സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. സുധിയുടെ രണ്ടാം ചരമവാർഷികം കഴിഞ്ഞതിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.
ഈ വേളയിൽ സ്റ്റാർമാജിക്ക് ഡയറക്ടർ ആയിരുന്ന അനൂപ് ജോൺ കൊല്ലം സുധിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. കൊല്ലം സുധിയുമായി വലിയ ആത്മബന്ധം ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. സ്റ്റാർമാജിക്കിൽ സുധിച്ചേട്ടൻ ഒരു അലങ്കാരമായിരുന്നു. സുധിച്ചേട്ടൻ പോയതിന് ശേഷം സ്റ്റാർ മാജിക്ക് കാണുന്നത് നിർത്തി എന്നൊക്കെ ഒരുപാട് പേർ ഇപ്പോൾ പറയാറുണ്ട്. എന്നാൽ അദ്ദേഹം വന്ന എപ്പിസോഡുകളിൽ പച്ചക്ക് ചീത്തവിളിച്ച ഇഷ്ടം പോലെ ആളുകളുണ്ട്.
‘എന്തിനാണ് ഇയാളെ അവിടെ കൊണ്ടിരുത്തുന്നത്? ഒന്നും മിണ്ടുന്നില്ലാലോ?’ എന്നൊക്കെയായിരുന്നു ചില കമന്റുകളെന്നും അദ്ദേഹം പറയുന്നു. സുധിച്ചേട്ടൻ തന്നെ സ്റ്റേജിൽ ഒന്നും മിണ്ടാത്ത അവസ്ഥയിൽ ആയിപ്പോയിട്ടുണ്ട്. കാരണം അദ്ദേഹ പറയുന്ന കോമഡികളൊന്നും മറ്റുള്ളവർക്ക് ഇഷ്ടമാകുന്നില്ല. ഇതേക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ ‘കോമഡി പറയാനല്ല സുധിച്ചേട്ടനെ അവിടെ കൊണ്ടിരുത്തിയത്. ആ സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കാൻ തോന്നുന്നോ, അങ്ങനെ പ്രതികരിക്കാനാണ്’ എന്നായിരുന്നു എൻ്റെ മറുപടി.
കൊല്ലം സുധിയെപ്പോലെ ശരീരഭാഷയുള്ള ഒരു കോമേഡിയൻ ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഏത് വേഷവും പുള്ളിയുടെ കൈകളിൽ നിൽക്കും. ഫ്ലെക്സിബിലിറ്റി നല്ല രീതിയിലുണ്ട്. മരിച്ചപ്പോഴാണ് സുധിച്ചേട്ടന് ഇത്രയധികം ആരാധകർ ഉണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാകുന്നത്. സ്റ്റാർമാജിക്ക് നിർത്തിയിട്ട് കുറേ മാസങ്ങളായെങ്കിലും ഇപ്പോഴും ആ പരിപാടി നിർത്തിയതായി തോന്നുന്നില്ല. ആര് കണ്ടാലും ഇപ്പോൾ ചോദിക്കുന്നത് എപ്പോഴാണ് വീണ്ടും പരിപാടി തുടങ്ങുന്നത് എന്നാണെന്നും അനൂപ് പറയുന്നു.
വീട്ടിൽ നിന്നും ഉണ്ടാക്കുന്ന ഒരു കറിയാണെങ്കിൽ എന്തെങ്കിലും ഒരു കുറവ് വന്നാൽ സ്ഥിരം കഴിക്കുന്ന ആൾക്ക് അത് പെട്ടെന്ന് മനസ്സിലാകും. അതുപോലെ തന്നെയാണ് സ്റ്റാർമാജിക്കിലെ സുധിച്ചേട്ടന്റെ കുറവ്. സ്റ്റാർമാജിക്കിന്റെ ഏകദേശം എല്ലാ എപ്പിസോഡിലും സുധിച്ചേട്ടൻ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മാറിവന്നിട്ടുണ്ട്. സുധിച്ചേട്ടന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയത്ത് പോലും അദ്ദേഹത്തോട് വെറുതെയാണെങ്കിലും ഒന്ന് വന്നിരിക്കാൻ പറയും. അത് ഒരു പോസിറ്റീവ് ആണെന്ന് പറയും.
