വ്യാജരേഖകള്‍ ഉപയോഗിച്ച് തന്റെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു; നടി ഗൗതമിയുടെ പരാതിയില്‍ പ്രതികളെ കുന്നംകുളത്ത് വെച്ച് പിടികൂടി പോലീസ്

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ഗൗതമി. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ ഗൗതമിക്ക് ആരാധകരേറെയായിരുന്നു. ഇപ്പോഴിതാ ഗൗതമി കോടികളുടെ തട്ടിപ്പിനിരയായെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വ്യാജരേഖകള്‍ ഉപയോഗിച്ച് ബില്‍ഡര്‍ അളകപ്പനും ഭാര്യയും ചേര്‍ന്ന് തന്റെ 25കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തതായി ഗൗതമി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇപ്പോഴിതാ ഈ പരാതിയില്‍ മുഖ്യ പ്രതികളെ കുന്നംകുളത്ത് വെച്ച് പിടികൂടി. അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുക ആയിരുന്ന സംഘത്തെ ചെന്നൈ െ്രെകംബ്രാഞ്ച് ആണ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അളഗപ്പന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു.

പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ് ഒളിവിടം ഒരുക്കാന്‍ ഒത്താശ ചെയ്തതെന്നാണ് വിവരം. പവര്‍ ഓഫ് അറ്റോണിയുടെ മറവില്‍ സ്വത്ത് തട്ടിയെന്നായിരുന്നു ഗൗതമിയുടെ പരാതി. കൂടാതെ, തന്നെയും മകളെയും തട്ടിപ്പ് നടത്തിയ ആള്‍ ഭീ ഷണിപ്പെടുത്തുന്നുണ്ടെന്നും താരം പരാതിയില്‍ പറഞ്ഞിരുന്നു. ഏതാനും ചില സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാനായി തീരുമാനിച്ചിരുന്നു.

അളഗപ്പനും ഭാര്യയും ആ സ്ഥലം വില്‍ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെന്നും ആ വിശ്വാസത്തില്‍ പവര്‍ ഓഫ് അറ്റോണി നല്‍കിയിരുന്നുവെന്നും ഗൗതമി നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ അവര്‍ തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖകള്‍ ചമച്ചും തന്റെ 25 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തു. അളഗപ്പന്റെ രാഷ്ട്രീയ ഗുണ്ടകളില്‍ നിന്നും തനിക്കും മകള്‍ക്കും വ ധഭീഷ ണിയുണ്ടെന്നും സുബ്ബലക്ഷ്മിയുടെ പഠനത്തെ ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നും ഗൗതമി ആരോപിച്ചിരുന്നു.

25 കോടിയോളം രൂപയുടെ സ്വത്ത് അളഗപ്പന്‍ സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റിയെന്നും 5.96 കോടി രൂപാ ഗൗതമിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നുമാണ് പരാതി. നവംബര്‍ 11ന് ഗൗതമിയുടെ പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കായിരുന്നു പരാതി. ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും വ ധഭീഷണി നേരിടുകയാണെന്നും ഗൗതമി പരാതിയില്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :