ഒളിച്ചിരുന്ന് മടുത്തു.. കരച്ചിലടക്കി ഭാഗ്യലക്ഷ്മി! പോസ്റ്റ് ഇട്ട് വെറുപ്പിക്കാൻ കഴിയാതെ ശ്രീലക്ഷ്മി! വിധി കാത്ത് മൂന്നുപേർ..

വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് തലയിൽ വെച്ചു എന്ന് കേട്ടിട്ടില്ലേ ആ അവസ്ഥയാണ് ഇപ്പോൾ ശ്രീലെക്ഷ്മിക്കും ഭാഗ്യലക്ഷ്മിക്കും ദിയ സനയ്ക്കും.യുട്യൂബർ വിജയ് പി നായർ പേരുപോലും പറയാതെ ഒരു വീഡിയോ ഇട്ടതിന്റെ പേരും പറഞ്ഞ് അയാളെ തല്ലാനും കൊല്ലാനും ചെന്നതിന് ആകെ നാറി പണ്ടാരമടങ്ങിയിരിക്കുകയാണ് ഭാഗ്യലക്ഷ്യ.ഇതിൽ മറ്റുരണ്ട്‍ പേരും അനുഭവിച്ചതിനേക്കാൾ കൂടുതൽ മാനസിക പീഡനം ഭാഗ്യലക്ഷ്മി അനുഭവിച്ചു.ഒപ്പം ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തൽ കൂടിയായപ്പോൾ എല്ലാം ശുഭം.ഇപ്പോൾ ആരാണോ തെറ്റ് ചെയ്തത് അയാൾ പുറത്തിറങ്ങി വിലസുന്നു.അയാളെ തല്ലാൻ പോയ ഭാഗ്യലക്ഷ്മിയും കൂട്ടരും പുറത്ത് ഇറങ്ങാൻ പോലും പറ്റാതെ കോടതി വിധിയും കാത്ത് ഒളിവിൽ കഴിയുന്നു.

ഒരാഴ്ചയേറെയായുള്ള ഒളിവ് ജീവിതം ശരിക്കും ഇവര്‍ക്കും മടുത്തു. സോഷ്യല്‍ മീഡിയ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത ഈ കാലത്ത് അത് പോലും നോക്കാന്‍ കഴിയാത്ത അവസ്ഥ. ഒന്ന് പാളിയാല്‍ തമ്പാനൂര്‍ പോലീസ് പൊക്കിക്കൊണ്ട് പോകും.ഏറ്റവും രസകരം ശ്രീലക്ഷ്മി അറയ്ക്കലിന്റെ കാര്യമാണ്.ദിവസം രണ്ട് പോസ്റ്റുകളെങ്കിലും ഇട്ട് പുരുഷൻമാരെ ചൊറിഞ്ഞുകൊണ്ട് ഇരുന്നതാ.പണ്ടാരം വിജയ് പി നായർ കാരണം അതും പത്താതെയായി.ഫോണില്ലാതെ ഇവർ എങ്ങനെ പിടിച്ചു നിൽക്കുന്നു എന്നതാണ് അത്ഭുതം.

എന്നാൽ വിജയ് പി നായരെ തല്ലിയത് വിവാദമായതിന് പിന്നാലെ ഭാഗ്യലക്ഷ്മി ഒരു പ്രമുഖ മാധ്യമത്തിന് അഭിമുഖം നൽകിയതും ശ്രദ്ധ നേടിയിരുന്നു.നിങ്ങൾ ഈ വിഷയത്തിൽ പ്രതികരിച്ചല്ലോ ആ വിഷയത്തിൽ പ്രതികരിക്കാത്തതെന്തേ എന്നൊക്കെ ചോദിക്കുന്നവരോട് ഇതൊക്കെ അന്വേഷിക്കാൻ നിങ്ങൾക്ക് അധികാരം ഇല്ലായെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത് .എന്റെ സമയവും സൗകര്യവും നോക്കിമാത്രമേ ഞാൻ പ്രതികരിക്കൂ.ഞാൻ ഒരു രാജ്യത്തെ ഭരണ കർത്താവൊന്നുമല്ല എല്ലാത്തിലും പ്രതികരിക്കാൻ.എന്റെ മുക്കിൽ തൊടാനുള്ള സ്വാതന്ത്യമൊന്നും നിങ്ങൾക്ക് ആർക്കും തന്നിട്ടില്ല .നിങ്ങളുടെ മുക്കിൽ തൊടാനുള്ള സ്വാതന്ത്ര്യം എനിക്കുമില്ലഎന്നും ഭാഗ്യലക്ഷ്മി തുറന്നടിക്കുന്നുണ്ട്.

