രേണുവിന്റെ പേര് ഉപയോഗിച്ച് തന്റെ മറ്റു വസ്തുക്കൾ വിറ്റെന്ന പ്രചാരണം വലിയ വേദന ഉണ്ടാക്കി; സൈബർ ആക്രമണങ്ങൾക്കെതിരെ നിയമസടപടി സ്വീകരിക്കുമെന്ന് ബിഷപ്പ്

മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. തന്റെ ഏറ്റവും വലിയ സ്വപ്നം ബാക്കിയാക്കിയാണ് സുധി ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. ഭാര്യയ്ക്കും മക്കൾക്കുമായി ഒരു കൊച്ചു വീട് ആയിരുന്നു സുധിയുടെ ഏറ്റവും വലിയ ആഗ്രഹം.

വിശ്രമമില്ലാതെ സ്റ്റേജ് ഷോകളിൽ അടക്കം സജീവമായി നിന്നതും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയായിരുന്നു. സുധിയുടെ മരണ ശേഷം ആ ആഗ്രഹം സഫലമായിരുന്നു. നടന്റെ വേർപാടിനുശേഷം കെഎച്ച്ഡിഇസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് സുധിയുടെ കുടുംബത്തിന് സൗജന്യമായി വീട് വെച്ചുനൽകിയത്.

തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തിൽ മാടപ്പള്ളിയ്ക്ക് സമീപം പ്ലാന്തോട്ടം കവലയിലുള്ള ഏഴുസെന്റ് സ്ഥലത്താണ് സുധിയ്ക്ക് വീടൊരുങ്ങിയത്. താരത്തിന്റെ മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്ത് നൽകിയിട്ടുള്ളത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് നോബിൾ ഫിലിപ്പാണ് കുടുംബസ്വത്തിലെ സ്ഥലം സുധിക്ക് വീട് വെക്കാൻ വിട്ടുനൽ‌കിയത്.

2023ലായിരുന്നു വീടിന്റെ നിർമാണം ആരംഭിച്ചത്. കഴിഞ്ഞ വർഷം പുത്തൻ വീട്ടിലേയ്ക്ക് രേണുവും മക്കളും മാറിയിരുന്നു. എല്ലാവിധ സൗകാര്യങ്ങളും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. സുധിലയം എന്നാണ് രേണു വീടിന് നൽകിയിരിക്കുന്ന പേര്. ഇതിന്റെ നെയിംപ്ലേറ്റിന്റെ ഫോട്ടോ പങ്കിട്ട് കൊണ്ടായിരുന്നു രേണു ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.

നാളുകൾക്ക് ശേഷം റീൽസും ഫോട്ടോ ഷൂട്ടുമൊക്കെ ചെയ്യാൻ തുടങ്ങിയതോടു കൂടി രേണുവിനെതിരെ സൈബർ ആക്രമണം നടന്നിരുന്നു. മരിച്ചുപോയ ഭർത്താവിന് ചീത്തപ്പേര് ഉണ്ടാക്കിയെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്. ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നു എന്നതടക്കം കുറ്റപ്പെടുത്തലുകളുമായി പലരും രംഗത്തെത്തിയിരുന്നു.

കുട്ടികളെ രേണു വീട്ടിൽ നിന്ന് അടിച്ചിറക്കും എന്നു വരെ പ്രചാരണം ഉണ്ടായി. ഈ വിഷയത്തിൽ പ്രതികരണവുമായി സുധിയുടെ കുടുംബത്തിന് വീട് വെച്ച് നൽകിയ കേരള ഹോം ഡിസൈനർ ഗ്രൂപ്പ് രംഗത്തു വന്നിരുന്നു. വീടിനും സ്ഥലത്തിനും സുധിയുടെ രണ്ടു മക്കൾക്ക് മാത്രമേ അവകാശമുള്ളൂ എന്ന് ഇവർ വ്യക്തമാക്കി.

അടുത്തിടെ സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം നൽകിയ ബിഷപ്പിനെതിരെയും സമൂഹ മാധ്യമങ്ങളിൽ സൈബർ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ആംഗ്ലിക്കൻ സഭയുടെ ബിഷപ്പ് നോബിൾ ഫിലിപ്പാണ് ചങ്ങനാശേരിയിലുള്ള തന്റെ കുടുംബ സ്വത്തിൽ നിന്ന് ഏഴ് സെന്റ് സ്ഥലം രേണു സുധിയുടെ മക്കളുടെ പേരിൽ സൗജന്യമായി നൽകിയത്. രേണു സുധി സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ചിലർ ബിഷപ്പിനെതിരെയും പ്രചാരണങ്ങൾ ആരംഭിച്ചു.

കൊല്ലം സുധിയുടെ കുടുംബത്തിന് സ്ഥലം സൗജന്യമായി നൽകിയതിന് പിന്നാലെ രേണു സുധിയുടെ പേര് ഉപയോഗിച്ച് ബാക്കി സ്ഥലങ്ങൾ ബിഷപ്പ് വലിയ തുകയ്ക്ക് വിറ്റഴിച്ചു എന്നായിരുന്നു ആരോപണങ്ങൾ ഉയർന്നത്. രേണു സുധി കാരണം ബിഷപ്പ് മനോവിഷമം അനുഭവിക്കുന്നുവെന്നും ഇരുവരും തമ്മിൽ പ്രശ്‌നത്തിലാണെന്നും വരെ പലരും പ്രചരിപ്പിച്ചു.

എന്നാൽ ഇതിനെതിരെ രേണു ചില അഭിമുഖങ്ങളിൽ പ്രതികരിച്ചിരുന്നു. കൊല്ലം സുധിക്ക് സ്ഥലം കൊടുത്തതിന്റെ പേരിൽ ആരും ബിഷപ്പിന്റെ സ്ഥലം വാങ്ങാൻ വരുമെന്ന് താൻ വിശ്വസിക്കുന്നില്ല എന്നാണ് രേണു പറഞ്ഞത്. ആവശ്യക്കാർ മാത്രമാണ് വില കൊടുത്ത് സ്ഥലം വാങ്ങുന്നതെന്നും രേണു വ്യക്തമാക്കി.

കൊല്ലം സുധിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ അവസ്ഥ കണ്ടാണ് താൻ സ്ഥലം വിട്ടു നൽകിയതെന്നും പ്രശസ്തിക്കു വേണ്ടിയല്ലെന്നും ബിഷപ്പ് നോബിളും പ്രതികരിച്ചു. രേണുവിന്റെ പേര് ഉപയോഗിച്ച് തന്റെ മറ്റു വസ്തുക്കൾ വിറ്റെന്ന പ്രചാരണം വലിയ വേദന ഉണ്ടാക്കുന്നതായും ബിഷപ്പ് പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ ആരോപണങ്ങൾക്ക് ശക്തമായ പ്രതികരണവുമായി ഇരുവരും ഒരുമിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കനെയായിരുന്നു പ്രതികരണം. ബിഷപ്പിൽ നിന്നുള്ള അനുഗ്രഹം വാങ്ങി വിവാദങ്ങൾക്ക് ശക്തമായ മറുപടിയാണ് രേണു നൽകിയത്.

കൊല്ലം സുധിയുടെ മക്കൾക്ക് സ്ഥലം ദാനമായി നൽകിയ ശേഷം ഇന്നു വരെ ഒരു സെന്റ് സ്ഥലം പോലും വിറ്റിട്ടില്ലെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ് വെളിപ്പെടുത്തി. താൻ ദൈവതുല്യനായി കാണുന്ന വ്യക്തിയാണ് ബിഷപ്പെന്നും എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി വലിയൊരു സഹായമാണ് ചെയ്തതെന്നും അദ്ദേഹത്തിന് എതിരെയുള്ള ആരോപണങ്ങൾ അവസാനിപ്പിക്കണമെന്നും രേണു സുധി അഭിമുഖത്തിൽ അഭ്യർത്ഥിച്ചു

രേണു സുധിയുടെ പേര് ഉപയോഗിച്ച് ബിഷപ്പ് തന്റെ സ്ഥലങ്ങൾ വലിയ തുകയ്ക്ക് വിറ്റുവെന്ന് ആരോപണം ഉന്നയിച്ച യുട്യൂബർക്കെതിരേ മാനനഷ്ടക്കേസ് ഉൾപ്പെടെ നിയമനടപടി സ്വീകരിക്കുമെന്നും ബിഷപ്പ് നോബിൾ അറിയിച്ചു. രേണു സുധിയുടെ കുടുംബത്തിന് സ്ഥലം നൽകിയതിൽ ഞാൻ സന്തോഷത്തിലായിരുന്നു.

എന്നാൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിലുള്ള ഒരു യൂട്യൂബർ രേണു സുധിയുമായി ഒരു അഭിമുഖം നടത്തുന്നത് കണ്ടു. അവരുടെ ചോദ്യം എനിക്കും എന്റെ കുടുംബത്തിനും വലിയ മനോവിഷമം ഉണ്ടാക്കി. തന്നെയും തന്റെ കുടുംബത്തെയും വ്യക്തിഹത്യ ചെയ്യുന്ന ചോദ്യമാണ് യൂട്യൂബർ ഉന്നയിച്ചത്.

ഏക്കറുകണക്കിന് വസ്തുക്കൾ എനിക്ക് സ്വന്തമായുണ്ട്. അത് വിൽക്കണോ വേണ്ടയോ എന്നത് ഞാനും എന്റെ കുടുംബവുമായി തീരുമാനിക്കേണ്ടതാണ്. അതിന് രേണു സുധിയുടെ മക്കളുമായി ബന്ധമില്ല. എന്റെ വീട്ടുകാരോട് ചോദിക്കാതെയാണ് ഞാൻ സ്ഥലം വിട്ടുകൊടുക്കാനുള്ള തീരുമാനമെടുത്തത്.

സുധിയുടെ കുടുംബത്തിന് സ്ഥലം വിട്ടുകൊടുത്തതിലല്ല, യൂട്യൂബറുടെ ചോദ്യമാണ് എന്നെ വിഷമിപ്പിച്ചത്. സ്ഥലം ദാനം കൊടുക്കുന്ന സമയത്തുള്ള രേണു സുധിയല്ല ഇപ്പോഴത്തെ രേണുവെന്ന വിമർശനങ്ങൾക്കുള്ള മറുപടിയും ബിഷപ്പ് പറഞ്ഞു. ഞാൻ കണ്ട നാൾ മുതൽ എന്നോട് വളരെ ബഹുമാനത്തോടും ആദരവോടും കൂടെ തന്നെയാണ് രേണു പെരുമാറിയിട്ടുള്ളത്. ദൈവഭക്തിയുള്ള ഒരു പെൺകുട്ടിയാണ് രേണു.

അത് അതിന്റെ ജീവിത മാർഗമായി മുന്നോട്ടുപോകുന്നു. എന്നെ എപ്പോ കണ്ടാലും ബഹുമാനപൂർവ്വം സംസാരിക്കുകയും പുഞ്ചിരിക്കുകയും ചെയ്ത് കടന്നു പോകുന്ന ഒരു പെൺകുട്ടിയാണ്. അവർ സ്വന്തം ഇഷ്ടത്തിന് ഒരു പ്രൊഫഷൻ തെരഞ്ഞെടുത്തു. അതിന് എനിക്ക് യാതൊരു വിഷമവുമില്ല. നാടകത്തിലും ചെറിയ ആൽബങ്ങളിലും അഭിനയിക്കാൻ ഒരു പാഷൻ തോന്നി അവർ പോയി. അതിൽ എനിക്ക് എതിർപ്പില്ല. ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

കൊല്ലം സുധിയെ തനിക്ക് നേരിട്ട് പരിചയമില്ലെന്നും ചില സുഹൃത്തുക്കൾ വഴിയാണ് അവരുടെ ജീവിതാവസ്ഥ അറിഞ്ഞതെന്നും പുരോഹിതൻ പറഞ്ഞു. അവർ വീട് കേറിതാമസത്തിന് എന്നെ ഔദ്യോഗികമായി ക്ഷണിക്കുകയും അതുപ്രകാരം ഭവനം ആശിർവദിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അവർ സന്തോഷത്തോടെയും സ്‌നേഹത്തോടെയും അവിടെ താമസിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. ഇതിനിടയിൽ ചില ചോദ്യചിഹ്നങ്ങൾ ഉയർന്നു വന്നതിലാണ് തനിക്ക് മനോവിഷമം ഉള്ളത്.

സ്ഥലം വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉന്നയിച്ച യൂട്യൂബർക്കെതിരേ മാനനഷ്ട കേസ് കൊടുക്കാനാണ് തീരുമാനം. ഇതിനായുള്ള ചർച്ചകൾ അഭിഭാഷകരുമായി നടത്തിക്കഴിഞ്ഞു. സഹായം ചെയ്യുന്നവരുടെ മനസിനെ വേദനിപ്പിക്കുന്ന സോഷ്യൽ മീഡിയയിലെ ഇത്തരം ഇടപെടലുകൾ അവസാനിപ്പിക്കണം.

രേണു സുധി വരുന്ന ഒരു ചെറിയ കലാകാരിയാണ്. അവരെ പിന്നിൽ നിന്ന് സഹായിക്കാൻ ആരുമില്ല. രേണു സുധി തല ചൊറിഞ്ഞാൽ പോലും അതെടുത്ത് സോഷ്യൽ മീഡിയയിലൂടെ കാണിക്കുക. ഒരു സ്ത്രീയെന്ന ബഹുമാനം പോലും കൊടുക്കാതെ അവരെ അവഹേളിക്കുന്നതിൽ ദുഃഖമുണ്ട്. ഒരു വ്യക്തിയെ തരം താഴ്ത്താനുള്ള ഇത്തരം സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങളിൽ എനിക്ക് മനോവിഷമമുണ്ട്. ഭർത്താവ് മരിച്ചതിനു ശേഷം ജീവിത മാർഗം തേടുന്ന ഒരു സ്ത്രീയെ ബഹുമാനിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ സമൂഹത്തിൽ വലിച്ചുകീറാനല്ല ശ്രമിക്കേണ്ടത്.

സമൂഹ മാധ്യമങ്ങളിൽ ഒത്തിരി നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പെൺകുട്ടികളെ പിച്ചിച്ചീന്തുന്ന പ്രവർത്തനങ്ങൾ യൂട്യൂബർമാർ അവസാനിപ്പിക്കണം. പെൺകുട്ടികളുടെ പിന്നാലെ നടന്ന് അവരുടെ മാന്യത തകർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ അവസാനിപ്പിക്കണം. അവർക്കു വേണ്ടത് ഒരുപക്ഷേ കണ്ടന്റായിരിക്കും. ഈ യൂട്യൂബർമാരുടെ വീട്ടിലും സഹോദരിമാരും അമ്മമാരും ആന്റിമാരും ഒക്കെയുണ്ട്. ഇങ്ങനെ സ്ത്രീകളെ സമൂഹത്തിന് മുന്നിൽ വലിച്ചുകീറി ഒട്ടിക്കരുത്.

സ്ഥലം കൊടുത്തത് രേണു സുധിക്കല്ല. കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം എഴുതിയിരിക്കുന്നത്. 24 ചാനലാണ് ആ വസ്തു എഴുതാനുള്ള ആധാരത്തിന്റെ പേയ്‌മെന്റ് നൽകിയത്. അവിടെ കേരള ഹോം ഡിസൈനർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു വീട് ഒരുങ്ങുകയും ചെയ്തു.

അഭിമുഖത്തിനിടെ രേണു സുധിയും വന്നു. സ്ഥലം കൊടുത്തതിന്റെ പേരിൽ ബിഷപ്പും താനും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന ആരോപണം രേണു സുധി നിഷേധിച്ചു. താൻ ദൈവതുല്യനായി കാണുന്ന വ്യക്തിയാണ് ബിഷപ്പെന്ന് രേണു പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരേ ശക്തമായ മറുപടിയാണ് ഇരുവരും നൽകിയത്.

ബിഷപ്പിന് നേരെ മാത്രമല്ല, ഇവർക്ക് വീട് വെച്ച് നൽകിയ കേരള ഹോം ഡീസൈൻ എന്ന കൂട്ടായ്മയ്ക്കുമെതിരേയും വിമർശനങ്ങൾ നടന്നിരുന്നു. പിന്നാലെ ഇതിന് മറുപടിയുമായി ഫിറോസ് തന്നെ രംഗത്തെത്തിയിരുന്നു. രേണുവിന് അല്ല, കൊല്ലം സുധിയുടെ മക്കൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്. നമ്മൾ ചെയ്തത് വലിയ എന്തോ തെറ്റാണ് എന്ന രീതിയിൽ വരുത്തി വെക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. ഭർത്താവ് മരിച്ചു എന്ന് കരുതി വീട്ടിൽ മാത്രം ഒതുങ്ങി കഴിയേണ്ടതില്ല. അവർക്ക് അവരുടെ കുടുംബത്തെ നോക്കേണ്ടതുണ്ട്. അച്ഛൻ ഒരു രോഗിയാണ്. രേണു ജോലിക്ക് പോയാൽ മാത്രമേ ആ കുടുംബത്തിന് ജീവിക്കാൻ കഴിയുകയുള്ളു. ഇല്ലെങ്കിൽ ആ വീട് പട്ടിണിയാണ്.

അവർക്ക് വീട് ഉണ്ടാക്കി കൊടുത്ത അന്ന് അവിടെ നിന്ന് ഇറങ്ങിയവരാണ് ഞങ്ങൾ. അതിന് ശേഷം നിങ്ങൾ എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ച് വിളിച്ചിട്ടില്ല. അവർക്ക് ജീവിക്കണം, അതിന് ജോലിക്ക് പോകണം. സീരിയലിലും ടെലിഫിലിമിലും നാടകത്തിലുമൊക്കെ അഭിനയിക്കുന്നു. അത് അവരുടെ ജോലിയാണ്. അതിനെതിരെയാണ് ഈ പറയുന്നത്. അതിലേക്ക് ഞങ്ങളെക്കൂടി വലിച്ചിഴയ്ക്കുന്നു.

തുടക്കത്തിൽ ഇവരുടെ ഭാഗത്തും ചെറിയ ചില മിസ്റ്റേക്കുകൾ വന്നിട്ട്. മരിച്ച വിഷമത്തിൽ നിൽക്കുന്ന സമയത്താണ് അവർ ഒരുപാട് ഓൺലൈൻ മീഡിയകൾക്ക് അഭിമുഖങ്ങൾ കൊടുക്കുന്നത്. ഈ മീഡിയകൾ അവരുടെ സംഘടവും ബുദ്ധിമുട്ടൊക്കെ പകർത്തിയെടുത്ത് വലിയ രീതിയിൽ പ്രചരിപ്പിച്ചു. ഇതോടെ സുധിയുടെ ഭാര്യ രേണു മരണം വരെ ഇങ്ങനെ വിഷമിച്ചിരിക്കുമെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടുവെന്നും പറഞ്ഞിരുന്നു.
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. തന്റെ ഏറ്റവും വലിയ സ്വപ്നം ബാക്കിയാക്കിയാണ് സുധി ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. ഭാര്യയ്ക്കും മക്കൾക്കുമായി ഒരു കൊച്ചു വീട് ആയിരുന്നു സുധിയുടെ ഏറ്റവും വലിയ ആഗ്രഹം.

