മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.
കുറച്ച് നാളുകൾക്ക് മുമ്പ്, നടന്റെ മുൻ ഭാര്യ എലിസബത്ത് ഗുരുതര ആരോപണങ്ങൾ ആണ് നടനെതിരെ ഉന്നയിച്ചിരുന്നത്. അതിന് ശേഷം വളരെ വിരളമായി മാത്രമേ നടന‍് സോഷ്യൽ മീഡിയയിലെല്ലാം രംഗത്തെത്തിയിരുന്നുള്ളൂ. ഇപ്പോഴിതാ നടൻ ആസിഫ് അലിയുടെ ഏറ്റവും പുതിയ സിനിമ ആഭ്യന്തര കുറ്റവാളി കാണാനായി തിയേറ്ററിൽ എത്തിയപ്പോൾ തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളെ കുറിച്ചും മറ്റും തുറന്ന് പറയുകയാണ് നടൻ.
കയ്യിൽ വലിയൊരു സ്വർണ്ണ കാപ്പ് നടൻ അണിഞ്ഞിരുന്നു. അമ്മയും ഭാര്യയും ചേർന്ന് തനിക്ക് തന്ന സമ്മാനമാണെന്നാണ് സ്വർണ്ണ കാപ്പിനെ കുറിച്ച് സംസാരിക്കവെ നടൻ പറഞ്ഞത്. സ്വർണ്ണ വള തന്നെയാണ്. എന്റെ അമ്മ തന്ന ഗിഫ്റ്റാണ്. നല്ല വെയിറ്റുണ്ട്. ഇത് പിടിക്കണമെങ്കിൽ തന്നെ നല്ല വെയിറ്റ് വേണം. അമ്മയും കോകിലയും ചേർന്ന് തന്ന സർപ്രൈസാണെന്നും ബാല പറഞ്ഞു. ഇപ്പോഴത്തെ തന്റെ ജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതാണെന്നും സിനിമയിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞിരുന്നു.
ഞാൻ റേപ്പ് ചെയ്തു, തട്ടിപ്പ് നടത്തി എന്നിങ്ങനെ തുടർച്ചയായി പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ നമ്മൾ ഡിപ്രഷനിലേക്കും പ്രശ്നത്തിലേക്കും പോകുമെന്ന് വിചാരിക്കും. എന്നാൽ അങ്ങനെയില്ല. ഞാനും കോകിലയും ഞങ്ങളുടേതായ ലോകത്ത് ഏറ്റവും സന്തോഷിച്ച് ജീവിക്കുന്നവരാണ്. ഞങ്ങളുടെ ലൈഫിൽ മനോഹരമായ ഒരുപാട് നിമിഷങ്ങളുണ്ട്. ഞങ്ങൾ ഞങ്ങളെ മാത്രമെ ശ്രദ്ധിക്കുന്നുള്ളു. സന്തോഷത്തോടെ ജീവിക്കുന്നതുകൊണ്ടാകും തടി കൂടിയത്.
ആദ്യമൊക്കെ കുറ്റപ്പെടുത്തൽ കേൾക്കുമ്പോൾ ദേഷ്യം വരുമായിരുന്നു. എന്നെ കുറിച്ച് എന്താണ് ഇത്രത്തോളം കള്ളത്തരം പ്രചരിക്കുന്നതെന്ന തോന്നലായിരുന്നു. ദിവസവും കേൾക്കാൻ തുടങ്ങിയപ്പോൾ അതൊരു എന്റർടെയ്ൻമെന്റായി മാറിയെന്നും നടൻ പറഞ്ഞു. സിനിമ പ്രോജക്ടുകൾ തുടങ്ങാൻ പോകുന്നു. ചെന്നൈയിലെ എന്റെ ബിസിനസ് പ്രോജക്ടുകൾ എല്ലാം വൻ വിജയമായി. അതിന്റെ സന്തോഷത്തിൽ നന്നായി ഭക്ഷണം കഴിച്ചു.
തടികൂടി. പുതിയ പ്രോജക്ടിനുവേണ്ടി ഒരാഴ്ചയായി ട്രെയിനിങ് എടുക്കുന്നുണ്ട്. തീർച്ചയായും സിനിമയിൽ തിരിച്ച് വരും. എത്ര പൈസ ഉണ്ടാക്കിയാലും ബിസിനസ് ചെയ്താലും എന്റെ രക്തം സിനിമയാണ്. മലയാളത്തിലാണ് ഞാൻ നല്ല നല്ല പടങ്ങൾ ചെയ്തിരിക്കുന്നത്. ഇനി അടുത്ത സിനിമ തമിഴിലാണോ വരാൻ പോകുന്നതെന്ന് പറയില്ല.
