കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഗീതു മോഹൻദാസിനെ വിസ്തരിച്ചു

നടിയെ ആക്രമിച്ച കേസിൽ നടി ഗീതു മോഹൻദാസിനെ വിസ്തരിച്ചു. ഇന്നലെ കേസില്‍ സാക്ഷികളായ നടന്‍ കുഞ്ചാക്കോ ബോബന്‍, സംയുക്താ വര്‍മ, എന്നിവരുടെ സാക്ഷി വിസ്താരം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ കുഞ്ചാക്കോ ബോബൻ വെള്ളിയാഴ്ച അവധി അപേക്ഷ നൽകാതിരുന്നതിനാൽ കോടതി ജാമ്യത്തോടുകൂടിയ വാറന്റ് പുറപ്പെടുവിച്ചു.

അതെ സമയം സംയുക്താ വർമയെയും ശനിയാഴ്ച വിസ്തരിക്കാൻ നിശ്ചയിച്ചിരുന്ന സംവിധായകൻ ശ്രീകുമാർ മേനോനെയും പ്രോസിക്യൂഷൻ ഒഴിവാക്കി.

വിസ്താരം തുടരുന്ന മാർച്ച് നാലിന് അദ്ദേഹം ഹാജരാകണം. നടിയും ഗായികയുമായ റിമി ടോമി, നടൻ മുകേഷ്, പ്രൊഡക്‌ഷൻ കൺട്രോളർ ബോബിൻ എന്നിവരെയും അന്ന് വിസ്തരിക്കും. നേരത്തേ വിസ്തരിക്കാൻ നിശ്ചയിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന പി.ടി. തോമസ് എം.എൽ.എ., നിർമാതാവ് ആന്റോ ജോസഫ്, ഹാജരായിട്ടും സമയക്കുറവുമൂലം വിസ്തരിക്കാൻ കഴിയാതെ വന്ന നടൻ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരുടെ സാക്ഷിവിസ്താരം പിന്നീടു നടക്കും. അതെ സമയം കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ വിസ്തരിച്ചു. മഞ്ജുവിനെ പ്രതിഭാഗം വക്കീല്‍ ക്രോസ് എക്‌സാമിന്‍ ചെയ്തത് അഞ്ചു മണിക്കൂറോളമാണ് . കേസിലെ നിര്‍ണായക സാക്ഷിയാണ് മഞ്ജു വാര്യര്‍

about dileep

Noora T Noora T :