ഇരയുടെ മാറിടത്തിലും വായിലും മുളകുപൊടി തേച്ച് ക്രൂരത;സ്ത്രീയെന്ന് വിളിക്കപ്പെടാനുള്ള എല്ലാ പരിധികളും സോനു ലങ്കിച്ചു!

ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാനമേഖലയിലെ ഏറ്റവും വലിയ സെക്സ് റാക്കറ്റ് നടത്തിപ്പുകാരി സോനു പഞ്ചബന് 24 വർഷം കഠിനതടവ് കോടതി വിധിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു . ഇവരുടെ കൂട്ടാളിയായ സന്ദീപ് ബേഡ്വലിന് 20 വർഷത്തെ തടവും വിധിചിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് സോനു നിർബന്ധിച്ചെന്ന കേസിൽ ദ്വാരക ജില്ലാ കോടതിയാണ് ബുധനാഴ്ച ശിക്ഷ വിധിച്ചത്.എന്നാൽ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

സോനു പഞ്ചബന് അതിക്രൂരമായാണ് പെണ്‍കുട്ടികളെ ഉപദ്രവിച്ചതെന്നാണ് വാർത്തകൾ വരുന്നത്. ലൈംഗികത്തൊഴിലിന് ഇരയെ വാങ്ങി ക്രൂരമായി പീഡിപ്പിക്കും. എതിര്‍ക്കാതിരിക്കാന്‍ ഇരയുടെമേല്‍ ലഹരി കുത്തിവെച്ചു.

ഇരയുടെ മാറിടത്തിലും വായിലും മുളകുപൊടി തേച്ചും ക്രൂരത കാട്ടിയെന്നാണ് കണ്ടെത്തല്‍. സ്ത്രീയെന്ന് വിളിക്കപ്പെടാനുള്ള എല്ലാ പരിധികളും സോനും ലംഘിച്ചെന്നും അതിനാല്‍ ഏറ്റവും കഠിനമായ ശിക്ഷ അര്‍ഹിക്കുന്നെന്നുമായിരുന്നു ശിക്ഷ വിധിക്കുമ്പോള്‍ കോടതി പറഞ്ഞിരുന്നത്.

പെണ്‍കുട്ടികളോട് ക്രൂരത കാട്ടിയിരുന്നത് ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ ക്രൂരത നേരിടേണ്ടിവരുമെന്നുമുള്ള ഭീതി സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു. ആജ്ഞകള്‍ അനുസരിക്കാത്തപ്പോള്‍ സോനു ഇരയെ മര്‍ദിക്കുകയും ചെയ്തിരുന്നു.

ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്നവര്‍ പരിഷ്‌കൃത സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹരല്ല. അതിനാല്‍, ജയിലിന്റെ മതില്‍ക്കെട്ടിനകമാണ് അവര്‍ക്ക് ജീവിക്കാനുള്ള മികച്ച സ്ഥലമെന്നും കോടതി ചൂണ്ടിക്കാട്ടി.

ABOUT SONU

Vyshnavi Raj Raj :