സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. എഴുപത് ലക്ഷത്തിന് അടുത്ത് രൂപയും സ്റ്റോക്കും ദിയയെ പറ്റിച്ച് മൂന്ന് ജീവനക്കാരികൾ കൈക്കലാക്കിയിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ദിയ പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ദിയയും ഭർത്താവ് അശ്വിനും ബിസിനസിലേക്ക് ശ്രദ്ധ കൊടുത്തിരുന്നു. എന്നാൽ ഗർഭിണിയായ ശേഷം പൂർണമായും ബിസിനസിലേയ്ക്ക് ശ്രദ്ധ കൊടുക്കാൻ ദിയയ്ക്ക് ആയിരുന്നില്ല.

എന്നാൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കടയിലെ മുൻ ജീവനക്കാരായ പ്രതികൾ തട്ടിപ്പ് നടത്തിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാ‍ഞ്ച് കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യഹർജി പരി​ഗണിക്കുന്ന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികളായവർ ദിയയേയും കുടുംബത്തേയും കുറിച്ച് പലതരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്. അതിൽ ഒന്ന് ജാതിയുടെ പേരിൽ ദിയ അധിക്ഷേപിച്ചു എന്നായിരുന്നു. പിന്നാലെ ദിയയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഞാൻ എവിടെയും ഞാതി പറയാറില്ല. എന്റെ അച്ഛൻ കൃഷ്ണകുമാർ നായർ സമുദായാംഗവും അമ്മ സിന്ധു ഈഴവ സമുദായാംഗവുമാണ്.

എന്റെ ഭർത്താവ് ബ്രാഹ്മിണാണ്. അങ്ങനൊരു കുടുംബത്തിൽ നിന്നും വരുന്ന ഞാൻ എങ്ങനെ മറ്റൊരാളെ സമുദായത്തിന്റെ പേരിൽ അധിക്ഷേപിക്കും എന്നാണ് ദിയ ചോദിച്ചത്. പിന്നാലെ കൃഷ്ണ കുമാറും രംഗത്തെത്തിയിരുന്നു. ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് മറ്റൊരു ജാതിയിൽ നിന്നാണെന്ന് കൃഷ്ണ കുമാറും പറഞ്ഞിരുന്നു.

Vijayasree Vijayasree :