നിങ്ങളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ സന്തോഷം; നന്ദി പറഞ്ഞ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍

രജനികാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ് ജയിലര്‍.ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ ഒരു നന്ദികുറിപ്പ് ഇറക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരോരുത്തര്‍ക്കും നെല്‍സണ്‍ നന്ദി പറയുന്നു. വിനായകനെ, വിനായകന്‍ ചേട്ട എന്ന വിളിച്ചാണ് നെല്‍സണ്‍ നന്ദി പറയുന്നത്.

ഈ കുറിപ്പിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ…

ജയിലര്‍ ഒരു വലിയ വിജയമാക്കിയ ഒരോരുത്തരോടും ഹൃദയപൂര്‍വ്വം എന്‍റെ ആദരവും നന്ദിയും അറിയിക്കാന്‍ ഞാന്‍ ഈ നിമിഷം ഉപയോഗിക്കുന്നു. എന്നോടുള്ള സ്നേഹത്തിനും നന്ദിക്കും മാധ്യമങ്ങളോട് നന്ദി പറയുന്നു. ജയിലര്‍ പ്രദര്‍ശിപ്പിച്ച തീയറ്ററുകാരോടും നന്ദി പറയുന്നു.

രമ്യ കൃഷ്ണന്‍, സുനില്‍, നാഗേന്ദ്ര ബാബു, കിഷോര്‍ കുമാര്‍, വിനായകന്‍ ചേട്ടന്‍, വസന്ത് രവി, യോഗി ബാബു, വിടി ഗണേഷ്, റെഡ്ലി എന്നിവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കളിഞ്ഞത് വലിയ സന്തോഷമുള്ള കാര്യമാണ്. തമന്ന ജി വളരെ ലളിത്വമുള്ള വ്യക്തിയാണ്. അവരുടെ ഹൃദയ വിശാലതയാണ് അവര്‍ ഈ റോള്‍ ഏറ്റെടുത്തതിലൂടെ കാണിക്കുന്നത്. ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്ത സമയം മനോഹരമായിരുന്നു.

ജയിലര്‍ ഒരു വലിയ വിജയമാക്കിയ ഒരോരുത്തരോടും ഹൃദയപൂര്‍വ്വം എന്‍റെ ആദരവും നന്ദിയും അറിയിക്കാന്‍ ഞാന്‍ ഈ നിമിഷം ഉപയോഗിക്കുന്നു. എന്നോടുള്ള സ്നേഹത്തിനും നന്ദിക്കും മാധ്യമങ്ങളോട് നന്ദി പറയുന്നു. ജയിലര്‍ പ്രദര്‍ശിപ്പിച്ച തീയറ്ററുകാരോടും നന്ദി പറയുന്നു.

രമ്യ കൃഷ്ണന്‍, സുനില്‍, നാഗേന്ദ്ര ബാബു, കിഷോര്‍ കുമാര്‍, വിനായകന്‍ ചേട്ടന്‍, വസന്ത് രവി, യോഗി ബാബു, വിടി ഗണേഷ്, റെഡ്ലി എന്നിവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കളിഞ്ഞത് വലിയ സന്തോഷമുള്ള കാര്യമാണ്. തമന്ന ജി വളരെ ലളിത്വമുള്ള വ്യക്തിയാണ്. അവരുടെ ഹൃദയ വിശാലതയാണ് അവര്‍ ഈ റോള്‍ ഏറ്റെടുത്തതിലൂടെ കാണിക്കുന്നത്. ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്ത സമയം മനോഹരമായിരുന്നു.

ജയിലര്‍ അതിന്‍റെ തീയറ്റര്‍ റണ്‍ 650 കോടിയിലേറെ നേടി അവസാനിച്ചുവെന്നാണ് വിവരം. 200 കോടിക്ക് ഒരുക്കിയ ചിത്രം വന്‍ ലാഭമാണ് നേടിയത്. ഇതിന് പിന്നാലെ ചിത്രത്തിലെ അണിയറക്കാര്‍ക്ക് എല്ലാം വലിയ വിജയ സമ്മാനങ്ങളാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ് നല്‍കിയത്.

Noora T Noora T :