വീട്ടിലൊരു ഡോക്ടറുണ്ടായതിന്റെ ​ഗുണമെന്താണെന്ന് ചോദിച്ചാൽ ഇടയ്ക്കിടെ ആശുപത്രിയിൽ പോയി മോളെ കാണാം; ദിലീപ്

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുമുണ്ട്.

അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തിയിരുന്നു. ഇപ്പോഴിതാ അല്ലാതെയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി. സാരിയിലും ലെഹങ്കയിലുമെല്ലാം അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കിട്ടത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളും കമന്റുകളുമെല്ലാമായി എത്തിയിരിക്കുന്നത്. മീനാക്ഷിയുടെ ഈ മാറ്റം ആരാധകരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷമായിരുന്നു മീനൂട്ടിയുടെ ബിരുദദാനചടങ്ങ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ദിലീപും കാവ്യ മാധവനും എല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുപത്തിയഞ്ചുകാരിയായ മീനാക്ഷി ഇപ്പോൾ‌ ഡോക്ടറായി ജോലിയ്ക്ക് പ്രവേശിച്ച് തുടങ്ങി. മലയാളത്തിലെ സ്റ്റാർ കിഡ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് മീനാക്ഷിക്കാണ്.

താരപുത്രിയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് ദിലീപ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ പ്രിൻസ് ആന്റ് ഫാമിലിയുടെ പ്രമോഷനെത്തിയപ്പോൾ മകളെ കുറിച്ചുള്ള ചോദ്യത്തിന് ദിലീപ് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ഡോക്ടർ പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ എന്ത് ചെയ്യുന്നുവെന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ. മീനൂട്ടി ആസ്റ്ററിൽ ജോലിക്കായി ജോയിൻ ചെയ്തു.

വീട്ടിലൊരു ഡോക്ടറുണ്ടായതിന്റെ ​ഗുണമെന്താണെന്ന് ചോദിച്ചാൽ ഇടയ്ക്കിടെ ആശുപത്രിയിൽ പോയി മോളെ കാണാമെന്ന് ദിലീപ് തമാശയായി പറഞ്ഞു. അവൾക്ക് ജോലി കിട്ടിയെന്നത് ഭയങ്കര സന്തോഷമാണ്. പിന്നെ ഒരു അഭിമാന കാര്യമെന്താണെന്ന് വെച്ചാൽ ഞങ്ങളുടെ വീട്ടിൽ‌ മാസവരുമാനമുള്ളത് അവൾക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ള കാര്യമാണ്. പിന്നെ അവൾ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ് എന്നാണ് ദിലീപ് പറഞ്ഞത്. ഡെർമറ്റോളജിയിലാണ് മീനാക്ഷി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നതെന്ന് അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു.

നേരത്തെയും മീനാക്ഷിയെ കുറിച്ച് ദിലീപ് സംസാരിച്ചിട്ടുണ്ട്. മോൾ മീനാക്ഷി എന്റെ കൂടെ കട്ടക്ക് കൂടെ നിൽക്കുന്ന ആളാണ്. ഇത്രയും വിഷയങ്ങൾ ഉണ്ടായ സമയത്ത് അവൾ പ്ലസ് ടുവിന് പഠിക്കുകയിരുന്നു. അതുകഴിഞ്ഞു എന്റെ പ്രശ്നങ്ങൾ തീർന്നില്ലെങ്കിലും അവൾ ഡോക്ടർ ആയി ഇവിടെ ആസ്റ്ററിൽ ജോയിൻ ചെയ്തു. അവൾ എന്റെ ഏറ്റവും ബലമുള്ള ആളാണ്. എന്നെ അത്രയും സപ്പോർട്ട് ചെയ്യുന്ന എനിക്ക് എല്ലാത്തിനും കൂടെ നിൽക്കുന്ന ആളാണ്.

ഒരു ഫൈറ്റ് എന്ന് പറയുമ്പോൾ തളരാൻ പാടില്ലല്ലോ. നമ്മൾ കാണാത്ത കേൾക്കാത്ത കാര്യങ്ങൾ ആണല്ലോ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ അതിനെയെല്ലാം ഫൈറ്റ് ചെയ്യണമല്ലോ. ഞാൻ ഒരാൾ അല്ല. എന്നെ ഡിപ്പെൻഡ് ചെയ്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഒരുപാട് കുടുംബം ഉണ്ട്. ഫാമിലിയാണ്. വ്യക്തികൾ അല്ല. ഞാൻ അവരെയെല്ലാം നോക്കുന്ന ആളാണ്. കോവിഡ് കാലത്തുപോലും ഞാൻ എന്റെ ഒരു ജോലിക്കാരെ പറഞ്ഞുവിട്ടിട്ടില്ല. എല്ലാവർക്കും ഞാൻ എന്നാൽ കഴിയുന്ന സഹായം ചെയ്തിട്ടുണ്ട്. എന്നെ ഡിപ്പെൻഡ് ചെയ്യുന്ന ഒരാളെ പോലും എനിക്ക് തള്ളി കളയാനും ആകില്ല അപ്പോൾ ഫൈറ്റ് ചെയ്യും.

മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല.

എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. അവൾ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്. അതെല്ലാം എനിക്ക് കാണിച്ച് തരാറുമുണ്ട്. അതിലെല്ലാം അഭിമാനം മാത്രം. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. ‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ് എന്നുമാണ് ദിലീപ് അഭിമുഖത്തിൽ പറയുന്നത്.

