ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറാലയി മാറിയിരുന്നു. തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്നാണ് ധനുഷ് പറയുന്നത്.
നാഗാർജുന, രശ്മിക മന്ദാന, ജിം സർഭ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദേവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധനുഷെത്തുന്നത്. ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എന്നാൽ 19 ഓളം രംഗങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയെന്ന വിവരമാണ് പുറത്തുവരുന്നത്.
ഏകദേശം 15 മിനിറ്റോളം ചിത്രം ട്രിം ചെയ്തു. സെൻസറിങ് കാരണം തെലുങ്കിലും തമിഴിലും ചിത്രത്തിന്റെ റൺ ടൈം വ്യത്യസ്തമായിരിക്കുമെന്നും തമിഴിൽ സിനിമയ്ക്ക് ദൈർഘ്യം അൽപ്പം കൂടുതലാണെന്നും സംവിധായകൻ വ്യക്തമാക്കി. എന്നാൽ ചിത്രത്തെ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
ത്രത്തിന്റെ സംവിധായകൻ ശേഖർ കമ്മുലയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രശ്മികയും ധനുഷും തമ്മിലുള്ള രംഗവും, നാഗാർജുനയുടെ ഒരു ടാക്സി സീനും ജിം സർഭ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില ഇമോഷണൽ സീനുകളുമാണ് ഒഴിവാക്കിയതെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.
വിവിധ സംഘടനകളെ ലക്ഷ്യം വച്ചുള്ള നിരവധി ആക്ഷേപഹാസ്യ രംഗങ്ങളും സിനിമയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടാണ് സെൻസർ ബോർഡിന്റെ കർശന പരിശോധനയ്ക്ക് ചിത്രം വിധേയമായതെന്നാണ് പുറത്തുവരുന്ന വിവരം. കള്ളപ്പണം വെളുപ്പിക്കലും മറ്റുമാണ് ചിത്രത്തിന്റെ പ്രമേയം. ഈ മാസം 20 നാണ് ചിത്രം തിയറ്ററുകളിലെത്തുക.