വിശ്രമമില്ലാതെ സ്റ്റേജ് ഷോകളിൽ അടക്കം സജീവമായി നിന്നതും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയായിരുന്നു. സുധിയുടെ മരണ ശേഷം ആ ആഗ്രഹം സഫലമായിരുന്നു. നടന്റെ വേർപാടിനുശേഷം കെഎച്ച്ഡിഇസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് സുധിയുടെ കുടുംബത്തിന് സൗജന്യമായി വീട് വെച്ചുനൽകിയത്.

തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തിൽ മാടപ്പള്ളിയ്ക്ക് സമീപം പ്ലാന്തോട്ടം കവലയിലുള്ള ഏഴുസെന്റ് സ്ഥലത്താണ് സുധിയ്ക്ക് വീടൊരുങ്ങിയത്. താരത്തിന്റെ മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്ത് നൽകിയിട്ടുള്ളത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് നോബിൾ ഫിലിപ്പാണ് കുടുംബസ്വത്തിലെ സ്ഥലം സുധിക്ക് വീട് വെക്കാൻ വിട്ടുനൽ‌കിയത്.

2023ലായിരുന്നു വീടിന്റെ നിർമാണം ആരംഭിച്ചത്. കഴിഞ്ഞ വർഷം പുത്തൻ വീട്ടിലേയ്ക്ക് രേണുവും മക്കളും മാറിയിരുന്നു. എല്ലാവിധ സൗകാര്യങ്ങളും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. സുധിലയം എന്നാണ് രേണു വീടിന് നൽകിയിരിക്കുന്ന പേര്. ഇതിന്റെ നെയിംപ്ലേറ്റിന്റെ ഫോട്ടോ പങ്കിട്ട് കൊണ്ടായിരുന്നു രേണു ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.

നാളുകൾക്ക് ശേഷം റീൽസും ഫോട്ടോ ഷൂട്ടുമൊക്കെ ചെയ്യാൻ തുടങ്ങിയതോടു കൂടി രേണുവിനെതിരെ സൈബർ ആക്രമണം നടന്നിരുന്നു. മരിച്ചുപോയ ഭർത്താവിന് ചീത്തപ്പേര് ഉണ്ടാക്കിയെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്. ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നു എന്നതടക്കം കുറ്റപ്പെടുത്തലുകളുമായി പലരും രംഗത്തെത്തിയിരുന്നു.

കുട്ടികളെ രേണു വീട്ടിൽ നിന്ന് അടിച്ചിറക്കും എന്നു വരെ പ്രചാരണം ഉണ്ടായി. ഈ വിഷയത്തിൽ പ്രതികരണവുമായി സുധിയുടെ കുടുംബത്തിന് വീട് വെച്ച് നൽകിയ കേരള ഹോം ഡിസൈനർ ഗ്രൂപ്പ് രംഗത്തു വന്നിരുന്നു. വീടിനും സ്ഥലത്തിനും സുധിയുടെ രണ്ടു മക്കൾക്ക് മാത്രമേ അവകാശമുള്ളൂ എന്ന് ഇവർ വ്യക്തമാക്കി.

അടുത്തിടെ സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം നൽകിയ ബിഷപ്പിനെതിരെയും സമൂഹ മാധ്യമങ്ങളിൽ സൈബർ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ആംഗ്ലിക്കൻ സഭയുടെ ബിഷപ്പ് നോബിൾ ഫിലിപ്പാണ് ചങ്ങനാശേരിയിലുള്ള തന്റെ കുടുംബ സ്വത്തിൽ നിന്ന് ഏഴ് സെന്റ് സ്ഥലം രേണു സുധിയുടെ മക്കളുടെ പേരിൽ സൗജന്യമായി നൽകിയത്. രേണു സുധി സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ചിലർ ബിഷപ്പിനെതിരെയും പ്രചാരണങ്ങൾ ആരംഭിച്ചു.

