പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമെന്ന് വിവരം, സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നു; ചില വിവരങ്ങൾ ഇങ്ങനെ

ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു. മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്.

മുൻനിര നായകന്മാർരക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. ഇപ്പോൾ സിനിമയിലസ്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലാകുന്നത്.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഇപ്പോൾ അഭിനയത്തിൽ നിന്നും പൂർണമായും അകന്ന് കഴിയുകയാണ് കാവ്യ മാധവൻ. എന്നിരുന്നാലും ഒഴിവാക്കാൻ കഴിയാത്ത പൊതു പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും എല്ലാം ദിലീപിനൊപ്പം പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കാവ്യയുടെ പിതാവ് പി മാധവൻ അന്തരിച്ചത്. കാവ്യാ മാധവന്റെ ജീവിതത്തിൽ കരിയറിൽ ഒക്കെയും നിർണ്ണായകമായ റോൾ വഹിച്ച ആളാണ് താരത്തിന്റെ അച്ഛൻ പി മാധവൻ.

തീർത്തും അപ്രതീക്ഷിതമായ ഒരു വേർപാടാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഉണ്ടായത്. യാതൊരു ആരോഗ്യ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല എന്നാണ് കാവ്യയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. രാത്രിയിൽ അദ്ദേഹത്തിന് ഒരു നെഞ്ചുവേദന ഉണ്ടായതും പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നും അടുത്ത ബന്ധുക്കൾ പറയുന്നു.

ചെന്നൈയിൽ സ്ഥിരതാമസം ആക്കിയ കാവ്യക്ക് ഒപ്പം ഏറെ നാളായി അച്ഛൻ മാധവനും അമ്മ ശ്യാമളയും ഉണ്ടായിരുന്നു. ചെന്നൈയിലെ മലയാളി സമാജം പരിപാടികളിലും മറ്റു വേദികളിൽ ഒക്കെ കാവ്യയെ അനുഗമിച്ചും അല്ലാതെയും മാധവൻ സജീവ സാന്നിധ്യം ആയിരുന്നു. കാഴ്ച്ചയിൽ വളരെ ആരോഗ്യവാൻ ആയിരുന്ന അദ്ദേഹത്തിന് പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതം ആണ് മരണത്തിലേക്ക് നയിച്ചത്. സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നുവെന്നും ചില വിവരങ്ങളുണ്ട്.

കലോത്സവ വേദികളിൽ എല്ലാം നിറസാന്നിധ്യം ആയിരുന്നു മാധവനും. കാവ്യയുടെ കലാപരമായ കഴിവുകളെ എല്ലാം വളർത്തി എടുക്കാനും മലയാള സിനിമാ ലോകത്തിൽ നായിക ആക്കി വളർത്താനും അച്ഛൻ വഹിച്ച പങ്ക് ചെറുതല്ലെന്നു കാവ്യ പറഞ്ഞിട്ടുണ്ട്. ഊണും ഉറക്കവും ഇല്ലാതെ അച്ഛനും അമ്മയും കഷ്ടപെട്ടതിന്റെ ഫലമാണ് ഇന്നത്തെ ഞാൻ. അവർ എന്നെ കലോത്സവ വേദികളിൽ ഇറക്കാൻ ആയി കഷ്ടപ്പെട്ട നാളുകൾ ഇന്നും ഓർമ്മയുണ്ട്. നൃത്തവേദികളിൽ കൊണ്ട് പോകാൻ എന്നേക്കാൾ ആകാംക്ഷ അച്ഛനായിരുന്നു. അച്ഛന്റെ കടയുടെ മുന്പിലൂടെയാണ് ഞാൻ സ്‌കൂളിലേക്ക് പോവുക. ഞാൻ സ്‌കൂൾ എത്തും വരെയും അച്ഛന്റെ കണ്ണുകൾ എന്റെ ഒപ്പം തന്നെ ഉണ്ടാകും എന്നാണ് കാവ്യ മുൻപൊരിക്കൽ അച്ഛനെക്കുറിച്ച് പറഞ്ഞത്.

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം അച്ഛൻ ആയിരുന്നു കാവ്യക്ക് ഒപ്പം. നീലേശ്വരത്തുനിന്നും കൊച്ചിയിലേക്ക് കുടുംബം പറിച്ചുനട്ടപ്പോഴും മകൾക്ക് ഒപ്പം മാധവനും ഉണ്ടായിരുന്നു. ഉയർച്ച താഴ്ചകൾ പലതും വന്നപ്പോൾ മകൾക്കൊപ്പം ചേർന്നുനിന്നു. ഗോസിപ്പുകോളങ്ങളിൽ വരുന്ന വാർത്തകളോട് മിക്കപ്പോഴും കാവ്യക്ക് വേണ്ടി സംസാരിച്ചതും അദ്ദേഹമാണ്.

