മലയാളികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമാണ് ഭാഗ്യലക്ഷ്‌മി. സാമൂഹിക വിഷയങ്ങളിൽ ഒക്കെ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ് ഭാഗ്യലക്ഷ്‌മി. പലപ്പോഴും നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് ഭാഗ്യ ലക്ഷ്മിയുടെ പഴയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ്. വിഡിയോയിൽ ദിലീപിനും കാവ്യക്കുമെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്‌മി. ഞാനല്ല ഇത് അനുഭവിക്കേണ്ടത് മറ്റൊരു പെണ്ണാണെന്ന’ ദിലീപിന്റെ പ്രസ്താവന ഞാന്‍ ചെയ്തത് അല്ലെന്ന അർത്ഥമായിട്ട് എനിക്ക് തോന്നുന്നില്ലെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറയുന്നു.
ആ പെണ്ണിന് വേണ്ടിയാണ് എന്റെ ജീവിത്തതില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്തെന്നാണ് എനിക്ക് അതേക്കുറിച്ച വ്യാഖ്യാനിക്കാന്‍ തോന്നുന്നത്. അല്ലാതെ പല ചർച്ചകളിലും വന്നത് പോലെ അയാളില്‍ നിന്നും മാറ്റി മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുന്ന ഒരു തന്ത്രം പോലെയാണ് ഇതിനെ കൈകാര്യം ചെയ്തത്. ഞാന്‍ ഇത് അനുഭവിക്കേണ്ട ആവശ്യം ഒന്നുമില്ല. അവർക്ക് വേണ്ടിയാണ് ഞാനിത് മുഴുവന്‍ അനുഭവിക്കുന്നത്. അവരെ എന്റെ വീട്ടില്‍ കൊണ്ടുവന്നതിനും ഭാര്യയാക്കിയതുനുമൊക്കെ ഞാന്‍ അനുഭവിക്കുന്നതാണെന്ന അർത്ഥമാണ് ഞാന്‍ അതിന് കാണുന്നതെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു നടി.
അതേസമയം ഇക്കാര്യങ്ങളൊന്നും കാവ്യ മാധവന്‍ അറിയാതിരിക്കില്ലെന്ന് തന്നെയാണ് നൂറ് ശതമാനവും ഞാന്‍ വിശ്വസിക്കുന്നതെന്നും കുറേകാലം ഭാര്യയല്ലായിരുന്നു എന്നുള്ള തരത്തിലായിരുന്നു ഇവർ തമ്മിലുള്ള ബന്ധമെന്നും നടി വിഡിയോയിൽ പറയുന്നു. മഞ്ജുവിനേക്കാള്‍ അധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തത് കാവ്യാ മാധവന്‍ എന്ന വ്യക്തിയെയാണ്. നമ്മളും കുറേക്കാലും ഈ മേഖലയില്‍ തന്നെയായിരുന്നല്ലോ, ഇപ്പോഴുമാണ്. അങ്ങനെയുള്ള ഒരു വ്യക്തിക്ക് ഇത് ഒരിക്കലും അറിയാതിരിക്കില്ല. പോയകാര്യം എന്തായി എന്ന് കാവ്യമാധവന്‍ ചോദിക്കുന്നതിനെ കുറിച്ച് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇതെല്ലാം കാവ്യാ മാധവനും ദിലീപുമൊക്കെ അറിഞ്ഞാണ് ചെയ്തിരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. പക്ഷെ ആ വീട്ടിലുള്ള മറ്റുളളവർ അതിന് ശേഷമായിരിക്കാം അറിഞ്ഞതെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെടുന്നു.
ചേട്ടന്‍ അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിക്കുന്ന ആളുകളാണ് ആ വീട്ടിലുള്ളത്. പക്ഷെ കാവ്യ അറിയാതെ ആ വീട്ടില്‍ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. തീർച്ചയായും കാവ്യക്ക് ഇതേകുറിച്ച് അറിയാമായിരിക്കും. വീട്ടില്‍ കൊണ്ട് നടക്കുന്നതില്‍ നല്ലത് ലക്ഷ്യയില്‍ കൊണ്ടുപോയി കൊടുക്കുന്നതാണ് സേഫെന്ന് കരുതിക്കാണും. അമ്മയും സഹോദരനും സഹോദരിയും മകളുമൊക്കെ അറിയാതിരിക്കാന്‍ രണ്ടുപേരും ചേർന്ന് കളിച്ച കളിയാണ് ഇതാണെന്നാണല്ലോ നമുക്ക് മനസ്സിലാവുന്നത്.സ്വന്തം അഭിഭാഷകനെ വെക്കുന്ന കാര്യത്തെക്കുറിച്ച് അതിജീവിതയോട് ചോദിക്കാറുണ്ടായിരുന്നു.
കൂടാതെ സർക്കാരല്ലേ കേസ് നടത്തുന്നത്. അപ്പോള്‍ എനിക്ക് അത്തരത്തിലൊരു ഇടപെടല്‍ നടത്താനുള്ള സ്വാതന്ത്രം ഉണ്ടോയെന്ന് എനിക്ക് അറിയില്ലല്ലോ. എന്നെ പൂർണ്ണമായും സംരിക്ഷിക്കുന്നത് സർക്കാരാണെന്നുള്ള വിശ്വാസത്തിലാണ് അവർ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. പ്രോസിക്യൂട്ടറെ വെക്കുന്നത് സംബന്ധിച്ച് ചർച്ചകള്‍ നടക്കുകയാണെന്നും അത് ആ രീതിയില്‍ തന്നെയാവും മുന്നോട്ട് പോവുകയെന്നും അവർ വ്യക്തമാക്കി.
മാത്രവുമല്ല ഈ കേസില്‍ അതിജീവിത തന്നെ വിജയിക്കുമെന്ന വിശ്വാസം നമുക്ക് തീർച്ചയായിട്ടുമുണ്ട്. അവർ വിജയിക്കുന്നത് വരെ നമ്മളെല്ലാവരും ഇതിന്റെ പിന്നില്‍ തന്നെയുണ്ടാവും. അതിജീവിതയുടെ ഒരു മാനസികാവസ്ഥ ഒന്ന് ആലോചിച്ച് നോക്കു. കോടതിയില്‍ ചെല്ലുമ്പോള്‍ ഒരു പെണ്ണിനോട് എല്ലാം തുറന്ന് പറയാന്‍ സാധിക്കും വിശ്വാസത്തിലാണ് ഒരു വനിത ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ടത്. ആ വിശ്വാസമാണ് അവള്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു.