അന്ന് മോഹൻലാലിന്റെ കല്യാണത്തിന് വിളിക്കാതെ പോയി ഉണ്ടു ;തുറന്നു പറഞ്ഞു സംവിധായകൻ

1988 ഏപ്രിൽ 28 നു തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു മോഹൻലാലിന്റേയും സുചിത്രയുടെയും വിവാഹം .പ്രശസ്ത തമിഴ് നടനും നിർമാതാവുമായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര .മോഹൻലാലിനൊപ്പം സുചിത്ര എത്തിയിട്ട് ഇപ്പോൾ 31 വർഷം തികയുകയാണ് .31 വർഷം മുൻപ് 1988 നു ആയിരുന്നു മോഹൻലാലും സുചിത്രയും തമ്മിലുള്ള വിവാഹം .

നടന്മാരായ പ്രേംനസീർ ,കെ പി ഉമ്മർ ,തിക്കുറിശ്ശി ,ബാലചന്ദ്രമേനോൻ ,സുകുമാരൻ ,മമ്മൂട്ടി ,ജഗതി ശ്രീകുമാർ ,ശ്രീനിവാസൻ ,സംവിധായകരായ സത്യൻ അന്തിക്കാട് ,പ്രിയദർശൻ ,വേണുനാഗവള്ളി ,ഫാസിൽ അങ്ങനെ ഒട്ടേറെ പേര് വിവാഹത്തിൽ പങ്കെടുത്തു .വഴുതക്കാട് സുബ്രമണ്യം ഹാളിൽ നിലവിളക്കും നിറപറയും സാക്ഷിയാക്കി മോഹൻലാൽ സുചിത്രക്കു പുടവ നൽകി .

ഏന്നാൽ മോഹൻലാലിന്റേയും സുചിത്രയുടെയും 31 ആം വിവാഹ വാർഷികത്തിൽ 31 വര്ഷം മുൻപ് ആ കല്യാണത്തിനു വിളിക്കാത്ത അതിഥിയായി പോയി സദ്യ ഉണ്ട് എന്ന് പറയുകയാണ് ഇന്നത്തെ ഒരു സംവിധായകൻ .സംവിധായകനായ ബോബൻ സാമുവൽ ആണ് ഇത് പറയുന്നത് .മോഹൻലാലിന്റെ കല്യാണം ഒന്നും നോക്കിയില്ല സൈക്കിൾ എടുത്തു നേരെ വിട്ടു സുബ്രമണ്യം ഹാളിലേക്ക് .ലാലേട്ടൻ ഫാൻ ആയ ഞാൻ വിളിക്കാതെ പോയ കല്യാണത്തിന് സദ്യ ഉണ്ടിട്ടു 31 വർഷങ്ങൾ .




diector boban samuel facebook post

Abhishek G S :