സുധിക്ക് അപകടം പറ്റിയ സമയത്ത് കിച്ചുവാണ് എന്നെ വിളിച്ച് കൊണ്ടിരുന്നത്. കിച്ചുവിനെ എനിക്ക് ആശ്വസിപ്പിക്കാൻ പറ്റുന്നില്ല. അത്രയ്ക്കും അച്ഛനുമായി അറ്റാച്ച്ഡ് ആയിരുന്നു അവൻ. ഷൂട്ടിന് വരുമ്പോൾ മിക്ക സമയത്തും ഒപ്പം കിച്ചുവുണ്ടാകും. ഇനി ഞാനെന്ത് ചെയ്യും ചേട്ടാ എന്ന് ചോദിച്ച് അവൻ സംസാരിക്കുന്നുണ്ട്. പലതിനും മറുപടി ഇല്ല. കമ്പനിയുടെ ഒരു പരിപാടിക്ക് വിട്ടതിനാൽ അതിന്റെ ഉത്തരവാദിത്വവും നമുക്കുണ്ട്.
ആ ഒരു ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ മാത്രമേ അത് എത്രയോളും വേദ നിറഞ്ഞതാണെന്ന് മനസ്സിലാകുകയുള്ളു. ഇപ്പോഴും മനസിൽ കിടക്കുന്ന സംഭവമാണ് അത്. പിന്നെ ഒരുപാട് പേർ വന്നു. മോർച്ചറിയിൽ കയറിയാണ് ഞാൻ സുധിചേട്ടനെ കണ്ടത്. രണ്ട് ദിവസം മുമ്പ് കണ്ട ആൾ അതേപോലെ കിടക്കുന്നു. എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. വിനിഷേട്ടനാണ് ചേർത്ത് പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത്. ഇപ്പോഴും ആ സിറ്റുവേഷൻ കണ്ണിലുണ്ട്. സ്വന്തം വീട്ടിൽ നിന്നും ഒരാൾ പോയ തോന്നലായിരുന്നു. അത്രയും അറ്റാച്ച്ഡ് ആയിരുന്നുവെന്നും അനൂപ് പറയുന്നു.
രേണുവിനേയും മക്കളേയും പറ്റാവുന്നിടത്തോളം സാഹായിച്ചിട്ടുണ്ട്. ഒരുപാട് ഫാൻസ് അസോസിയേഷനുകളുണ്ട്, അവരും സഹായിച്ചിട്ടുണ്ട്. എന്തൊക്കെ ചെയ്തുവെന്ന് ഇപ്പോൾ പറയുന്നില്ല. അത് അങ്ങനെ തന്നെ നിൽക്കട്ടെ. അതേസമയം തന്നെ മറുവശത്ത് എന്തുകൊണ്ട് സുധിച്ചേട്ടൻ ഇത്രയും വലിയ പൈസയില്ലാത്ത സാഹചര്യത്തിലേക്ക് പോയെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്.
ഒരുപാട് വലിയ ആർട്ടിസ്റ്റാണ് അദ്ദേഹം. കൊല്ലം സുധിയുടെ പരിപാടി കാണാനായി സൈക്കിൾ ചവിട്ടിപോയ കഥ സുരാജേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. അത്രയും തിളങ്ങി നിന്ന വ്യക്തിയാണ്. അദ്ദേഹം സഞ്ചരിക്കാത്ത കാര്യങ്ങളില്ല. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. എന്നിട്ടും എങ്ങനെയാണ് സുധിച്ചേട്ടൻ സാമ്പത്തികമായി ഈ ഒരു അവസ്ഥയിലെത്തിയതെന്ന് ഞാൻ ആലോചിക്കുമെന്നും അനൂപ് കൂട്ടിച്ചേർക്കുന്നു.
നേരത്തെയും രേണുവിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ അനൂപ് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. രേണു ചെയ്യുന്നത് അവരുടെ തൊഴിലാണെന്നും നമുക്ക് ആളുകളെ വിമർശിക്കാൻ അവകാശമില്ല, അഭിപ്രായം പറയാമെന്നേയുള്ളൂവെന്നും എന്തിനാണ് ഇത്ര വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അറിയില്ലെന്നും അനൂപ് പറഞ്ഞു. അവർ അവരുടെ രീതിയിൽ ജീവിക്കട്ടെ, നമുക്ക് ആരുടെ ലൈഫിലോ കരിയറിലോ കയറി ഇടപെടാനോ അതിനകത്ത് കയറി അഭിപ്രായം പറയേണ്ട ആവശ്യമുണ്ടെന്നോ എനിക്ക് തോന്നുന്നില്ല. അവർക്ക് ജീവിക്കണം. ജീവിക്കണമെങ്കിൽ പൈസ വേണം.
