പെണ്‍വാണിഭ-ലഹരി കേസുകളില്‍ അകപ്പെട്ട സീരിയല്‍, സിനിമ നടി അശ്വതി ബാബു വിവാഹിതയായി

പെണ്‍വാണിഭ-ലഹരി കേസുകളില്‍ അകപ്പെട്ട സീരിയല്‍, സിനിമ നടി അശ്വതി ബാബു വിവാഹിതയായി. സുഹൃത്തും കാക്കനാട് സ്വദേശിയുമായ നൗഫല്‍ ആണ് വരന്‍. ഒരു വര്‍ഷത്തെ പരിചയമാണ് ഇരുവര്‍ക്കും ഉള്ളത്. ലളിതമായ ചടങ്ങുകള്‍ ആണ് നടന്നത്. അശ്വതിയുടെ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കി തന്നെയാണ് നൗഫല്‍ അശ്വതിയുടെ കൈപിടിച്ചത്. കാക്കനാട്ടെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുന്നയാളാണ് നൗഫല്‍.

ഇനിയുള്ള കാലം സന്തോഷമായി മുന്നോട്ടു പോകണം. കൊച്ചിയില്‍ ഒരു ഷോപ്പ് തുടങ്ങുന്നതും ആലോചനയിലുണ്ട്, സിനിമയില്‍ സജീവമാകണം. തുടര്‍ന്നങ്ങോട്ട് പ്രശ്‌നങ്ങളൊന്നുമില്ലാതെ പോകണമെന്നാണ് ആഗ്രഹം എന്നും അശ്വതി ബാബു പറഞ്ഞു. ലഹരിക്കേസില്‍ പലതവണ അറസ്റ്റിലായ നടി തന്നെ ചതിച്ചത്, കൂടെ കൂടിയ കാമുകന്മാര്‍ ആണെന്ന് തുറന്നു പറഞ്ഞിരുന്നു. പതിനാറാം വയസിലാണ് അശ്വതി കൊച്ചിയിലെത്തുന്നത്. പ്രണയം നടിച്ച് പലരും അടുത്തുകൂടിയെന്നും ഇവര്‍ തന്നെ മയക്കുമരുന്നിന് അടിമയാക്കിയെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു. കാമുകന്മാര്‍ ലഹരിമരുന്ന് നല്‍കി അവരുടെ ചൊല്‍പ്പടിക്ക് തന്നെ നിര്‍ത്തി, പലര്‍ക്കും തന്നെ കാഴ്ചവെച്ചിട്ടുണ്ടെന്നും അശ്വതി തുറന്നു പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.

പതിനാറാം വയസിലാണ് അശ്വതി കൊച്ചിയിലെത്തുന്നത്. പ്രണയം നടിച്ച് പലരും അടുത്തുകൂടിയെന്നും ഇവര്‍ തന്നെ മയക്കുമരുന്നിന് അടിമയാക്കിയെന്നും അശ്വതി വെളിപ്പെടുത്തുന്നു. കാമുകന്മാര്‍ ലഹരിമരുന്ന് നല്‍കി അവരുടെ ചൊല്‍പ്പടിക്ക് തന്നെ നിര്‍ത്തി, പലര്‍ക്കും തന്നെ കാഴ്ചവെച്ചിട്ടുണ്ടെന്നും അശ്വതി തുറന്നു പറയുന്നു. തന്നെ ആദ്യം വഴിപിഴപ്പിച്ചത് കാമുകനായ സാബു ആയിരുന്നുവെന്നാണ് അശ്വതി പറയുന്നത്.

സാബുവും ശ്രീകാന്തും തന്നെ ലഹരിയുടെ ലോകത്തെത്തിച്ചെന്നും, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ തന്നെ പാട്ടിലാക്കിയിരുന്നതെന്നും അശ്വതി പറയുന്നു. എന്നാല്‍, തന്നെ വിറ്റ് കാശുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും, പല രീതിയില്‍ തന്നെ ഉപയോഗിച്ചുവെന്നും നടി പറയുന്നു. ഇടയ്ക്ക് ഗര്‍ഭിണിയായെന്നും, ഗര്‍ഭം അവര്‍ അലസിപ്പിച്ചെന്നും അശ്വതി പറയുന്നുണ്ട്. താനിപ്പോള്‍ മാനസിക രോഗത്തിന് ചികിത്സ തേടുകയാണെന്നും ഇവര്‍ പറയുന്നു.

‘ഞാനൊരിക്കലും ലഹരിമരുന്ന് കച്ചവടം നടത്തിയിട്ടില്ല. ഉപയോഗിക്കാന്‍ വേണ്ടി കയ്യില്‍ കരുതിയിരുന്നതാണ് പോലീസ് പിടികൂടിയത്. ലഹരി ഉപയോഗിക്കാതെ ഒരു ദിവസം പോലും തള്ളിനീക്കാന്‍ എനിക്ക് കഴിയില്ല. ഇപ്പോള്‍ ഉപയോഗം കുറച്ച് കൊണ്ട് വരാനുള്ള ശ്രമമാണ്. കൂടെയുള്ളവര്‍ ആണ് പെണ്‍വാണിഭം നടത്തിയത്. അവര്‍ ചെയ്തതിന് ഞാന്‍ ബലിയാടാവുകയായിരുന്നു. ഞാന്‍ ഒരു ലഹരി കച്ചവടക്കാരി അല്ല. ലഹരിക്ക് അടിമയായി പോയവളാണ്.

ഞാന്‍ കൂടിനുള്ളില്‍ അടച്ചിട്ട ഒരു പക്ഷി ആയിരുന്നു. എന്റെ കൂടെ കൂടിയവര്‍ക്കൊക്കെ എന്റെ ശരീരവും പണവുമായിഉര്‍ന്നു ആവശ്യം. കാമുകന്മാരോടുള്ള എന്റെ അന്ധമായ സ്‌നേഹം എന്നെ പല തെറ്റുകളിലേക്കും എത്തിച്ചു, മാനസിക നില നേരെയായ ശേഷം ഒരു വിവാഹം കഴിക്കണം എന്നാണ് ആഗ്രഹം. അത് നടക്കുമോ എന്നറിയില്ല’, അശ്വതി പറയുന്നു. പ്രായപൂര്‍ത്തിയാകും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ആളാണ് അശ്വതി.

2016 ല്‍ ദുബായില്‍വച്ച് ലഹരി ഉപയോഗിച്ചതിന് അശ്വതി പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി, ഏറെ കോളിളക്കം സൃഷ്ടിച്ച പെണ്‍വാണിഭ കേസിലെ പ്രതിയാണ്. പാലച്ചുവടിലെ ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് എന്ന ഫ്‌ളാറ്റില്‍ 2018 ല്‍ നടന്ന പെണ്‍വാണിഭ കേസില്‍ അശ്വതി അറസ്റ്റിലായിരുന്നു. അന്ന് ഇവര്‍ താമസിച്ചിരുന്ന ഫഌറ്റില്‍ അനാശാസ്യ പ്രവര്‍ത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന.

Vijayasree Vijayasree :