മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
വിവാഹശേഷം സിനിമാഭിനയം ഉപേക്ഷിക്കുമ്പോൾ മഞ്ജു അന്ന് ദിലീപിനേക്കാൾ വലിയ താരമാണ്. അഭിനയ രംഗം വിടാനുള്ള തീരുമാനം പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചു. വിവാഹ ശേഷം ലെെം ലെെറ്റിൽ നിന്നും മഞ്ജു പൂർണമായും മാറി നിന്നു. നടി തിരിച്ചെത്തണമെന്ന് ആരാധകർ തുടരെ ആവശ്യപ്പെട്ട് കൊണ്ടിരുന്നു. ഇപ്പോഴിതാ ഇവർ വിവാഹിതരായിരുന്ന കാലത്ത് ദിലീപ് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സിനിമയിൽ നിനക്ക് 19 വയസാണെന്ന് ഞാൻ പറയും. കാരണം അതിനപ്പുറമുള്ള പ്രായം പ്രേക്ഷകർ കണ്ടിട്ടേയില്ല. ഉണ്ടാക്കി വെച്ചിരിക്കുന്ന ഇമേജും അത് പോലെയാണ്. കണക്കുകളെടുത്താൽ കല്യാണം കഴിച്ച് തിരിച്ച് വന്നാൽ പിന്നെ ഈ കാണുന്ന ബഹളങ്ങൾ കണ്ടിട്ടില്ലെന്ന് അന്ന് ദിലീപ് പറഞ്ഞു. ദിലീപിന് മഞ്ജു വാര്യരോട് അസൂയ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ മഞ്ജു ഒരു പാവമാണ്, അതിനോട് അസൂയപ്പെട്ടിട്ട് എന്താ കാര്യം എന്നാണ് ദിലീപ് മറുപടി നൽകിയത്.
താൻ മഞ്ജുവിനെ പുറത്തിറക്കാറില്ലെന്ന വാദം തെറ്റാണെന്നും ദിലീപ് അന്ന് പറഞ്ഞു. മഞ്ജു വളരെ ലിബറൽ ആണ്. സൂപ്പർമാർക്കറ്റുകളിലും എവിടെയും മഞ്ജുവിനെ കാണാം. എറണാകുളത്തെ ഷോപ്പുകൾ അന്വേഷിച്ചാൽ എല്ലാം കാര്യവും പർച്ചേഴ്സ് ചെയ്യാൻ പോകുന്നത് മഞ്ജുവാണ്. രുപാട് ഹീറോയിൻസിന്റെ കൂടെ അഭിനയിക്കുന്നു. അടുപ്പിച്ച് ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ഗോസിപ്പ് വരാം. ജോലിയുടെ ഭാഗമാണ്. ഗോസിപ്പുകൾ എന്റെ എനർജിയുടെ രഹസ്യമാണ്.
മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല. എല്ലാ കാര്യങ്ങളും ഓപ്പണായിരിക്കണെമന്നാണ് മഞ്ജുവിന്. ചാന്തുപൊട്ടിലെ പാട്ട് സീനിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് കുഴപ്പമില്ലെന്നാണ് പറഞ്ഞത്. പക്ഷെ സ്വാഭാവികമായും ഏത് ഭാര്യക്കും തോന്നാം. അവരും മനുഷ്യ സ്ത്രീയാണ്. പക്ഷെ എന്റെ ജോലിയായതിനാൽ ചിലപ്പോൾ കടിച്ച് പിടിച്ചിരിക്കുന്നതായിരിക്കാം. ഞാനും പൊസസീവാണെന്നും ദിലീപ് പറഞ്ഞു. കല്യാണം കഴിഞ്ഞ സമയത്ത് മഞ്ജു രണ്ട് സിനിമ തീർക്കുന്നുണ്ടായിരുന്നു. പത്ത് പതിനഞ്ച് ദിവസം ഞങ്ങൾ തമ്മിൽ കണ്ടിട്ടേയില്ല. അങ്ങനെയാണ് മഞ്ജു സിനിമകളിൽ നിന്നും മാറി നിന്നതെന്നും ദിലീപ് അന്ന് പറഞ്ഞു.
രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ കാലത്തിലാകമായി മാറിയ മഞ്ജു വാര്യർ 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഇറങ്ങിയ സല്ലാപത്തിലാണ് നായികയാവുന്നത്. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ രാധ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
വളരെ ചെറിയ സമയം കൊണ്ടായിരുന്നു മഞ്ജുവിന്റെ വളർച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നടിക്ക് സാധിച്ചു. മൂന്ന് വർഷക്കാലം മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു.
പതിനാല് വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവിൽ ഒന്നോ രണ്ടോ സിനിമകളിൽ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാൽ അത് മഞ്ജുവാര്യരുടെ കാര്യത്തിൽ തെറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുൻനിരയിൽ തന്നെ നിറഞ്ഞ് നിൽക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.
കരിയറിലെ ഏറ്റവും മികച്ച സമയത്താണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്യുന്നതും സിനിമാ രംഗം വിടുന്നതും. സംവിധായകരുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ് ആരാധകരിപ്പോൾ. ദിലീപുമായുള്ള ബന്ധത്തെ മാതാപിതാക്കൾ എതിർത്തപ്പോൾ മഞ്ജു അത് അനുസരിക്കേണ്ടതായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ദിലീപുമായുള്ള വിവാഹത്തോടെ മകളുടെ കലാ ജീവിതം അവസാനിക്കുമെന്ന് മാതാപിതാക്കൾക്ക് അറിയാമായിരുന്നു.
അവർ അന്ന് ആശങ്കപ്പെട്ടതിൽ കാര്യമുണ്ടെന്ന് പിന്നീട് കാലം തെളിയിച്ചെന്നും ആരാധകർ ചൂണ്ടിക്കാട്ടി. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ദിലീപിനെ മഞ്ജു വിവാഹം ചെയ്യുന്നത്. വിവാഹശേഷം കുടുംബ ജീവിതത്തിലേക്ക് പൂർണശ്രദ്ധ നൽകിയെങ്കിലും നടിയെ നിരാശപ്പെടുത്തിയ സംഭവങ്ങളാണ് പിന്നീടുണ്ടായത്. രണ്ടാം വരവിൽ നടിയുടേതായി പുറത്തെത്തിയ പല ചിത്രങ്ങളും വിജയമായിരുന്നുവെങ്കിലും നിരവധി പരാജയവും നടിയുടെ കരിയറിൽ രുചിക്കേണ്ടതായി വന്നു.
തമിഴിൽ നിന്നും ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു നടി ചെയ്തത്. തമിഴകത്ത് മഞ്ജു അഭിനയിച്ച സിനിമകളെല്ലാം വലിയ പ്രൊജക്ടുകളായിരുന്നു. ആദ്യ ചിത്രം അസുരനിൽ നായകൻ ധനുഷ്. സംവിധായകൻ വെട്രിമാരൻ. രണ്ടാമത്തെ സിനിമ തുനിവിൽ നായകൻ അജിത്ത്. പിന്നീട് വേട്ടയാനിൽ രജിനികാന്തിനൊപ്പം. തമിഴ് സിനിമാ ലോകത്തിന്റെ ചരിത്രമെടുത്താൽ അപൂർവ കാഴ്ചയാണിത്. 46 കാരിയാണ് മഞ്ജു വാര്യർ.