പറഞ്ഞ് പറഞ്ഞ് ഒന്നും നടക്കുന്നില്ല. വിജയിയുടെ കൂടെ അഭിനയിക്കുന്നുവെന്ന റൂമറുകളോട് പ്രതികരിക്കാനില്ല. ഒന്നും ഇപ്പോൾ പറയുന്നില്ല. നടക്കുമ്പോൾ നടക്കട്ടെ കാര്യങ്ങൾ. നമ്മൾ നല്ല കാര്യങ്ങൾ പറയുമ്പോൾ എത്ര പേർ അത് നല്ല മനസോടെ എടുക്കുമെന്ന് നമുക്ക് അറിയില്ല. അസൂയയുണ്ടാകും. മാത്രമല്ല അറ്റാക്കിങും നടക്കുന്നുണ്ട്.
അതൊക്കെ കൊണ്ട് മിണ്ടാതിരിക്കുകയാണ് നമ്മൾ. എന്റെ മേലിൽ ആരോപിച്ച എല്ലാ ആരോപണങ്ങളും തീർത്ത് കാണിച്ച് നിങ്ങളുടെ മുന്നിൽ ഞാൻ വന്നിരിക്കും. അത് എത്രയും പെട്ടന്ന് നടക്കും. എന്നിട്ട് സിനിമയിൽ ഹിറ്റും കൊടുക്കും. ആളുകളുടെ സ്നേഹം തിരികെ വാങ്ങിയിരിക്കും. അത് എന്റെ അവകാശം. എനിക്ക് വേണം എന്നും ബാല കൂട്ടച്ചേർത്തു.
അതേസമയം, വളരെ മാറ്റങ്ങൾ തന്റെ ശരീരത്തിൽ സംഭവിച്ചുവെന്ന് ബാല അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോൾ ആരോഗ്യം എല്ലാം ഓക്കെയാണ്. മരുന്നിനേക്കാൾ വളരെ വലുതാണ് നമ്മുടെ ഭക്ഷണം. അത് എങ്ങനെ നമ്മൾ കഴിക്കുന്നോ അങ്ങനെ ആകും നമ്മുടെ ആരോഗ്യം. നല്ല ഭക്ഷണം കഴിച്ചാൽ മരുന്നിന്റെ ആവശ്യം വരുന്നില്ലെന്നും രണ്ട് പേരും പറയുന്നു. നല്ല വേറിട്ട ഭക്ഷണം കഴിക്കുന്നുണ്ട്. വൈക്കത്ത് എല്ലാം നാച്ചുറൽ ആണ്. ഒട്ടും മലീനസമോ, സ്‌റ്റിറോയിഡ്‌സോ ഒന്നും തന്നെയില്ലെന്നും ബാല പറയുന്നു.
കോകിലയെ കുറിച്ച് പറയുമ്പോഴെല്ലാം ബാലയ്ക്ക് നൂറ് നാവാണ്. തന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും കാരണം കോകിലയാണെന്ന് നിരന്തരം താരം പറയാറുള്ളത്. ഞാനാണ് ഭർത്താവെന്ന് കോകില മനസിൽ ഉറപ്പിച്ചിരുന്നു. അത് തിരിച്ചറിഞ്ഞപ്പോൾ ഞാനും അവളെ സ്നേഹിക്കാൻ തുടങ്ങി. പ്രായം കുറവായതുകൊണ്ട് അവളെ ഞാൻ പങ്കാളിയായി ആദ്യം കണ്ടിരുന്നില്ലെന്നും ബാല പറഞ്ഞിരുന്നു.
താനും കോകിലയും തമ്മിൽ ഏറെ പ്രായവ്യത്യാസം ഉണ്ടെന്നും ഒരിക്കലും മുൻപ് കോകിലയോട് തനിക്ക് പ്രണയം ഉണ്ടായിരുന്നില്ലെന്നും വിവാഹത്തിന് പിന്നാലെ ബാല പറഞ്ഞിരുന്നു. കോകില തന്നെ ചെറുപ്രായം മുതൽ അഗാധമായി സ്നേഹിച്ചു, ആ സ്നേഹം തിരിച്ചറിഞ്ഞതിലാണ് അവളെ വിവാഹം കഴിച്ചത്. ജീവിതത്തിൽ താൻ ഏറ്റവും ഒറ്റപ്പെട്ട് നിൽക്കുന്നൊരു അവസ്ഥയിലാണ് കോകില തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്നും ഇപ്പോൾ അവളാണ് തന്റെ എല്ലാമെന്നും ബാല പറഞ്ഞിരുന്നു.
