വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ പോളിങ് ബൂത്തിലെത്തി ആസിഫ് അലി. തൊടുപുഴ ഇടവെട്ടി കുമ്മൻകല്ല് ബി ടി എം എൽ പി സ്കൂളിലെത്തിയാണ് ആസിഫ് അലി വോട്ട് രേഖപ്പെടുത്തിയത്. സഹോദരനും നടനുമായ അസ്‌കർ അലിയും ഒപ്പമുണ്ടായിരുന്നു.
വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നൽകാനും എതിർപ്പ് പ്രകടിപ്പിക്കാനുളള അവസരവുമാണ് വോട്ടിംഗ്. എല്ലാവരും വോട്ട് ചെയ്യണം.
മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല. ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്. ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുതെന്നും ആസിഫലി പറഞ്ഞു.