മഞ്ജു വാര്യരുടെ സമകാലീനർക്കും പിന്നീട് വന്ന ജെനറേഷനിലെ നായിക നടിമാർക്കും ഇന്ന് തമിഴ് സൂപ്പർസ്റ്റാറുകളുടെ നായികയായി അവസരങ്ങൾ ലഭിക്കാറില്ല. മീന, സ്നേഹ തുടങ്ങിയവർ ഉദാഹരണം. എന്നാൽ പ്രായം മഞ്ജുവിന്റെ കാര്യത്തിൽ വിലങ്ങ് തടിയായില്ല. നടിക്ക് ഇന്ന് തമിഴകത്ത് വമ്പൻ പ്രൊജക്ടുകൾ ലഭിക്കുന്നതിന് കാരണം താരമൂല്യവും ഒപ്പം 15 വർഷം നടി സിനിമാ രംഗത്ത് നിന്നുമെടുത്ത ഇടവേളയാണ്.
കരിയറിലെ ഏറ്റവും മികച്ച സമയം വിവാഹം ചെയ്ത് അഭിനയ രംഗം വിട്ടതോടെ മഞ്ജു വാര്യർ കളഞ്ഞെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിന് മറ്റൊരു വശവുമുണ്ടെന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത്. നടി ഇടവേളയെടുത്ത ആ പതിനഞ്ച് വർഷവും നടി സിനിമാ രംഗത്ത് തുടർന്നിരുന്നെങ്കിൽ ഒരുപക്ഷെ ഈ താരത്തിളക്കം മഞ്ജു വാര്യർക്കുണ്ടാകില്ലായിരുന്നുവെന്നാണ് ഇവരുടെ വാദം.
1998 ലാണ് മഞ്ജു വാര്യർ ദിലീപിനെവിവാഹം ചെയ്യുന്നതും കരിയർ വിടുന്നതും. നടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമകൾ ചെയ്യാൻ ഫിലിം മേക്കേർസ് മുന്നോട്ട് വന്നിരുന്ന കാലം. എന്നാൽ മലയാള സിനിമാ ലോകം ആ കാലഘട്ടത്തിൽ വലിയ മാറ്റങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളോടെ മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങളുടെ പേരിൽ മാത്രം മോളിവുഡ് അറിയപ്പെടാൻ തുടങ്ങി. നായികമാർക്ക് പ്രാധാന്യമില്ലാത്ത സിനിമകളാണ് പിന്നീട് കൂടുതലും വന്നത്. ഒരുപക്ഷെ അന്ന് കരിയറിൽ തുടർന്നാലും താരാധിപത്യത്തിന് മുകളിലേക്ക് വളർന്ന് വരാൻ മഞ്ജുവിനും ഒരുപക്ഷെ കഴിഞ്ഞേക്കില്ല.
90 കളിൽ മൂന്ന് വർഷം മാത്രമാണ് മഞ്ജു വാര്യർ കരിയറിലുണ്ടായിരുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 20 സിനിമകൾ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടിക്കായി. 17ാം വയസിൽ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് വരുന്നത്. 1995 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. 1996 ലാണ് സല്ലാപം റിലീസ് ചെയ്യുന്നത്. ഈ സിനിമയാണ് കരിയറിൽ വഴിത്തിരിവാകുന്നത്.
കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്ത് അഭിനയ രംഗം വിടാൻ മഞ്ജു തീരുമാനിച്ചപ്പോൾ പ്രേക്ഷകർ ഒന്നടങ്കം വിഷമിച്ചു. ലെെം ലെെറ്റിൽ നിന്നും നടി മാറി നിന്നിട്ടും സിനിമാ ലോകവും പ്രേക്ഷകരും മഞ്ജുവിനെ മറന്നില്ല. പ്രിയ നടിയുടെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിച്ചു. പതിനഞ്ച് വർഷം ആ സന്തോഷ വാർത്തയ്ക്ക് ആരാധകർ കാത്തിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് മഞ്ജു വാര്യർ നടത്തി. തെന്നിന്ത്യൻ സിനിമാ ലോകത്ത് മറ്റൊരു നടിക്കും ഇത്രയും വലിയ സ്വീകാര്യത തിരിച്ച് വരവിൽ ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം, പല്ലിശ്ശേരി പറഞ്‍ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ ഭാര്യ അതേ രംഗത്ത് വരാൻ പാടില്ലെന്ന അലിഖിത നിർദ്ദേശം. ചോദിക്കുമ്പോൾ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന ദിലീപ് പറഞ്ഞേക്കാം. മഞ്ജു വാര്യരുടെ കാര്യത്തിലും അങ്ങനെയാണ്. മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വിവാഹം കഴിഞ്ഞ ശേഷം മഞ്ജു അഭിനയം നിർത്തി. അതിന്റെ പേരിൽ പലരും കുറ്റപ്പെടുത്തി. ദിലീപിന്റെ ഭാര്യ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവർ രണ്ട് പേരുമാണ്. ഞാൻ എന്റെ ഇഷ്ടത്തിനാണ് അഭിനയം നിർത്തിയത്, അത് കുടുംബ ജീവിതത്തിന് വേണ്ടിയാണെന്ന് മഞ്ജു വാര്യർ തന്നെ പറഞ്ഞിട്ടുണ്ട്.
ഒരു ഘട്ടത്തിൽ അവർ പിരിഞ്ഞു. ഒരു തിരിച്ച് വരവ് സാമ്പത്തികമായും പ്രശസ്തി കൊണ്ടും മഞ്ജു വാര്യർ ആഗ്രഹിച്ചു. ഹൗ ഓൾഡ് ആർ യു ക്ലിക്കായി. സ്ത്രീ ജനങ്ങൾ മഞ്ജുവിന്റെ പക്ഷത്തായി. കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയം നിർത്തി. ദിലീപ് പറഞ്ഞിട്ടായിരിക്കും. കാവ്യക്ക് അച്ഛനുമായി വല്ലാത്ത അറ്റാച്ച്മെന്റാണ്. മകളുടെ കരിയറിന് വേണ്ടി ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ട്. മകൾ അഭിനയം നിർത്തുന്നതിനോട് പിതാവ് യോജിച്ചിരുന്നില്ല. വീണ്ടും മകൾ അഭിനയിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു.
ദിലീപിനോട് ഇക്കാര്യം പറഞ്ഞപ്പോൾ ദിലീപ് ചിരിച്ചു. ദിലീപിന് പൂർണ തൃപ്തിയില്ലെന്ന് ആംഗ്യങ്ങളിൽ നിന്ന് അദ്ദേഹം മനസിലാക്കി. മകളുമായി ഈ ആഗ്രഹം അദ്ദേഹം പങ്കുവെച്ചു. പക്ഷെ ഇതിനിടെ ജീവിതത്തിൽ പല സംഭവങ്ങളുമുണ്ടായി. അച്ഛൻ മരിച്ച ശേഷം അദ്ദേഹത്തിന് ഇങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നെന്ന് കാവ്യ പറഞ്ഞിട്ടുണ്ട്. പ
ക്ഷെ അതിൽ ആരെയും കുറ്റപ്പെടുത്താൻ കാവ്യ നിന്നില്ല. മരണവീട്ടിൽ ഞാൻ പോയിരുന്നു. അവിടെ വെച്ചുണ്ടായ സംസാരങ്ങളിൽ നിന്നാണ് ഇതറിഞ്ഞത്. ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നാണ്. ആ ആഗ്രഹം നടത്തിക്കൊടുക്കാൻ ദിലീപ് ആലോചിക്കുന്നുണ്ട്. മുന്നിൽ പല കാര്യങ്ങളുമുണ്ട്. മഞ്ജു വാര്യർ വന്ന് രക്ഷപ്പെട്ട് പോയി.അഭിനയിക്കാൻ വേണ്ടിയാണോ എന്നറിയില്ല കാവ്യ ഇപ്പോൾ സ്ലിം ആയിട്ടുണ്ടെന്നും പല്ലിശ്ശേരി പറയുന്നു.