കൊല്ലം സുധിയുടെ കുടുംബത്തിന് സ്ഥലം സൗജന്യമായി നൽകിയതിന് പിന്നാലെ രേണു സുധിയുടെ പേര് ഉപയോഗിച്ച് ബാക്കി സ്ഥലങ്ങൾ ബിഷപ്പ് വലിയ തുകയ്ക്ക് വിറ്റഴിച്ചു എന്നായിരുന്നു ആരോപണങ്ങൾ ഉയർന്നത്. രേണു സുധി കാരണം ബിഷപ്പ് മനോവിഷമം അനുഭവിക്കുന്നുവെന്നും ഇരുവരും തമ്മിൽ പ്രശ്‌നത്തിലാണെന്നും വരെ പലരും പ്രചരിപ്പിച്ചു.

എന്നാൽ ഇതിനെതിരെ രേണു ചില അഭിമുഖങ്ങളിൽ പ്രതികരിച്ചിരുന്നു. കൊല്ലം സുധിക്ക് സ്ഥലം കൊടുത്തതിന്റെ പേരിൽ ആരും ബിഷപ്പിന്റെ സ്ഥലം വാങ്ങാൻ വരുമെന്ന് താൻ വിശ്വസിക്കുന്നില്ല എന്നാണ് രേണു പറഞ്ഞത്. ആവശ്യക്കാർ മാത്രമാണ് വില കൊടുത്ത് സ്ഥലം വാങ്ങുന്നതെന്നും രേണു വ്യക്തമാക്കി.

കൊല്ലം സുധിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ അവസ്ഥ കണ്ടാണ് താൻ സ്ഥലം വിട്ടു നൽകിയതെന്നും പ്രശസ്തിക്കു വേണ്ടിയല്ലെന്നും ബിഷപ്പ് നോബിളും പ്രതികരിച്ചു. രേണുവിന്റെ പേര് ഉപയോഗിച്ച് തന്റെ മറ്റു വസ്തുക്കൾ വിറ്റെന്ന പ്രചാരണം വലിയ വേദന ഉണ്ടാക്കുന്നതായും ബിഷപ്പ് പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ ആരോപണങ്ങൾക്ക് ശക്തമായ പ്രതികരണവുമായി ഇരുവരും ഒരുമിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കനെയായിരുന്നു പ്രതികരണം. ബിഷപ്പിൽ നിന്നുള്ള അനുഗ്രഹം വാങ്ങി വിവാദങ്ങൾക്ക് ശക്തമായ മറുപടിയാണ് രേണു നൽകിയത്.

കൊല്ലം സുധിയുടെ മക്കൾക്ക് സ്ഥലം ദാനമായി നൽകിയ ശേഷം ഇന്നു വരെ ഒരു സെന്റ് സ്ഥലം പോലും വിറ്റിട്ടില്ലെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ് വെളിപ്പെടുത്തി. താൻ ദൈവതുല്യനായി കാണുന്ന വ്യക്തിയാണ് ബിഷപ്പെന്നും എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി വലിയൊരു സഹായമാണ് ചെയ്തതെന്നും അദ്ദേഹത്തിന് എതിരെയുള്ള ആരോപണങ്ങൾ അവസാനിപ്പിക്കണമെന്നും രേണു സുധി അഭിമുഖത്തിൽ അഭ്യർത്ഥിച്ചു

രേണു സുധിയുടെ പേര് ഉപയോഗിച്ച് ബിഷപ്പ് തന്റെ സ്ഥലങ്ങൾ വലിയ തുകയ്ക്ക് വിറ്റുവെന്ന് ആരോപണം ഉന്നയിച്ച യുട്യൂബർക്കെതിരേ മാനനഷ്ടക്കേസ് ഉൾപ്പെടെ നിയമനടപടി സ്വീകരിക്കുമെന്നും ബിഷപ്പ് നോബിൾ അറിയിച്ചു. രേണു സുധിയുടെ കുടുംബത്തിന് സ്ഥലം നൽകിയതിൽ ഞാൻ സന്തോഷത്തിലായിരുന്നു.

എന്നാൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിലുള്ള ഒരു യൂട്യൂബർ രേണു സുധിയുമായി ഒരു അഭിമുഖം നടത്തുന്നത് കണ്ടു. അവരുടെ ചോദ്യം എനിക്കും എന്റെ കുടുംബത്തിനും വലിയ മനോവിഷമം ഉണ്ടാക്കി. തന്നെയും തന്റെ കുടുംബത്തെയും വ്യക്തിഹത്യ ചെയ്യുന്ന ചോദ്യമാണ് യൂട്യൂബർ ഉന്നയിച്ചത്.

ഏക്കറുകണക്കിന് വസ്തുക്കൾ എനിക്ക് സ്വന്തമായുണ്ട്. അത് വിൽക്കണോ വേണ്ടയോ എന്നത് ഞാനും എന്റെ കുടുംബവുമായി തീരുമാനിക്കേണ്ടതാണ്. അതിന് രേണു സുധിയുടെ മക്കളുമായി ബന്ധമില്ല. എന്റെ വീട്ടുകാരോട് ചോദിക്കാതെയാണ് ഞാൻ സ്ഥലം വിട്ടുകൊടുക്കാനുള്ള തീരുമാനമെടുത്തത്.