നമ്മൾ പലയിടത്ത് നിന്നും രണ്ട് മൂന്ന് ജോലികളൊക്കെ സെറ്റാക്കി കൊടുത്തിരുന്നു. പക്ഷേ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് അവർ തന്നെ പിന്മാറുകയായിരുന്നു. പിന്നീട് ഈ ഫീൽഡിലേക്ക് പോവുകയായിരുന്നു. സുധിച്ചേട്ടൻ മരിച്ച സമയത്ത് തന്നെ ജോലി കൊടുക്കാൻ നോക്കിയിരുന്നു. സർക്കാർ ജോലി തന്നെ കൊടുക്കാനുള്ള നീക്കമൊക്കെ ഉണ്ടായിരുന്നു. അത് എവിടെയെത്തിയെന്ന് അറിയില്ല. അവരുടെ തൊഴിലാണ്. നമുക്ക് ആളുകളെ വിമർശിക്കാൻ അധികാരമില്ല, അഭിപ്രായം പറയാമെന്നേയുള്ളൂ. എന്തിനാണ് ഇത്ര വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അറിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
അടുത്തിടെ, രേണു രണ്ടാമതും വിവാഹിതയാകുന്നുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നാലെ പ്രതികരണവുമായി രേണു രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ ഇനി ഒരാളെ വിവാഹം ചെയ്താൽ അയാളെ ജനങ്ങൾ വെറുതെ വിടുമെന്ന് തോന്നുന്നില്ലെന്നും ആ റിസ്ക്ക് എടുക്കാൻ പറ്റിയൊരാൾ വന്നാൽ മാത്രമെ വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ സാധിക്കൂവെന്നും രേണു പറഞ്ഞിരുന്നു.
രണ്ടാം വിവാഹം ലോകത്ത് ആദ്യമായി നടക്കുന്നതൊന്നുമല്ല. പക്ഷെ എന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഞാൻ ഇനി ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലികൊല്ലും. രേണു സുധിയെന്ന ഞാൻ യഥാർത്ഥത്തിൽ വീണ്ടും ഒരു വിവാഹം കഴിച്ചാൽ നടക്കാൻ പോകുന്ന സംഭവങ്ങൾ നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. ആ മനുഷ്യനെ ആളുകൾ വെറുതെ വിടുമോ?.
പാവം ആ മനുഷ്യനെ കൂടി ഞാൻ ഇതിലേക്ക് ഇടണോ. ആ സാഹചര്യത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഞാൻ ഇനി ഒരു വിവാഹത്തിലേക്ക് കടന്നാലുള്ള അഭിപ്രായം എന്താണെന്ന് അറിയാൻ കഴിഞ്ഞ ദിവസം ഞാൻ ചെറുതായി ഒരു ബോംബിട്ട് കൊടുത്തിരുന്നു. അത് വൈറലായിരുന്നു. രേണു സുധി പ്രണയത്തിൽ എന്നൊക്കെ പറഞ്ഞ് സോഷ്യൽമീഡിയയിൽ അത് പ്രചരിക്കുകയും ചെയ്തിരുന്നു. എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാൻ പോകുന്നയാൾ എന്നാണ് രേണു പറഞ്ഞത്.
രേണുവിന്റെ തോന്നൽ ശരിയാണെന്നാണ് വീഡിയോ വൈറലായതോടെ വരുന്ന കമന്റുകൾ. ഒരു വ്യക്തിയെ അപമാനിക്കാനും ചവിട്ടി തേയ്ക്കാനും നമ്മൾ മലയാളികൾ മുന്നിലാണ്. ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വന്നാൽ സഹായിക്കാൻ ആരും കാണില്ല. അപമാനിക്കാൻ എല്ലാവരും കാണും. ആര് ചവിട്ടി താഴ്ത്തിയാലും അവിടെ നിന്നും പൂർവാധികം ശക്തിയോടെ എഴുന്നേറ്റ് രേണു മുന്നോട്ട് പോകണം എന്നായിരുന്നു ഒരാൾ കുറിച്ചത്.
ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്.
അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു. ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ.
മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറഞ്ഞിരുന്നു.
മൂത്ത മകൻ കിച്ചു ഒരിക്കലും തന്നെ തള്ളിപ്പറയില്ലെന്നും രേണു പറയുന്നു. കിച്ചു എന്നെ കുറിച്ച് ഒരിക്കലും നെഗറ്റീവ് പറയില്ലെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾ തമ്മിലുള്ള വിശ്വാസം അതാണ്. ഒരു മ്യൂച്ചൽ അണ്ടർസ്റ്റാന്റിങിലാണ് ഞങ്ങൾ രണ്ടുപേരും പോകുന്നതെന്ന് രേണു പറയുന്നു. അമ്മ വീണ്ടുമൊരു വിവാഹം കഴിച്ചാൽ അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല.
അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ കിച്ചു പറഞ്ഞിരുന്നത്.