കൊച്ചിയിൽ ആണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. എല്ലാത്തിനും മേൽ നോട്ടം നൽകുന്നത് ദിലീപ് തന്നെയാണ്. കാവ്യയുടെ വേദനയിൽ പങ്കുചേർന്ന് ആശ്വസിപ്പിക്കാനായി മീനാക്ഷിയും ഒപ്പമുണ്ടെന്നാണ് വിവരം. പുലർച്ചെ തന്നെ ചെന്നൈയിൽ നിന്നും നാട്ടിലേക്ക് ഫ്‌ളൈറ്റ് മാർഗം കുടുംബം യാത്ര തിരിച്ചു. ഓസ്‌ട്രേലിയയിൽ ഉള്ള കാവ്യയുടെ ചേട്ടനും കുടുംബവും എത്തിയ ശേഷം ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ബുധനാഴ്ച ഉച്ചകഴിഞ്ഞ ശേഷം വെണ്ണലയിൽ ഉള്ള സ്വഭവനത്തിൽ വച്ചാണ് പൊതുദർശനം. ഇടപ്പള്ളി ശശ്മാനത്തിൽ വ്യാഴം രാവിലെ പത്തുമുപ്പത്തിനാണ് മാധവന്റെ സംസ്കാരം നടക്കുകയെന്നാണ് വിവരം.

അതേസമയം, പി.മാധവന് യാത്രാമൊഴിയുമായി നടനും സംവിധായകനുമായ അനൂപ് മേനോനും രംഗത്തെത്തിയിരുന്നു. ഷീ ടാക്സി’യുടെ ഷൂട്ടിന് ഷിംലയിലും കൂർഗിലും അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു എന്ന് അനൂപ് മേനോൻ കുറിച്ചു. അദ്ദേഹം ഒരു ശാന്തശീലനായ വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ അനൂപ് മേനോൻ പറഞ്ഞു. “വിട മാധവൻ ചേട്ടാ… ഷീ ടാക്സിയുടെ ഷൂട്ടിനായി ഷിംലയിലും കൂർഗിലും നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നാണ് അനൂപ് മേനോൻ കുറിച്ചത്.

കാവ്യയുടെ പിതാവിന്റെ വിയോഗം നീലേശ്വരത്തിന്റെ കൂടി നഷ്ടമാണ്. നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്നു പി. മാധവൻ. സൗമ്യശീലനായ മാധവനെയും മാധവന്റെ സുപ്രിയ ടെക്സ്റ്റൈൽസും നീലേശ്വരത്തിന് ഒരിക്കലും മറക്കാനാവാത്തതാണ്. ഒരു കാലത്ത് സുപ്രിയ ടെക്സ്റ്റൈൽസ് കലയും രാഷ്ട്രീയവും നീലേശ്വരത്തിന്റെ വികസനവും ഒക്കെ ചർച്ച ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ കേന്ദ്രംകൂടി ആയിരുന്നു. നീലേശ്വരം മർച്ചന്റ് യൂത്ത് വിങ് സെക്രട്ടറിയും ജെസിഐയുടെ മുൻ ട്രഷററും ആയിരുന്നു ഇദ്ദേഹം.

കാവ്യാ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനത്തിൽ പൂർണ പിന്തുണയുമായി കൂടെയുണ്ടായിരുന്ന ആളായിരുന്നു പിതാവ് മാധവൻ. വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്ക്കൊപ്പം മാധവനും ഉണ്ടായിരുന്നു. നീലേശ്വരത്ത് എത്തിയാൽ കാവ്യയുടെ അധ്യാപിക ലൈലയെയും മാധവന്റെ സുഹൃത്ത് മുഹമ്മദിനെയും കാണാതെ കുടുംബം തിരിച്ചുപോവില്ലായിരുന്നു. നീലേശ്വരത്തുനിന്ന്‌ താമസം മാറ്റിയെങ്കിലും നീലേശ്വരവുമായി എന്നും ആത്മബന്ധം സൂക്ഷിച്ചിരുന്നു.

തന്റെ കുടുംബത്തെ കുറിച്ച് മുമ്പൊരിക്കൽ കാവ്യാ പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാം അപ്രതീക്ഷിതമായിരുന്നു എന്നാണ് വിവാഹം കഴിഞ്ഞമാത്രയിൽ കാവ്യ മാധവൻ തുറന്ന് പറയുന്നത്. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആണെന്നും കാവ്യ പറയുന്ന അഭിമുഖം ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. കാണുമ്പൊൾ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയാണ് കാവ്യ.

