നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്, രേണുവിനെ കുറിച്ച് പറഞ്ഞത് അത് മാത്രം; ശാരദക്കുട്ടിയുടെ പരാമർശത്തിനെതിരെ ദാസേട്ടൻ കോഴിക്കോട്

പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം ഉയർത്തി സാഹിത്യകാരി ശാരദകുട്ടിക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ദാസേട്ടൻ കോഴിക്കോട് എന്ന ഷൺമുഖദാസ്.

നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്. ഞാൻ ആരുടെയും രക്ഷിതാവ് ആണെന്ന് പറഞ്ഞിട്ടില്ല. പ്രൊഫഷണൽ റീൽസിൽ അവർ എത്തിയത് എന്റെ റീൽസിൽ കൂടെ ആണെന്നെ ഞാൻ പറഞ്ഞിട്ടുള്ളു. അത് അവർ തന്നെ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട് എന്നാണ് ഷൺമുഖദാസ് ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ദിവസം ശാരദക്കുട്ടി പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു;

ചാനലുകളിലെ കോമഡി പ്രോഗ്രാം ശ്രദ്ധിക്കാത്തതു കൊണ്ടാകും കൊല്ലം സുധിയെ എനിക്കറിയുമായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിൻ്റെ മരണദിവസം മുതൽ രേണു സുധിയെ അറിയാം. പെർഫോമർ ആയ രേണു സുധിയുടെ ഭർത്താവ് എന്ന നിലയിലല്ലാതെ കൊല്ലം സുധിയെ ഒരു പെർഫാമറായി ഞാൻ കണ്ടിട്ടേയില്ല.

പിന്നോട്ടോടിപ്പോയി കാണണമെന്നൊന്നും തോന്നിയിട്ടുമില്ല. രേണുസുധിയുടെ വീഡിയോയും റീൽസും നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കു കാണാതിരിക്കാൻ നിർവ്വാഹമില്ല എന്ന തരത്തിൽ തിക്കിത്തിരക്കി നമ്മളിലേക്ക് വരുന്നുമുണ്ട്. ദാസ് എന്ന ഒരു ആർട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു.

തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!! കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം gameകൾ കളിക്കാനറിയുന്ന രേണുസുധി ഇപ്പോൾ പറയുന്നതിലും മികച്ച വർത്തമാനം പറഞ്ഞുതുടങ്ങും ആളുകളിയും ആണുകളിയും മൂത്താൽ.

അവർക്കറിയാം ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും തൻ്റെ നിലം ഒരുക്കിയെടുക്കാൻ താൻ പെടുന്ന പാട്. കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമർഥ്യം. അതിനിടയിൽ, നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവർ തൻ്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരാ എന്നാണ് ശാരദക്കുട്ടി കുറിപ്പിൽ പറയുന്നത്.

Vijayasree Vijayasree :