മൂന്ന് വര്‍ഷമായി മാത്രം തന്നെ അറിയാവുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷം പരിചയമുള്ളവര്‍ തള്ളിപ്പറഞ്ഞു- അലന്‍സിയര്‍

മലയാള സിനിമാ രംഗത്തും കേരളീയ സമൂഹത്തിലും ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു അലന്‍സിയറിനെതിരായ മീടു വെളിപ്പെടുത്തല്‍. യുവനടി ദിവ്യ ഗോപിനാഥാണ് അലന്‍സിയറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ആ സമയത്താണ് താന്‍ സൗഹൃദം വെറും തേങ്ങയല്ല എന്ന് മനസിലാക്കിയതെന്ന് അലന്‍സിയര്‍ സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മീടൂ ആരോപണത്തില്‍ ക്ഷമ ചോദിച്ച്‌ അലന്‍സിയന്‍ രംഗത്തെത്തിയിരുന്നു. സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഇത് അറിയുന്നത്. അന്ന് ബിജു മേനോന്‍, സന്ദീപ് സേനന്‍, സുധി കോപ്പ തുടങ്ങിയവര്‍ നല്‍കിയ പിന്തുണയും തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണം. മൂന്ന് വര്‍ഷമായി മാത്രം തന്നെ അറിയാവുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷം പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തതതെന്നും അലന്‍സിയര്‍ പറഞ്ഞു. ഇത് ഏറെ മനപ്രയാസം ഉണ്ടാക്കിയിരുന്നു. അന്ന് താന്‍ താമസിച്ചിരുന്നത് സിനിമാപ്രവര്‍ത്തകര്‍ക്കുമൊപ്പം ഒരു ഹോട്ടലിലാണ് മറിച്ച്‌ ഹോട്ടലിലായിരുന്നു താമസമെങ്കില്‍ ഞാന്‍ ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്നും അലന്‍സിയന്‍ കൂട്ടിച്ചേര്‍ത്തു.

alansiyar- friendship-

Sruthi S :