവേശത്തിലാകും.
നാടകത്തിൽ വീണ്ടും സജീവമായപ്പോൾ സിനിമയിലേക്ക് ഇനിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തട്ടകത്തിൽ കിടന്ന് മരിക്കണമെന്നതായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കുമ്പോഴാണ് രഞ്ജിത്ത് ഇന്ത്യൻ റുപ്പിയിലേക്ക് വിളിക്കുന്നത്. 95-ാമത്തെ നാടകത്തിൽ അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു അത്. നാടകത്തിന് വേണ്ടി നിങ്ങൾ ഒരുപാട് കാശ് മുടക്കിയല്ലേ, ഇപ്പോൾ താൻ സിനിമയിലേക്ക് പോയാൽ ശരിയാകുമോ എന്ന ആശയ കുഴപ്പം ഉണ്ടായിരുന്നു അദ്ദേഹത്തിന്. അപ്പോൾ ഞാൻ പറഞ്ഞു, ചേട്ടൻ പോകണം, നാടകത്തിന് വേണ്ടിയല്ല ഇപ്പോൾ നമ്മൾ നാടകം ചെയ്യുന്നത്. സിനിമയിലെ വരേണ്യവർഗ്ഗത്തിനെതിരേയുള്ള പോരാട്ടമായിരുന്നു. അതിൽ ജയിച്ചിരിക്കുന്നൂ എന്ന്.
ഭയങ്കര അവഗണനയാണ് ആ മനുഷ്യൻ അനുഭവിച്ചത്. അദ്ദേഹത്തിന്റെ മക്കളായി അഭിനയിച്ചവരാണ് സിനിമയിൽനിന്ന് മാറ്റി നിർത്തിയത്. പക്ഷേ തിലകൻ ആർക്ക് മുന്നിലും വഴങ്ങിയില്ല. അദ്ദേഹം ഏറ്റവും പ്രധാന്യം നൽകിയത് പ്രേക്ഷകർക്കാണ്. ഞാനൊരു നടനാണ്, ആരുടെയും മുന്നിൽ കൈകൂപ്പി നിൽക്കില്ല, അതാണ് ഇവർക്ക് എന്നോടുള്ള ദേഷ്യം എന്ന് പറയാറുണ്ട്. ഏറ്റവും കൂടുതൽ അദ്ദേഹത്തെ ദ്രോഹിക്കാൻ മുന്നിൽ നിന്നത് ദിലീപാണെന്ന് അദ്ദേഹം അവസാനകാലത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എന്തു പറ്റി? മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ നഷ്ടമായി. അദ്ദേഹത്തിന് ആരോടും ഒരു പിണക്കവുമുണ്ടായിരുന്നില്ല എന്നുമാണ് അമ്പലപ്പുഴ രാധാകൃഷ്ണൻ പറഞ്ഞിരുന്നത്.