സുധിയുടെ കുടുംബത്തിന് സ്ഥലം വിട്ടുകൊടുത്തതിലല്ല, യൂട്യൂബറുടെ ചോദ്യമാണ് എന്നെ വിഷമിപ്പിച്ചത്. സ്ഥലം ദാനം കൊടുക്കുന്ന സമയത്തുള്ള രേണു സുധിയല്ല ഇപ്പോഴത്തെ രേണുവെന്ന വിമർശനങ്ങൾക്കുള്ള മറുപടിയും ബിഷപ്പ് പറഞ്ഞു. ഞാൻ കണ്ട നാൾ മുതൽ എന്നോട് വളരെ ബഹുമാനത്തോടും ആദരവോടും കൂടെ തന്നെയാണ് രേണു പെരുമാറിയിട്ടുള്ളത്. ദൈവഭക്തിയുള്ള ഒരു പെൺകുട്ടിയാണ് രേണു.

അത് അതിന്റെ ജീവിത മാർഗമായി മുന്നോട്ടുപോകുന്നു. എന്നെ എപ്പോ കണ്ടാലും ബഹുമാനപൂർവ്വം സംസാരിക്കുകയും പുഞ്ചിരിക്കുകയും ചെയ്ത് കടന്നു പോകുന്ന ഒരു പെൺകുട്ടിയാണ്. അവർ സ്വന്തം ഇഷ്ടത്തിന് ഒരു പ്രൊഫഷൻ തെരഞ്ഞെടുത്തു. അതിന് എനിക്ക് യാതൊരു വിഷമവുമില്ല. നാടകത്തിലും ചെറിയ ആൽബങ്ങളിലും അഭിനയിക്കാൻ ഒരു പാഷൻ തോന്നി അവർ പോയി. അതിൽ എനിക്ക് എതിർപ്പില്ല. ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

കൊല്ലം സുധിയെ തനിക്ക് നേരിട്ട് പരിചയമില്ലെന്നും ചില സുഹൃത്തുക്കൾ വഴിയാണ് അവരുടെ ജീവിതാവസ്ഥ അറിഞ്ഞതെന്നും പുരോഹിതൻ പറഞ്ഞു. അവർ വീട് കേറിതാമസത്തിന് എന്നെ ഔദ്യോഗികമായി ക്ഷണിക്കുകയും അതുപ്രകാരം ഭവനം ആശിർവദിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അവർ സന്തോഷത്തോടെയും സ്‌നേഹത്തോടെയും അവിടെ താമസിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. ഇതിനിടയിൽ ചില ചോദ്യചിഹ്നങ്ങൾ ഉയർന്നു വന്നതിലാണ് തനിക്ക് മനോവിഷമം ഉള്ളത്.

സ്ഥലം വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉന്നയിച്ച യൂട്യൂബർക്കെതിരേ മാനനഷ്ട കേസ് കൊടുക്കാനാണ് തീരുമാനം. ഇതിനായുള്ള ചർച്ചകൾ അഭിഭാഷകരുമായി നടത്തിക്കഴിഞ്ഞു. സഹായം ചെയ്യുന്നവരുടെ മനസിനെ വേദനിപ്പിക്കുന്ന സോഷ്യൽ മീഡിയയിലെ ഇത്തരം ഇടപെടലുകൾ അവസാനിപ്പിക്കണം.

രേണു സുധി വരുന്ന ഒരു ചെറിയ കലാകാരിയാണ്. അവരെ പിന്നിൽ നിന്ന് സഹായിക്കാൻ ആരുമില്ല. രേണു സുധി തല ചൊറിഞ്ഞാൽ പോലും അതെടുത്ത് സോഷ്യൽ മീഡിയയിലൂടെ കാണിക്കുക. ഒരു സ്ത്രീയെന്ന ബഹുമാനം പോലും കൊടുക്കാതെ അവരെ അവഹേളിക്കുന്നതിൽ ദുഃഖമുണ്ട്. ഒരു വ്യക്തിയെ തരം താഴ്ത്താനുള്ള ഇത്തരം സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങളിൽ എനിക്ക് മനോവിഷമമുണ്ട്. ഭർത്താവ് മരിച്ചതിനു ശേഷം ജീവിത മാർഗം തേടുന്ന ഒരു സ്ത്രീയെ ബഹുമാനിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ സമൂഹത്തിൽ വലിച്ചുകീറാനല്ല ശ്രമിക്കേണ്ടത്.

സമൂഹ മാധ്യമങ്ങളിൽ ഒത്തിരി നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പെൺകുട്ടികളെ പിച്ചിച്ചീന്തുന്ന പ്രവർത്തനങ്ങൾ യൂട്യൂബർമാർ അവസാനിപ്പിക്കണം. പെൺകുട്ടികളുടെ പിന്നാലെ നടന്ന് അവരുടെ മാന്യത തകർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ അവസാനിപ്പിക്കണം. അവർക്കു വേണ്ടത് ഒരുപക്ഷേ കണ്ടന്റായിരിക്കും. ഈ യൂട്യൂബർമാരുടെ വീട്ടിലും സഹോദരിമാരും അമ്മമാരും ആന്റിമാരും ഒക്കെയുണ്ട്. ഇങ്ങനെ സ്ത്രീകളെ സമൂഹത്തിന് മുന്നിൽ വലിച്ചുകീറി ഒട്ടിക്കരുത്.

സ്ഥലം കൊടുത്തത് രേണു സുധിക്കല്ല. കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം എഴുതിയിരിക്കുന്നത്. 24 ചാനലാണ് ആ വസ്തു എഴുതാനുള്ള ആധാരത്തിന്റെ പേയ്‌മെന്റ് നൽകിയത്. അവിടെ കേരള ഹോം ഡിസൈനർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു വീട് ഒരുങ്ങുകയും ചെയ്തു.

അഭിമുഖത്തിനിടെ രേണു സുധിയും വന്നു. സ്ഥലം കൊടുത്തതിന്റെ പേരിൽ ബിഷപ്പും താനും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന ആരോപണം രേണു സുധി നിഷേധിച്ചു. താൻ ദൈവതുല്യനായി കാണുന്ന വ്യക്തിയാണ് ബിഷപ്പെന്ന് രേണു പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരേ ശക്തമായ മറുപടിയാണ് ഇരുവരും നൽകിയത്.

ബിഷപ്പിന് നേരെ മാത്രമല്ല, ഇവർക്ക് വീട് വെച്ച് നൽകിയ കേരള ഹോം ഡീസൈൻ എന്ന കൂട്ടായ്മയ്ക്കുമെതിരേയും വിമർശനങ്ങൾ നടന്നിരുന്നു. പിന്നാലെ ഇതിന് മറുപടിയുമായി ഫിറോസ് തന്നെ രംഗത്തെത്തിയിരുന്നു. രേണുവിന് അല്ല, കൊല്ലം സുധിയുടെ മക്കൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്. നമ്മൾ ചെയ്തത് വലിയ എന്തോ തെറ്റാണ് എന്ന രീതിയിൽ വരുത്തി വെക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. ഭർത്താവ് മരിച്ചു എന്ന് കരുതി വീട്ടിൽ മാത്രം ഒതുങ്ങി കഴിയേണ്ടതില്ല. അവർക്ക് അവരുടെ കുടുംബത്തെ നോക്കേണ്ടതുണ്ട്. അച്ഛൻ ഒരു രോഗിയാണ്. രേണു ജോലിക്ക് പോയാൽ മാത്രമേ ആ കുടുംബത്തിന് ജീവിക്കാൻ കഴിയുകയുള്ളു. ഇല്ലെങ്കിൽ ആ വീട് പട്ടിണിയാണ്.

അവർക്ക് വീട് ഉണ്ടാക്കി കൊടുത്ത അന്ന് അവിടെ നിന്ന് ഇറങ്ങിയവരാണ് ഞങ്ങൾ. അതിന് ശേഷം നിങ്ങൾ എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ച് വിളിച്ചിട്ടില്ല. അവർക്ക് ജീവിക്കണം, അതിന് ജോലിക്ക് പോകണം. സീരിയലിലും ടെലിഫിലിമിലും നാടകത്തിലുമൊക്കെ അഭിനയിക്കുന്നു. അത് അവരുടെ ജോലിയാണ്. അതിനെതിരെയാണ് ഈ പറയുന്നത്. അതിലേക്ക് ഞങ്ങളെക്കൂടി വലിച്ചിഴയ്ക്കുന്നു.

തുടക്കത്തിൽ ഇവരുടെ ഭാഗത്തും ചെറിയ ചില മിസ്റ്റേക്കുകൾ വന്നിട്ട്. മരിച്ച വിഷമത്തിൽ നിൽക്കുന്ന സമയത്താണ് അവർ ഒരുപാട് ഓൺലൈൻ മീഡിയകൾക്ക് അഭിമുഖങ്ങൾ കൊടുക്കുന്നത്. ഈ മീഡിയകൾ അവരുടെ സംഘടവും ബുദ്ധിമുട്ടൊക്കെ പകർത്തിയെടുത്ത് വലിയ രീതിയിൽ പ്രചരിപ്പിച്ചു. ഇതോടെ സുധിയുടെ ഭാര്യ രേണു മരണം വരെ ഇങ്ങനെ വിഷമിച്ചിരിക്കുമെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടുവെന്നും പറഞ്ഞിരുന്നു.

Vijayasree Vijayasree :