ജീവി,തത്തിൽ, ഞാൻ ഒറ്റക്കായി, പോകരുത് എനിക്ക് ഒരു ജീവിതം വേണമെന്ന് എന്നെക്കാൾ ആഗ്രഹിച്ചത് എന്റെ വീട്ടുകാരായിരുന്നു. പല തരത്തിലുള്ള അന്വേഷങ്ങൾ അവർ നടത്തി, അതാണ് ദിലിപേട്ടനിൽ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാൾ എന്ന നിലയിൽ ആരും എതിര് പറഞ്ഞില്ലെന്നും കാവ്യ പറയുന്നു. പണ്ടോക്കെ ഗോസിപ്പുകൾ ഞങ്ങളെ ചേർത്ത് പ്രചരിക്കുമ്പോൾ ചിരിക്കാൻ ഉള്ള വക മാത്രമായിരുന്നു അത്. ഒരുമിച്ചു ജീവിക്കുന്ന കാര്യം തന്നെ ആലോചിച്ചിരുന്നില്ല. ഇനിയുള്ള ജീവിതം സിനിമയെയും സിനിമ താരങ്ങളിലെയും അറിയുന്നതാകണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.

സിനിമ, രംഗത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ദിലീപേട്ടനായിരുന്നു, എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു. വിവാഹത്തിന് ഒരാഴ്‌ച മുൻപാണ് ദിലീപേട്ടന്റെ ബന്ധുക്കൾ ഞങ്ങളുടെ വീട്ടിൽ എത്തുന്നത്.

അങ്ങനെ, ഞങ്ങളുടെ ജാതകം, ഒത്തുനോക്കിയപ്പോൾ നല്ല പൊരുത്തം, പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാൾ ആണ് അറിയിക്കുന്നത്. ഞങ്ങൾ ക്ഷണിച്ചവർ ആരും രഹസ്യം പുറത്തുപറഞ്ഞതുമില്ല. വിവാഹവാർത്ത അറിഞ്ഞുകൊണ്ട് ആളുകൾ കൂടും എന്ന പേടി കൊണ്ടാണ് രഹസ്യം ആക്കിവെച്ചത്.

എല്ലാ അർത്ഥത്തിലും, ഞങ്ങളുടെ ജീവിതം, ഇവിടം വരെ എത്തി എങ്കിൽ അതെല്ലാം ദൈവനിശ്ചയം ആണ്. സംഭവിച്ചതെല്ലാം അപ്രതീക്ഷിതം ആയിരുന്നു. ഇപ്പോൾ ഞങ്ങൾ വളരെ ഹാപ്പിയാണ്, ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. ജീവിതം പഠിപ്പിച്ച പാഠം അതാണ്. ചിലർ വിവാഹം കഴിക്കുന്നു. മറ്റുചിലർ ലിവിങ് ടുഗെദറിലും, അതിന്റെ ഭാവി നിശ്ചയിക്കുക ദൈവമാണ്. അതിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. ശരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തത് എന്നും കാവ്യ വീഡിയോയിൽ പറയുന്നുണ്ട്.

അതേസമയം, വളരെ സന്തോഷമയുള്ളൂ എന്നും താനാണ് വിവാഹത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞതെന്നുമാണ് മീനാക്ഷി ദിലീപിന്റെയും കാവ്യയുടെയും വിവാഹശേഷം പറഞ്ഞത്. നിങ്ങളുടെയെല്ലാം പിന്തുണയും പ്രാർത്ഥനയും സ്‌നേഹവുമാണ് ഞങ്ങൾക്ക് ആവശ്യം. ഞങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ നിങ്ങളെല്ലാവരും സ്‌നേഹത്തോടെ പിന്തുണയ്ക്കുക. ഞങ്ങളെ ഒരുപാട് സ്‌നേഹിക്കുന്ന പ്രേക്ഷകരോട് ഞങ്ങൾക്ക് പറയാനുള്ളത് നിങ്ങളുടെ പിന്തുണയാണ് വേണ്ടത്. നെഗറ്റീവ് പറയാതിരിക്കുക.

എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. രണ്ട് മൂന്ന് വർഷമായി ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ ഞങ്ങൾക്ക് ഒരു കൂട്ട് വേണം എന്നൊരു അവസ്ഥ വന്നപ്പോൾ എന്റെ മകളും അമ്മയും കൂട്ടുകാരും സഹോദരങ്ങളും ഒക്കെ കൂടി കല്യാണം കഴിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചു. 10 -20 സിനിമകൾ ഒരുമിച്ച് ചെയ്തു എന്ന കുറ്റം മാത്രമെ ഉണ്ടായിട്ടുള്ളൂ. ഞാൻ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ എന്റെ പേരിൽ ബലിയാടായ ആളെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. എന്റെ മകൾക്ക് പൂർണ സമ്മതമായിരുന്നു, എന്നാണ് ദീലിപ് പറഞ്ഞത്.

അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല എന്നാണ് ദിലീപ് പറഞ്ഞത്.

Vijayasree Vijayasree :