എ ആർ റഹ്മാൻ, ഇളയരാജ, വിദ്യാസാഗർ എന്നിവർ ഓരേ ദിവസം പാടാൻ വിളിച്ചാൽ സുജാത ആരുടെ റെക്കോഡിങ്ങിന് പോകും!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഭിമുഖത്തിനിടെ സുജാതയോട് ചോദിച്ച ഒരു ചോദ്യത്തിന് പ്രിയ ഗായിക നൽകിയ രസകരമായ ഉത്തരമാണ്. ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസങ്ങളായ എ ആർ റഹ്മാൻ, ഇളയരാജ, വിദ്യാസാഗർ എന്നിവർ ഓരേ ദിവസം പാടാൻ വിളിച്ചാൽ സുജാത ആരുടെ റെക്കോഡിങ്ങിന് പോകുമെന്നായിരുന്നു ചോദ്യം.

ഈ ചോദ്യത്തിന് ഉത്തരം പറയുക എന്നത് വളരെ എളുപ്പമാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. മൂന്നു പേർക്കും വേണ്ടി ഒരേ ദിവസം പാടുമെന്ന് സുജാത പറഞ്ഞു. ഈ മൂന്ന് സംവിധായകന്മാരു മൂന്ന് സമയം പാട്ട് റെക്കോഡ് ചെയ്യുന്നവരാണ്.. ഇളയരാജ സർ എപ്പോഴും അതിരാവിലെയാണ് റെക്കോർഡിങ്ങിനു വിളിക്കുക. രാവിലെ ഏഴുമണിയാകുമ്പോൾ തന്നെ അദ്ദേഹം സ്റ്റുഡിയോയിൽ എത്തും. രാവിലെ ശബ്ദം വളരെ ഫ്രഷ് ആയിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടു തന്നെ അദ്ദഹം ആ സമയത്താണ് പാടിപ്പിക്കുക.

രാജാസാറിന് വേണ്ടി പാടി കഴിഞ്ഞ് അൽപ നേരം വിശ്രമിച്ചിട്ട് ഞാൻ വിദ്യാ സാഗറിന് വേണ്ടി പാടാൻ പോകും. വിദ്യാജി എന്റെ അടുത്ത സുഹൃത്തും കൂടിയാണ്. അദ്ദേഹത്തിനോട് കുറച്ച് വൈകിയേ വരു എന്ന് വിളിച്ച് പറയും. അങ്ങനെ ഉച്ചയ്ക്ക് ശേഷം പോയി പാടും. വിദ്യാജിയുടെ കൂടെ റെക്കോർഡിങ്ങിന് അധികം സമയമെടുക്കാറില്ല.

റഹ്മാന് വേണ്ടി റെക്കോഡിങ്ങിന് പോകണമെങ്കിൽ യാതൊരുവിധ പ്രശ്നവുമില്ല. കാരണം വിദ്യാജിയുടെ പാട്ട് പാടി വന്നതിന് ശേഷവും റഹ്മാന്റെ കോൾ വന്നിട്ടുണ്ടാകില്ല. രാത്രിയിലാവും മിക്കവാറും റെക്കോർഡിങ്ങിനു വിളിക്കുക. ഏകദേശം പന്ത്രണ്ടു മണിയ്ക്കായിരിക്കും കോൾ വരുന്നത്.ഈ മൂന്നു പേരും മൂന്ന് സമയങ്ങളിലാണ് പാടാൻ വിളിക്കുക. അതുകൊണ്ടു തന്നെ സമയം കൈകാര്യം ചെയ്യാൻ യാതൊരു പ്രശ്നമില്ലെന്നും സുജാത അഭിമുഖത്തിൽ പറഞ്ഞു.ഇളയരാജയുടെയും വിദ്യാസാഗറിന്റെയും എ.ആർ.റഹ്മാന്റെയും ഈണത്തിലാണ് സുജാതയുടെ ഭാരിഭാഗം ഹിറ്റുകളും പിറന്നത്.

about singer sujatha

Vyshnavi Raj Raj :