സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസ അറിയിച്ച് രാഹുല്‍ ഈശ്വർ പങ്കെവെച്ച പോസ്റ്റ് ഇപ്പോൾ വൈറലാകുകയാണ്.25 വര്‍ഷങ്ങള്‍ക്ക് മുമ്ബ് സുരേഷ് ഗോപിയെ അഭിമുഖം ചെയ്ത തന്റെ ഓര്‍മ്മ പങ്കുവച്ചാണ് രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നമുക്ക് ജീവിതത്തില്‍ നേരിട്ട് കാണാവുന്ന, ഏറ്റവും ഹൃദയത്തില്‍ നിന്ന് സംസാരിക്കുന്ന കേരളീയന് ആണ് സുരേഷ് ഗോപിയെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. താര ജാടകള്‍ ഇല്ലാതെ എല്ലാ സഹജീവികളോടും സ്നേഹവും സൗഹാര്‍ദവും ഉള്ള നല്ല മലയാളിയാണ് സുരേഷ് ഗോപിയെന്നും രാഹുല്‍ പറയുന്നു.
1994ല്‍ സൂപ്പര്‍ ഹിറ്റായ കമ്മിഷണറിന് ശേഷമാണ് സുരേഷ് ഗോപിയെ രാഹുല്‍ ഈശ്വര്‍ അഭിമുഖത്തിനായി കാണുന്നത്. അദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ മുട്ടു വിറച്ചതും, പഠിച്ചുവച്ച ചോദ്യങ്ങള്‍ മറന്നുപോയതും രാഹുല്‍ ഈശ്വര്‍ ഓര്‍ക്കുന്നു. സര് എന്ന് വിളിച്ച തന്നെ തിരുത്തി ചേട്ടായെന്ന് സുരേഷ് ഗോപി വിളിപ്പിച്ചതും വളരെ രസകരമായി ഫേസ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ ഈശ്വര്‍ എഴുതിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Happy Birthday സുരേഷേട്ടാ – 25 വര്‍ഷം മുന്‍പ് 1995 – കമ്മീഷണര്നു ശേഷം ഇന്റര്‍വ്യൂ. #throwback
ശ്രീ സുരേഷ് ഗോപിയുമായുള്ള interview 1995. തിരുവനതപുരം ടെക്നോപാര്‍ക് ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. ഞാന്‍ സ്കൂളില്‍ പഠിക്കുന്നു. Rising Super Star SURESH GOPI എന്ന മെഗാ നടനുമായി അഭിമുഖം നടത്താന്‍ വെള്ളിനക്ഷത്രം എന്ന വാരികയ്ക്ക് വേണ്ടി ചെല്ലുന്നു. 1994 കമ്മിഷണര്‍ ലെ ഭാരത് ചന്ദ്രന് IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോള്‍ മുട്ട് വിറച്ചു, പഠിച്ചു വച്ച ചോദ്യങ്ങള്‍ മറന്നു പോയി.
‘സുരേഷ് ഗോപി സര്’ എന്നാണ് വിളിച്ചത്. വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാന്‍ മോനെ സ്കൂളില്‍ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സര് വിളി ഒന്നും വേണ്ട, എന്നെ ചേട്ടാ എന്ന് വിളിച്ചോളൂ. അന്ന് കണ്ട ആ നന്മ അദ്ദേഹത്തില്‍ എന്നും ഉണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ ജയിലില്‍ കിടന്നപ്പോഴും ആദ്യം കാണാന്‍ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്. ഒരു പക്ഷെ നമുക്ക് ജീവിതത്തില്‍ നേരിട്ട് കാണാവുന്ന ഏറ്റവും ഹൃദയത്തില്‍ നിന്ന് സംസാരിക്കുന്ന കേരളീയന് ശ്രീ സുരേഷ് ഗോപി. താര ജാടകള്‍ ഇല്ലാതെ എല്ലാ സഹജീവികളോടും സ്നേഹവും സൗഹാര്‍ദവും ഉള്ള നല്ല മലയാളി.
ABOUT SURESHGOPI