ദിലീപ് വലിയ താരമാകുമെന്ന് അന്നേ ഖുശ്ബു പറഞ്ഞിരുന്നു; റോബിൻ തിരുമല

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്.

മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്.

കരിയറിലെ തുടക്ക കാലത്ത് നിരവധി സിനിമകളിൽ സഹനടനായി ദിലീപ് അഭിനയിച്ചിട്ടുണ്ട്. ഇതിലൊന്നായിരുന്നു മാനത്തെ കൊട്ടാരം. ദിലീപിന്റെ കരിയറിലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു ഇത്. 1994 ൽ പുറത്തിറങ്ങിയ സിനിമയിൽ ഖുശ്ബു, ദിലീപ്, സുരേഷ് ​ഗോപി എന്നിവരാണ് പ്രധാന വേഷം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായിരുന്നു റോബിൻ തിരുമല. ഇപ്പോഴിതാ അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

സിനിമയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കവെയാണ് റോബിൻ തിരുമല ദിലീപിനെ കുറിച്ചും സംസാരിക്കുന്നത്. ദിലീപ് വലിയ താരമാകുമെന്ന് അന്നേ ഖുശ്ബു പറഞ്ഞിരുന്നെന്ന് റോബിൻ തിരുമല പറയുന്നു. എംജി റോഡിലെ ഒരു ഹോട്ടലിന്റെ മുകളിൽ വെച്ചായിരുന്നു ദിലീപിന്റെ ഇന്റർവ്യൂ. ദിലീപ് മിമിക്രിയൊക്കെ കാണിക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കി. ഇയാൾ ഒരു സൂപ്പർസ്റ്റാറാകുമെന്ന് ഖുശ്ബു പറയുന്നുണ്ട്. അന്ന് ദിലീപിനെ താഴെ കൊണ്ടിറക്കി ബെെക്കിൽ കാത്ത് നിന്ന ആളായിരുന്നു നാദിർഷ.

പിന്നീട് നാദിർഷ മറ്റൊരാൾക്ക് പകരമായി മാനത്തെ കൊട്ടാരത്തിൽ അഭിനയിച്ചെന്നും റോബിൻ തിരുമല ഓർത്തു. സിനിമയ്ക്കിടെയുണ്ടായ മറ്റൊരു സംഭവവും റോബിൻ തിരുമല പങ്കുവെച്ചു. ദിലീപ് എനിക്കടുത്ത് വന്ന് ഭായ് എനിക്കൊരു ഉപകാരം ചെയ്യണമെന്ന് പറഞ്ഞു. മാനത്തെ കൊട്ടാരത്തിൽ 50 പോസ്റ്ററുകൾ ഉണ്ട്. ഒരു സെെഡിൽ ദിലീപിന്റെ തലയും ഒരു സൈഡിൽ ഖുശ്ബുവിന്റെ തലയും സെന്ററിൽ സുരേഷ് ​ഗോപിയുമാണ് പോസ്റ്ററിൽ. ദിലീപ് ആകെ അന്തം വിട്ടു. അത്രയും വലിയ പോസ്റ്ററടിക്കുകയെന്നത് അസാധ്യമാണ്.

എനിക്ക് ഇത് പോലത്തെ കുറച്ച് പോസ്റ്റർ സംഘടിപ്പിച്ച് തരാമോ പെെസ ഞാൻ കാെടുക്കാമെന്ന് ദിലീപ് എന്നോട് ചെവിയിൽ ചോദിച്ചു. അതെന്തിനാണെന്ന് ഞാൻ ചോദിച്ചു. ചെറിയൊരു ആവശ്യമുണ്ടെന്ന് ദിലീപ്. ദിലീപിന്റെ വീ‌ടിന്റെയടുത്ത് ഒട്ടിക്കാനായിരുന്നു. അന്ന് പുള്ളിക്ക് ഒരു പ്രണയമുണ്ട്. നടക്കാതെ പോയ പ്രണയം. അവരുടെ വീട്ടുകാർ കാണാൻ വേണ്ടിയോ മറ്റോ ആണ് ഒട്ടിക്കാൻ പറഞ്ഞത്. ആന്റണി അന്ന് പറഞ്ഞ വാക്കുണ്ട്. മാനത്തെ കൊട്ടാരം എന്ന സിനിമയുടെ പോസ്റ്ററാണിത്, ഈ പോസ്റ്റർ ലോകം മുഴുവൻ ഒട്ടിക്കാൻ പോകുകയാണ് നീ ആരാണെന്ന് കുറച്ച് കഴിയുമ്പോൾ ആൾക്കാർ മനസിലാക്കുമെന്ന് പറഞ്ഞു. അത് സത്യമായെന്നും റോബിൻ തിരുമല വ്യക്തമാക്കി.