ഞാൻ ആരേ കല്യാണം കഴിക്കണം ഞാൻ ആരുടെ കു‌ടെ ജീവിക്കണം ഞാൻ ആരേ പ്രണയിക്കണം ഞാൻ അരേ ഉപേക്ഷിക്കണം ഞാൻ എവടെ താമസിക്കണം എങ്ങനെ താമസിക്കണം ഞാൻ സാരിയുടുക്കണോ ചുരിദാറിടണോ എന്നൊക്കെ ഞാനാണ് തീരുമാനിക്കേണ്ടത്.നിങ്ങളല്ല..സ്ത്രീകളോട് ഒരു മരിയാദ കാണിക്കണ്ടേ .നിങ്ങളുടെ ‘അമ്മ പെങ്ങൾ ഭാര്യ പെൺമക്കൾ ഒക്കെ ഉണ്ടാവില്ല ഇവരൊക്കെ സ്ത്രീകൾ തന്നെയല്ലേ.ഒരു പോസ്റ്റ് ഇടുന്നത് മാതിരി അല്ല വീഡിയോ ഇടുന്നത്.പോസ്റ്റ് അങ്ങനെ അങ്ങ് പോകും പക്ഷെ വീഡിയോ അത് യൂട്യൂബിൽ കിടക്കും.പെർമനെന്റ് ആയിരിക്കുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.

സെപ്റ്റംബർ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായ കേരളക്കരയെ ഞെട്ടിച്ച അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. യൂ ട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാർത്ഥി ദിയസന , സിനിമ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ സംഘം ചേർന്ന് യൂട്യൂബർ നേമം തെന്നൂർ സ്വദേശി വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും ചെയ്തത്. സംഭവം മുഴുവൻ ഫെമിനിസ്റ്റുകൾ വീഡിയോയിൽ പകർത്തുകയും ഇതിൻ്റെ ഫെയ്സ് ബുക്ക് ലൈവ് ദിയ തൻ്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു. വിജയ് താമസിക്കുന്ന തമ്പാനൂർ ഗാന്ധാരി അമ്മൻകോവിൽ റോഡിലുള്ള ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകൾ അരങ്ങ് തകർത്തത്. തുടർന്ന് വിജയിൻ്റെ ലാപ്ടോപ്പ് , മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു.

ആര്‍ട്ടിസ്റ്റ് എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയിലും ഉയരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ നഷ്ടങ്ങള്‍ ഏറെയാണെന്ന് ഏറ്റുപറഞ്ഞിട്ടുന്ന ഭാഗ്യലക്ഷിമയിലെ നിര്‍ഭാഗ്യം ഇപ്പോഴിതാ കോടതി വിധിയിലും ആവര്‍ത്തിക്കുകയാണ്. എന്നും ഏക്കാലവും സ്ത്രീ അവകാശ വിഷയങ്ങളില്‍ തന്റേടത്തോടെയും വേണ്ടിവന്നാല്‍ കായികമായിത്തന്നെയും പ്രതികരിക്കുന്ന സ്ത്രീ. പ്രതിഷേധത്തിന്റെയും അമര്‍ഷത്തിന്റെയും തീച്ചൂളയിലൂടെ നീങ്ങുന്ന ലക്ഷ്മിക്ക് വീണ്ടും നിര്‍ഭാഗ്യത്തിന്റെ വിധിയെത്തിയിരിക്കുന്നു. വിജയ് പി നായരെ മെരുക്കാനിറങ്ങിയ ഭാഗ്യലക്ഷ്മിയുടെ കൂട്ടാളി യുവതികള്‍ക്കും ഇത് ദുരിതകാലം.

bhagyalakshmi

Vyshnavi Raj Raj :