നടൻ കമല്‍ഹാസന് നേരെ ചെരുപ്പേറ്; 11 പേര്‍ക്കെതിരെ പരാതി….

തമിഴകത്തിൻ്റെ ഉലകനായകൻ കമല്‍ഹാസനെതിരെ ചെരുപ്പേറ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുറകുണ്ട്രത്തില്‍ പ്രചരണം നടത്തുന്നതിനിടെയാണ് കമൽഹാസനെതിരെ ആക്രമണം നടന്നത്. ഗോഡ്സേയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന പ്രസ്താവന കമല്‍ഹാസൻ മൂന്ന് ദിവസം മുമ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടനെതിരെ ആക്രമണം നടന്നത്. 

സംഭവത്തിൽ 11 പേര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. താരം പ്രചരണത്തിനിടെ ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കവേ ഇവര്‍ വേദിയിലേക്ക് ചെരിപ്പുകള്‍ എറിയുകയായിരുന്നു. എന്നാല്‍ ചെരുപ്പേറ് താരത്തിന് ഏറ്റില്ല. ബിജെപി പ്രവര്‍ത്തകരും ഹനുമാന്‍ സേനയിലെ അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. 

സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സേയാണെന്നും അവിടെയാണ് ഇത് തുടങ്ങിയതെന്നുമാണ് കമൽ ഹാസൻ പറഞ്ഞിരുന്നത്. ഇത് വൻ വിവാദത്തിലേക്ക് വഴി വെച്ചിരുന്നു. താന്‍ ഇത് പറയുന്നത് മുസ്ളീം ഭൂരിപക്ഷമുള്ള പ്രദേശം ആയതുകൊണ്ടല്ലെന്നും മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് ആണെന്നും കമൽഹാസൻ പറഞ്ഞിരുന്നു. അരവാക്കുറിശ്ശിയിലെ പ്രചരണത്തിനിടെയാണ് താരം ഈ വിവാദ പ്രസ്താവന നടത്തിയത്.

controversy-over-godse-remark-slippers-thrown-at-kamal-haasan

Noora T Noora T :