ജീവിതത്തിൽ മറ്റൊരാളെ അമ്മേയെന്ന് വിളിക്കാൻ എനിക്ക് സാധിക്കില്ല. എന്റെ അമ്മ എന്നെ സ്നേഹിച്ച് കഷ്ടപ്പെട്ടാണ് വളർത്തിയത്. അതുപോലെ ഒരു അമ്മയുടെ വാത്സല്യമാണ് ഭാര്യയായ കോകിലയിൽ നിന്ന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റൊരു പെണ്ണിനെ നോക്കുമ്പോൾ കാമമോ പ്രേമമോ എനിക്ക് വരില്ല. അതെല്ലാം ഇവൾ എനിക്ക് തന്നു. തെറ്റ് ചെയ്യാതിരിക്കാൻ ആണുങ്ങൾക്ക് മേൽ നിയന്ത്രണം വെക്കണമെന്ന് പറയുമല്ലോ, അങ്ങനെ വെച്ചത് കൊണ്ട് ഒരു കാര്യവുമില്ല, കാരണം തെറ്റ് ചെയ്യണമെങ്കിൽ അവൻ തീർച്ചയായും ചെയ്യും. ആണായാലും പെണ്ണായാലും നമ്മൾ കമ്മിറ്റഡ് ആണെങ്കിൽ വേറെ ആരുമായെങ്കിലും ബന്ധം ഉണ്ടാകേണ്ടെന്ന് തോന്നിയാൽ ഒരിക്കലും വേറൊരു ബന്ധം സംഭവിക്കില്ല.
കല്യാണത്തിന് ശേഷമാണ് കോകിലയുടെ ഡയറി ഞാൻ കാണുന്നത്. അവളുടെ കൈയ്യെഴുത്തിലെ വ്യത്യാസങ്ങൾ തന്നെ അവർ എപ്പോൾ ആ ഡയറി എഴുതി തുടങ്ങിയെന്ന് മനസിലാകും. നമ്മൾ എപ്പോഴാണ് കണ്ടത്, കണ്ട് പോയത് എന്നതൊക്കെ അവൾ അതിൽ എഴുതിയിട്ടുണ്ട്. എനിക്ക് കോകിലയിൽ എല്ലാം ഇഷ്ടമാണ്. കോകില സിനിമ നടിയോ ഗായികയോ വലിയ നീളമുള്ള ആളോ ഒന്നുമല്ല. തടിയുള്ള സ്ത്രീയാണ്. പക്ഷെ അവൾ തന്നെയാണ് എനിക്ക് ഈ ലോകത്തിൽ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീ. ഞാൻ ചെറിയ വയസ് തൊട്ട് കോകിലയെ കാണുന്നുണ്ട്. എന്നാൽ ഒരിക്കലും അങ്ങനെയൊരു തോന്നൽ അവളോട് ഉണ്ടായിട്ടില്ല.
ജീവിതത്തിൽ എനിക്ക് തുണ വേണമെന്ന് തോന്നിയൊരു സമയം ഉണ്ട്. അപ്പോഴാണ് അമ്മ പറയുന്നത് അവൾ നിന്നെ ആഗ്രഹിക്കുന്നുണ്ടെന്ന്. ഞാൻ പറഞ്ഞത് എനിക്ക് കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞതാണ് വേണ്ടെന്ന്. എന്നാൽ ഞാൻ എന്ന തീരുമാനത്തിൽ അവൾ ഉറച്ചുനിന്നു. ഞാൻ കോകിലയെ മറ്റൊരു രീതിയിൽ കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ ശരിയാവില്ലെന്ന് പറഞ്ഞപ്പോൾ അമ്മ പറഞ്ഞത് ഇടപെട്ട് നോക്കൂ, മനസിലാകും എന്നാണ്.
അങ്ങനെ ഇടപെട്ടപ്പോൾ എനിക്ക് മനസിലായി, കാതൽ, കാമം, നട്പ് എല്ലാം ഞാൻ തിരിച്ചറിഞ്ഞു, ഇതെല്ലാം ഒരു ഇടത്ത് നിന്ന് ലഭിക്കുമ്പോൾ വീട് ഒരു സ്വർഗമാവും. ശരിയായ സമയത്ത്, ശരിയായ ആളിനെ ശരിയായ സാഹചര്യത്തിൽ ദൈവത്തിന്റെ അനുഗ്രഹത്തോടെ ലഭിക്കുമ്പോൾ ജീവിതത്തിൽ എല്ലാം ശരിയാകും. ഞങ്ങൾ വിവാഹം കഴിച്ചിട്ട് ഹണിമൂൺ പോയിട്ടില്ല. വിവാഹം കഴിച്ചിട്ട് മൂന്നുമാസമേ ആയുള്ളൂ. അതിനോടകം തന്നെ ആളുകൾ ചോദിക്കുന്നത് എപ്പോഴാണ് കുട്ടികൾ ആകുകയെന്നാണ്. ഞാൻ അവൾക്കും അവൾക്ക് ഞാനും തന്നെയാണ് കുട്ടികൾ എന്നും ബാല പറഞ്ഞിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ്, ബാലയ്ക്കെതിരെ എലിസബത്ത് രംഗത്തെത്തിയതും വാർത്തയായിരുന്നു. 2021 ലാണ് ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും വിവാഹിതരാവുന്നത്. നടനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ എലിസബത്ത് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയായിരുന്നു. ശേഷം ഇരുവരും രഹസ്യമായി താമസം ആരംഭിച്ചു. അതിന് ശേഷം ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് താൻ വീണ്ടും വിവാഹിതനായെന്ന കാര്യം ബാല പുറംലോകത്തോട് പറയുന്നത്.