ഒരു കാലത്ത് തിയറ്ററുകളിൽ ആളെ നിറയ്ക്കാൻ കെൽപ്പുളള ഒരു താരം മാത്രമായിരുന്നില്ല ദിലീപ്. അതിനപ്പുറം മികച്ച അഭിനയശേഷിയും തന്റെതായ ശൈലിയുമുളള നടൻ എന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരുന്നു. സല്ലാപവും, ജോക്കറും, കഥാവശേഷനും, ഗ്രാമഫോണും, അരികെയും അങ്ങനെ വിരലിൽ എണ്ണാവുന്ന ചില സിനിമകളിൽ തനിക്കു കോമഡി മാത്രമല്ല ഇമോഷണൽ രംഗങ്ങളും അതി ഗംഭീരമായി അവതരിപ്പിക്കാൻ തനിക്കു കഴിയും എന്ന് തെളിയിച്ച ആളാണ് ദിലീപ്.

എന്നാൽ ദിലീപിന് അടുത്ത കാലത്തായി നല്ല സമയമല്ല സിനിമയിൽ. നടന്റേതായി പുറത്തെത്തിയ ചിത്രങ്ങൾക്കൊന്നും തന്നെ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായില്ല. മിമിക്രിയിലൂടെയായിരുന്നു ദിലീപ് സിനിമയിലേയ്ക്ക് എത്തുന്നത്. അടുത്തിടെ നടനെ കുറിച്ച് സുഹൃത്തും നടനുമായ കൊച്ചിൻ മൻസൂർ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ദിലീപിന്റെ അന്നത്തെ പ്രധാന ഐറ്റം ഇന്നസെന്റിന്റെ ഒരു കുമ്പസാരമാണ്. വൻ ഹിറ്റ് പരിപാടിയാണ് അത്.

എവിടെ ആണെങ്കിലും ആളുകൾ ആർത്ത് ചിരിക്കും. ആരും മോശമില്ല, മൊത്തത്തിൽ കളർഫുൾ ആയിരുന്നു. അന്ന് 250 രൂപയായിരുന്നു എല്ലാവരുടേയും പ്രതിഫലം. 1994 ന്യൂഇയറിന് കോട്ടയത്താണ് പരിപാടി. ഈ വർഷം നീ സിനിമയിൽ പൊളിക്കും എന്ന് പറഞ്ഞ് ഞാൻ 250 രൂപ മനസ്സ് അറിഞ്ഞ് കൊടുത്തു. അവിടുന്ന് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് സൈന്യം സിനിമയിലേയ്ക്ക് അബിയേയും ദിലീപിനേയും വിളിക്കുന്നത്. അതിലാണ് ശരിക്കും ദിലീപ് ക്ലിക്കാകുന്നത്.

തൊട്ടുപിന്നാലെ മാനത്തെ കൊട്ടാരം പോലുള്ള സിനിമകൾ വരുന്നത്. പിന്നീട് ഒരു കയറ്റമായിരുന്നു. അതൊക്കെ ഒരിക്കലും മറക്കാത്ത ഓർമ്മകളാണ്. എല്ലാവരും ഇടയ്ക്കൊക്കെ വിളിക്കുമെന്നും മൻസൂർ കൂട്ടിച്ചേർക്കുന്നു. അതേസമയം, അടുത്തിടെ നടൻ ദിലീപും തന്റെ കരിയറിനെ കുറിച്ചെല്ലാം സംസാരിച്ചിരുന്നു. കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് അഭിമുഖത്തിൽ ദിലീപ് പറയുന്നത്.

ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും. അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങൾ വീണ്ടും സിനിമ ചെയ്യണമെന്നാണ്.

എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്.

വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ്. പ്രേക്ഷകന്റെ കയ്യടിയും വാക്കുകളുമാണ് നമ്മുടെ ഊർജ്ജം. പ്രേക്ഷകരുടെ സ്നേഹത്തിൽ അന്ന് മുതൽ ഇന്നുവരെ ഒരു കുറവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഏറ്റവും വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് രാമലീല എന്ന ചിത്രം പുറത്തിറങ്ങുന്നത്. എൻ്റെ സിനിമ കാണരുതെന്ന രീതിയിൽ ഒരു വിഭാഗം വലിയ രീതിയിൽ വിഷം കുത്തിവെച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ രാമലീല എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായെന്നും ദിലീപ് പറയുന്നു.

പുറത്തെത്താനുള്ളത്. വളരെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ദിലീപും കാത്തിരിക്കുന്നത്. ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ അഫ്സൽ ആലപിച്ച ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദിലീപ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. ഞാൻ സ്വന്തമായി ചാനൽ തുടങ്ങിയിട്ട് ഇല്ലെങ്കിലും എന്റെ പേരിൽ യൂട്യൂബുമായി ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നാണ് നടൻ പറയുന്നത്. ഞാൻ കാരണം യൂട്യൂബ് ചാനലുകൾ തുടങ്ങിയ ഒരുപാട് ആളുകളുണ്ട്. ഞാനൊന്ന് വെറുതെ ഇരുന്നു കൊടുത്താൽ മതി. അതിലൂടെ അവരൊക്കെ ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്. ഞാൻ സ്വന്തമായി ചാനൽ തുടങ്ങിയില്ലെങ്കിലും ഇവരൊക്കെ എന്നെ കൊണ്ട് ഉണ്ടാക്കുന്നതിന്റെയൊക്കെ ഒരു വിഹിതം എനിക്ക് തന്നാൽ മതിയായിരുന്നു.

കേശു ഈ വീടിന്റെ നാഥൻ എന്ന് പറയുന്ന പോലെ ഞാനാണ് അവരുടെ ഐശ്വര്യം. അവരുടെയൊക്കെ അംബാസിഡർ ആണ് ഞാൻ’ എന്നും ദിലീപ് പറയുന്നു. അതിനർത്ഥം ദിലീപേട്ടൻ യൂട്യൂബ് ചാനൽ തുടങ്ങില്ല എന്നാണോ എന്ന ലക്ഷ്മിയുടെ മറുചോദ്യത്തിന് താൻ അങ്ങനെയല്ല പറഞ്ഞതൊന്നും യൂട്യൂബ് ചാനൽ തുടങ്ങുമോ ഇല്ലയോ എന്നൊന്നും പറയാൻ പറ്റില്ലെന്നും ദിലീപ് കൂട്ടിചേർത്തു.

വളരെ തമാശയോടെ ദിലീപ് പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. നടി കാവ്യ മാധവനെ വിവാഹം കഴിച്ചതിന് ശേഷവും നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിൽ പോയതോടുകൂടിയുമാണ് വിവാദങ്ങളും വിമർശനങ്ങളും കൂടി. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ നിരവധി കാര്യങ്ങളാണ് യൂട്യൂബിൽ പലതും പ്രചരിച്ചിരുന്നത്. ഇതേ കുറിച്ചാണ് പരിഹാസരൂപേണ ദിലീപ് പറഞ്ഞത്. അതേസമയം, നാല് വർഷമായി താൻ സിനിമയുടെ മാറ്റങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് ദിലീപ് വ്യക്തമാക്കിരുന്നു.

തിയേറ്ററിലേക്ക് ജനങ്ങൾ വരുന്നു എന്ന് അറിഞ്ഞതിൽ വലിയ സന്തോഷം. എല്ലാ പടങ്ങളും നമ്മുടെ തിയേറ്ററിൽ കളിക്കുന്നതു കൊണ്ട് നമുക്ക് കറക്ട് അറിയാൻ പറ്റുന്നുണ്ട്. അത് വലിയ സന്തോഷമാണ്. കോവിഡിന്റെ സമയത്ത് ഞാൻ സിനിമ ചെയ്തിട്ടില്ല, അതിന് ശേഷം രണ്ട് വർഷം ഞാൻ സിനിമയേ ചെയ്തിട്ടില്ല. എന്റെ പ്രശ്‌നങ്ങൾ ഒക്കെ തീരണ്ടേ. എന്നാ പിന്നെ എല്ലാം തീർന്നിട്ടാവാം എന്ന് പറഞ്ഞിരുന്നിട്ട് തീരണില്ല. എന്നാ പിന്നെ സിനിമയിലേക്ക് ഇറങ്ങാം എന്ന് തീരുമാനിക്കും.

ഒരു നാല് വർഷമായി സിനിമയുടെ മാറ്റങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. പിന്നെ നമ്മൾ കമ്മിറ്റഡ് ആയി കിടക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. ഒരു സംവിധായകന് കൊടുക്കുന്ന വാക്ക് എന്നൊരു സംവിധാനമുണ്ട്. ആ സമയത്ത് ഒക്കെ നമ്മൾ പുതിയ ആൾക്കാര് പുതിയതായിട്ട് എന്ത് കൊണ്ടു വരുന്നു നോക്കുന്നു എന്നാണ് ദിലീപ് പറയുന്നത്. പവി കെയർടേക്കർ ആണ് അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ്’പവി കെയർടേക്കർ’ എന്ന് പലരും പറഞ്ഞിരുന്നു. അഞ്ച് പുതുമുഖ നായികമാരായിരുന്നു പവി കെയർ ടേക്കറിൽ എത്തിയിരുന്നത്.

Vijayasree Vijayasree :