പരുക്കന്‍ വേഷത്തില്‍ ഇടിവെട്ട് ശബ്ദമായി മലയാളസിനിമയിലേക്ക് വന്ന് പിന്നീട് കോമഡിയും അച്ഛന്‍ വേഷങ്ങളും തനിക്ക് അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച അനശ്വരനടന്‍ രാജന്‍ പി ദേവ് ഓര്‍മയായിട്ട് പത്തു വര്‍ഷം കഴിഞ്ഞു.നാടകരംഗത്ത് നിന്നും സിനിമയിലേക്ക് വന്ന് വിജയതാരമായതില്‍ പ്രധാനിയായിരുന്നു രാജന്‍ പി ദേവ്. ഇപ്പോഴിതാ താരത്തിന്റെ ഓര്‍മകളുമായി മകന്‍ ജുബില്‍ രാജന്‍ പി ദേവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ്..
ജുബിലിന്റെ കുറിപ്പ്
ഞങ്ങളുടെ പിറന്നാൾ ആഘോഷിക്കാൻ ഡാഡിച്ചന് എന്നും ഭയങ്കര ഉത്സാഹം ആയിരുന്നു. പക്ഷെ ഡാഡിച്ചന്റെ പിറന്നാൾ ആഘോഷിക്കാൻ ഞങ്ങൾക്ക് പറ്റിയിട്ടില്ല. ഡാഡിച്ചൻ ഏതെങ്കിലും ഷൂട്ടിംഗ് സെറ്റുകളിലായിരിക്കും. അഥവാ വീട്ടിൽ ഉണ്ടെങ്കിലും ഡാഡിച്ചന് വലിയ ഉത്സാഹം ഒന്നും കാണില്ല.
പക്ഷെ 2009ജൂൺ 18ന് എന്നോട് പറഞ്ഞു നമുക്ക് ചോയ്സിൽ (എന്റെ മൂത്ത സഹോദരിയും കുടുംബവും താമസിക്കുന്ന വില്ല ) പോയി കേക്ക് കട്ട് ചെയ്യാമെന്ന്. ഞാൻ ഓകെ പറഞ്ഞു. എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു, പ്രശാന്ത്, അവനെയും കുടുംബത്തെയും വിളിക്കാൻ പറഞ്ഞു.. !!അവന്റെ അമ്മാവൻ ഡാഡിച്ചന്റെ സുഹൃത്താണ്. അവനും ഭാര്യയും കുഞ്ഞും വന്നു. അങ്ങനെ എന്റെ പെങ്ങളുടെ വീട്ടിൽ ഞങ്ങൾ എല്ലാവരുംകൂടി ഡാഡിച്ചന്റെ പിറന്നാൾ ആഘോഷിച്ചു. പക്ഷെ അത് ഡാഡിച്ചന്റെ ആദ്യത്തേയും അവസാനത്തെയും ബർത്ത് ഡേ സെലിബ്രേഷൻ ആണെന്ന് ഞങ്ങൾ അറിഞ്ഞില്ല.
തൊട്ടടുത്ത മാസം, ജൂലായ് 29ന് ഡാഡിച്ചൻ ഞങ്ങളെ വിട്ടുപോയി.. ഏതാനും വർഷങ്ങൾക്കു മുൻപ് എന്റെ സുഹൃത്ത് പ്രശാന്തും ഞങ്ങളെ വിട്ടുപോയി !! വീണ്ടും ഒരുജൂൺ 18…അറിയാതെ ചോയിസിലെ ആ ബർത്ത് ഡേ ആഘോഷം ഓർത്തുപോയി..
Happy Birthday Dadicha…
about rajan p dev