പിന്നാലെ എലിസബത്തിനൊപ്പമുള്ള വിവാഹറിസപ്ഷനും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരും യൂട്യൂബ് ചാനലുകളുമൊക്കെ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരസ്യമായി എലിസബത്തിന്റെ നെറ്റിയിൽ കുങ്കുമം ചാർത്തുകയും കാർ സമ്മാനമായി കൊടുക്കുകയുമൊക്കെ ചെയ്തു. എന്നാലിപ്പോൾ എലിസബത്ത് തന്റെ ഭാര്യയല്ലെന്നാണ് ബാല ആരോപിക്കുന്നത്.
ആരോപണങ്ങൾ തെറ്റാണെന്നും തന്റെ സമാധാന ജീവിതം തകർക്കാനാണ് ശ്രമമെന്നും ബാല വാദിച്ചു. താൻ റേപ്പ് ചെയ്യുമെന്ന് പോലും പറഞ്ഞു. അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെംഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ എന്നായിരുന്നു ബാലയുടെ ചോദ്യം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ.
ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോയെന്നും ബാല ചോദിച്ചു. വളരെ മോശം ആരോപണമാണ് എലിസബത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞ് കോകില സോഷ്യൽ മീഡിയയിൽ പലരും അധിക്ഷേപിക്കുന്നെന്നും പറഞ്ഞു. ബാലയ്ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും 2008-2009 കാലയളവിൽ നടന്റെ ജീവിതത്തിൽ ഒരു സ്ത്രീയുണ്ടായിരുന്നുവെന്നും ഇരുവരും വിവാഹം ചെയ്തിരുന്നുവെന്നുമാണ് എലിസബത്ത് പറയുന്നത്.
വേറെയും നിരവധി സ്ത്രീ കഥാപാത്രങ്ങൾ ബാലയുടെ ജീവിതത്തിലുണ്ടെന്നും വൈഫായി എവിടെയും പരിചയപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് പലരും പുറത്തേക്ക് വരുന്നില്ലെന്നും എലിസബത്ത് പറയുന്നു. 2008-2009 കാലയളവിൽ ഇയാളുടെ ജീവിതത്തിൽ ഒരാളുണ്ടായിരുന്നു. ആ ആളുമായി ഇപ്പോഴും കോൺടാക്ടുണ്ട്. യുഎസ്എ പ്രോഗ്രാം എന്ന പേരിലാണ് നമ്പർ സേവ് ചെയ്ത് ഇയാൾ വെച്ചിരുന്നത്. അതുകൊണ്ട് തന്നെ എന്റെ മുമ്പിൽ വെച്ച് കോളുകൾ എടുക്കുമായിരുന്നില്ല.
പിന്നീട് ഒരു ദിവസം കള്ള് കുടിച്ച് ബോധമില്ലാതെയായ സമയത്താണ് ഇങ്ങനൊരാളായിരുന്നുവെന്ന് പറഞ്ഞത്. അപ്പോഴും ഇവർ കല്യാണം കഴിച്ചിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇഷ്ടത്തിലായിരുന്നു പക്ഷെ വേറൊരു കാശുള്ള യുഎസ്എക്കാരൻ വന്നപ്പോൾ ചതിച്ചിട്ട് പോയി എന്നാണ് എന്നോട് പറഞ്ഞത്. പഠിപ്പില്ലെന്ന് പറഞ്ഞുവെന്ന് പറഞ്ഞും ഭയങ്കര കരച്ചിലായിരുന്നു അന്ന്. എനിക്കും അന്ന് വിഷമം തോന്നിയിരുന്നു. ആ പെണ്ണിനെ കുറിച്ചും പല കുറ്റങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ അവിടെ നിന്ന് വരും വരെ ഇടയ്ക്ക് ആ പെണ്ണിന്റെ കോൾ കാണാമായിരുന്നു. അതുകൊണ്ട് തന്നെ അവർ എപ്പോഴെങ്കിലും പ്രതികരിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ലെന്നും എലിസബത്ത് പറഞ്ഞിരുന്നു.