ബാലഭാസ്കറിന്റെ മരണം സ്റ്റീഫൻ ദേവസിക്കുള്ള പങ്ക്? ലക്ഷ്മി ഒളിപ്പിക്കുന്നത് ? എല്ലാം ഇന്ന് തെളിയും..

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിലെ നുണപരിശോധനയിൽ ഇന്ന് തീരുമാനമായേക്കും. നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് സിബിഐ കണ്ടെത്തിയ നാലുപേരോടും കോടതിയിൽ നേരിട്ട് ഹാജരായി നിലപാടറിയിക്കാൻ തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പെട്ടു. ബാലഭാസ്കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം അപകട യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അര്‍ജ്ജുന്‍, ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി എന്നിവരെ നുണ പരിശോധനക്ക് വിധേയമാക്കാനാണ് സിബിഐ തീരുമാനം. സിബിഐയുടെ അപേക്ഷ പരിഗണിച്ച കോടതി ഈ നാല് പേരോടും ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പരിശോധനക്ക് സമ്മതമാണോയെന്ന് അറിയാനാണ് ഇത്. നാല് പേരും സമ്മതം അറിയിച്ചാൽ കോടതി അനുമതി നൽകും.

ബാലഭാസ്കറിന്‍റെ അപകട മരണത്തിന് ശേഷം പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായതോടെ ഇരുവര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി ബാലഭാസ്കറിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. അപകടസമയത്ത് വാഹനമോടിച്ചിരുന്നതായി കരുതുന്ന അര്‍ജ്ജുന്‍ പിന്നീട് മൊഴിയില്‍ മലക്കം മറിഞ്ഞു.

സംഭവം കൊലപാതകമാണെന്നാണ് അപകടത്തിന്‍റെ ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി സിബിഐ സംഘത്തിന് മൊഴി നല്‍കിയത്. ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നാല് പേര്‍ക്കും നുണപരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്. പരിശോധനയ്ക്ക് തയാറാണെന്ന് നാല് പേരും ചോദ്യം ചെയ്യൽ വേളയിൽ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ അച്ഛന്റെയും ഭാര്യയുടേയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് അച്ഛന്റെ മൊഴി. ഈ 4 പേരുടെ നുണ പരിശോധനയോടെ എല്ലാം തെളിയുമെന്നാണ് കരുതുന്നത്.ബാലഭാസ്‌കറിന്റെ മരണത്തില്‍ ആദ്യംമുതല്‍ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും പിടിയിലായത്. തുടര്‍ന്നാണ് കേസ് ഏറ്റെടുത്ത സി.ബി.ഐ ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെയും ഭാര്യ ലക്ഷ്മിയുടെയും മൊഴി രേഖപ്പെടുത്തിയത്.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ബാലഭാസ്‌കറിനെ കാണാന്‍ സ്റ്റീഫന്‍ എത്തിയിരുന്നതായി ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ സി.ബി.ഐക്കു മൊഴി നല്‍കിയിരുന്നു.

2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വച്ച് മരിച്ചു. അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് ഡ്രൈവർ അർജ്ജുനെന്നാണ് ലക്ഷ്മിയുടെ മൊഴി. ക്രൈംബ്രാഞ്ചിൻ്റെ കണ്ടത്തലും ഇതാണ്. അമിതവാഹനത്തിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് അർജ്ജുനെതിരെ കേസെടുത്തിരിക്കുന്നത്.

about balabhaskar

Vyshnavi Raj Raj :