മകളെക്കുറിച്ച് അഭിമാനം തോന്നിയ കാര്യത്തെക്കുറിച്ചും ദിലീപ് തുറന്ന് സംസാരിച്ചിരുന്നു. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്‌നം അഭിമുഖീകരിച്ചത്. എനിക്കവളോടുള്ള ബഹുമാനമെന്തെന്നാൽ ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസായത്. ഒരു വർഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്‌സ് ചെയ്ത് അവൾ എൻട്രൻസ് പാസായി. അവൾക്കറിയാത്ത വഴിയിലൂടെയാണ് പോയത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു.

കുഴപ്പമില്ല, പോയി നോക്കെന്ന് ഞാൻ പറഞ്ഞു. പതുക്കെ പരീക്ഷകളാെക്കെ പിടിക്കാൻ തുടങ്ങി. ഒരിക്കൽ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം അവൾ സർജറി ചെയ്യുന്ന ഫോട്ടോയിട്ടു. അതൊക്കെ കാണുമ്പോൾ അഭിമാനമാണ്. എന്റെ മകൾ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികൾ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കൾ. നമ്മൾ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

മകളോട് സുഹൃത്തെന്ന പോലെയാണ് പെരുമാറാറെന്നും ദിലീപ് വ്യക്തമാക്കി. മീനാക്ഷിയെ പോലെ മഹാലക്ഷ്മിയും എന്റെ സുഹൃത്താണ്. അച്ഛാ, അതെനിക്ക് ചെയ്ത് തന്നില്ലെങ്കിൽ അയാം നോട്ട് യുവർ ഫ്രണ്ട് എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് പേരും നല്ല ഹ്യൂമർസെൻസുള്ളവരാണ്. ഒരാൾ ഇത്തിരി സൈലന്റാണ്. മറ്റെയാൾ വയലന്റാണെന്നും ദിലീപ് ചിരിച്ച് കൊണ്ട് പറഞ്ഞു.

ബാന്ദ്രയിലെ ഗാനം ഷൂട്ട് ചെയ്യാൻ പോവുന്ന സമയത്ത് മീനാക്ഷി പറഞ്ഞ് കാര്യങ്ങളെ കുറിച്ചും ദിലീപ് പറഞ്ഞിരുന്നു. ഷൂട്ടിംഗിന് മുമ്പ് ഞാൻ മീനൂട്ടിയെ വിളിച്ചിരുന്നു. അച്ഛൻ ഷൂട്ടിന് പോവുകയാണെന്ന് പറഞ്ഞപ്പോൾ ഇന്നെന്താണെന്നായിരുന്നു മീനാക്ഷിയുടെ ചോദ്യം. ഡാൻസാണെന്ന് പറഞ്ഞപ്പോൾ ആരൊക്കെയെന്നായിരുന്നു അവളുടെ ചോദ്യം. തമന്ന ഭാട്യയ്‌ക്കൊപ്പം എന്ന് പറഞ്ഞപ്പോൾ അച്ഛാ, ആ പരിസരത്തൊന്നും പോവണ്ട കേട്ടോ, ദൂരെ മാറിനിന്ന് നടക്കുന്നതോ, എത്തിനിൽക്കുന്നതോ ആയ പരിപാടി വല്ലതും ചെയ്‌തോളൂട്ടോ. ഞാനൊക്കെ എവിടെയേലും ജീവിച്ചോട്ടെ എന്നായിരുന്നു മീനൂട്ടി പറഞ്ഞത്. അത് കേട്ടതും ഞാൻ ആകെ തകർന്നുപോയി എന്നും ദിലീപ് പറഞ്ഞിരുന്നു.

ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്. അവിടെ നിന്നും വേഗം മടങ്ങി പോവുകയും ചെയ്തിരുന്നു.

1998ൽ വിവാഹിതരായ ദിലിപും മഞ്ജുവും 2015ലാണ് നിയമപരമായ വേർപിരിഞ്ഞത്. അതിനുശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് പോയിരുന്നത്. മീനാക്ഷിയ്ക്ക് എപ്പോൾ വേണമെങ്കിലും അമ്മയ്ക്കടുത്ത് വരാമെന്നും ഒരുവിളിപ്പാടകലെ ഞാനുണ്ടാകുമെന്നാണ് അന്ന് വേർപിരിയൽ സമയത്ത് മഞ്ജു സോഷ്യൽ മീഡിയയലൂടെ പങ്കുവെച്ചിരുന്നത്. അതിനുശേഷം മീനാക്ഷിയും മഞ്ജുവും ഒന്നിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഇരുവരും പരസ്പരമുള്ള ചിത്രങ്ങളോ വിശേഷങ്ങളോ പിറന്നാൾ ആശംസകളോ ഒന്നും തന്നെ പരസ്യമായി പങ്കുവെയക്കാറില്ലായിരുന്നു. ഇതാണ് അമ്മയും മകളും സ്വരചേരച്ചയിലല്ല എന്ന തരത്തിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചത്. എന്നാൽ ഇത്തരത്തിലുള്ള വിവാദങ്ങൾ കോടുമ്പിരികൊണ്ടിരുന്നപ്പോഴും മീനാക്ഷിയോ മഞ്ജുവോ ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം 2016ൽ ദിലീപ് കാവ്യയെ വിവാഹം കഴിച്ചു. ഇതിന് മുൻകൈ എടുത്തതും മകൾ മീനാക്ഷി തന്നെയാണ് എന്നാണ് ദിലീപ് പലപ്പോഴും പറഞ്ഞിട്ടുള്ളത്.

Vijayasree Vijayasree :