രജിത് ചെയ്തത് തെറ്റ്; തള്ളിപ്പറഞ്ഞ് അമൃത! യോജിക്കാനാവില്ലെന്ന് രഘു!

ബിഗ്‌ബോസ്സിൽ എന്താണ് നടക്കുന്നത്?പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണിത്.ഇപ്പോൾ പരിപാടിയിൽ നടക്കുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്.പ്രേക്ഷകരേയും മത്സരാർത്ഥികളേയും ഒന്നടങ്കം സങ്കടപ്പെടുത്തിയിരിക്കുകയാണ് രജിത്ത്.കഴിഞ്ഞ ദിവസം ബിഗ്‌ബോസ്സ് നൽകിയ ടാസ്‌ക്കിനിടയില്‍ രജിത്ത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതാണ് ഇപ്പോൾ വാർത്ത.സംഭവത്തെ തുടർന്ന് രജിത്തിനെ താൽക്കാലികമായി പുറത്താക്കിയിരിക്കുകയാണ്.

ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ് ഇതെന്നായിരുന്നു രഘുവും സാന്‍ഡ്രയും സുജോയും അഭിരാമിയും അമൃതയും പറഞ്ഞത്. മറ്റുള്ളവരില്‍ നിന്നും മാറിനിന്നായിരുന്നു ഇവര്‍ ഇതേക്കുറിച്ച്‌ ചര്‍ച്ച നടത്തിയത്.മറ്റുള്ളവര്‍ ആക്രമിക്കുമ്ബോള്‍ നമ്മള്‍ അത് എതിര്‍ക്കാറുണ്ട്. അതിന്റെ ലോജിക്കിനെക്കുറിച്ച്‌ പറയാറുമുണ്ട്. ആരെന്ത് പറഞ്ഞാലും രജിത്തേട്ടന്‍ ചെയ്തതിനോട് യോജിക്കാനാവില്ലെന്ന നിലപാടിലായിരുന്നു രഘു.ഇവിടെ തനിക്ക് ഏറ്റവും വേണ്ടപ്പെട്ടയാളാണ് അദ്ദേഹം. എന്നെയോ ഫുക്രുവിനെയോ ആണ് അദ്ദേഹം ഇങ്ങനെ ചെയ്തതെങ്കില്‍ താന്‍ അത് അംഗീകരിക്കും. ഇത് അങ്ങനെയല്ലല്ലോ. രേഷ്മയുടെ കണ്ണിന്റെ അസുഖം മാറി വരുന്നതേയുള്ളൂ. ആരെന്ത് ന്യായം പറഞ്ഞാലും ഈ വിഷയത്തില്‍ താന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കില്ലെന്നും രഘു വ്യക്തമാക്കിയിരുന്നു.

ഇത്രനാളും നൽകിയ ടാസ്ക്കുകളിൽ നിന്നും കൗതുകകരമായ ഒന്നായിരുന്നു കഴിഞ്ഞ ദിവസം ബിഗ്‌ബോസ്സ് മത്സരാർത്ഥികൾക്ക് നൽകിയത്. ബിഗ് ബോസ് ഹൗസിനെ ഒരു ഹൈസ്‌കൂളാക്കി മാറ്റി കര്‍ക്കശക്കാരിയായ പ്രധാന അധ്യാപികയായി ആര്യയെ നിയമിച്ചു. മോറല്‍ സയന്‍സ് പഠിപ്പിക്കാനായി സുജോയും പൊളിറ്റിക്‌സ് അധ്യാപകനായി ഫുക്രുവുമാണ് എത്തിയത്. ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികയായാണ് ദയ എത്തിയത്. അനുസരണയില്ലാത്ത, ഏത് സമയവും വഴക്കുകളുമായി കഴിയുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹൈസ്‌കൂളാണ് ഇതെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു.

തന്റെ പിപിറന്നാളാണെന്ന് പറഞ്ഞുകൊണ്ട് രേഷ്മ കുട്ടികൾക്ക് മധുരം നൽകിയിരുന്നു.അതിനിടെയാണ് രജിത് രേഷ്മയുടെ കണ്ണിലേക്ക് മുളക് തേച്ചത്. തനിക്ക് കണ്ണ് തുറക്കാനാവില്ലെന്ന് പറഞ്ഞ് നിലവിളിക്കുകയായിരുന്നു താരം. ഇതിനിടയിലാണ് മറ്റുള്ളവര്‍ ബിഗ് ബോസിനോട് സഹായം ആവശ്യപ്പെട്ടത്.എന്നാൽ ഇതിന് ശേഷം ബിഗ്‌ബോസ്സ് രജിത്തിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു.പിന്നീട് താൽകാലികമായി താരത്തെ പുറത്താക്കുകയും ചെയ്തു.

about bigboss

Vyshnavi Raj Raj :